Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അസുഖം ഭേദമാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു, ഡോ. രമയെ കുറിച്ച് മുകേഷ്
സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടന് ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടേത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജഗദീഷിനോടൊപ്പം പൊതുവേദികളില്‍ എത്താറില്ലെങ്കിലും രമയ്ക്ക് സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമായിരുന്നു. പല സന്ദര്‍ഭങ്ങളിലും സഹായവുമായി രമ എത്താറുണ്ടായിരുന്നു.
ക്രോണിക് ബാച്ച്ലര് സിനിമ നാല് കൊല്ലമാണ് ഇരുത്തിയത്, അന്ന് സിദ്ദിഖ് സാര്‍ പറഞ്ഞത്... സീമ പറയുന്നു
ഡോ. രമയുടെ അപ്രതീക്ഷിത വിയോഗം സിനിമ മേഖലയെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ഇത്ര വേഗം വിട്ടുപോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴിതാ ഡോ. രമയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടന് മുകേഷ്. സിനിമയിലുള്ള എല്ലാവര്ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടര്‍ രമ. രോഗബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചില്ലെന്നും മുകേഷ് പറയുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
നോബിയുടെ വഴിയെ കുട്ടി അഖില്‍ പോയാല്‍ പണി കിട്ടും; ഇനി അത് നടക്കില്ല
മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ...'ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ വര്‍ഷങ്ങളായി സിനിമയിലുള്ള എല്ലാവര്ക്കും ചിരപരിചിതയായ പ്രഗത്ഭയായ ഡോക്ടര്‍ ആയിരുന്നു. പല സന്ദര്‍ഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുള്‍പ്പടെ സിനിമയിലുള്ള ഒരുപാടു പേര്‍ക്ക് ചികിത്സയും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.
രോഗം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടര്‍ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെ.'മുകേഷ് പറഞ്ഞു.
നടി മേനക സുരേഷും രമയുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞിരുന്നു.'ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോള്‍ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, 'ഓക്കേ മേനക ശരി പോകട്ടെ' എന്നുപറഞ്ഞു പോകും.
Recommended Video
കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന് വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ' എന്നായിരുന്നു പറഞ്ഞത്.
ഇടവേള ബാബുവും ഡോ. രമയെ കുറിച്ചുളള ഓര്മ പങ്കുവെച്ച് എത്തിയിരുന്നു. ജഗദീഷും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ചേച്ചിയെ പോലെയാണ രമയെന്നും നടന് പറഞ്ഞിരുന്നു
പൊതുവേദിയില്‍ ജഗദീഷിനോടൊപ്പം എത്താറില്ലെങ്കിലും നടന്റെ കലാജീവിതത്തിന് മികച്ച പിന്തുണയായിരുന്നു രമ നല്‍കിയിരുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണ് രമ എന്നും അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും പൊതുവേദികളിലും വരാത്തതെന്ന് ജഗദീഷ് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞിരുന്നു. ഭാര്യയെ കുറിച്ച് നടന് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയിരുന്നു.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!