Don't Miss!
- News
ഭിന്ന സംസ്കാരങ്ങളുടെ ജനാധിപത്യം, പല ഭാഷകള്‍ ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി
- Sports
IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
'അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ എത്തി, എന്റെ പ്രസവം കോംപ്ലിക്കേറ്റഡായിരുന്നു'; സുപ്രിയ മേനോൻ പറയുന്നു!
പെട്ടെന്നൊരു സുപ്രഭാതത്തിലാണ് പൃഥ്വിരാജിന്റെ ആരാധകർ അദ്ദേഹം ഒരു മാധ്യമപ്രവർത്തകയുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള വാർത്ത കേൾക്കുന്നത്.
എന്നാൽ ആ വാർത്തകൾ നിഷേധിച്ച് പൃഥ്വിരാജ് രംഗത്തെത്തിയപ്പോൾ എങ്ങും ആശയക്കുഴപ്പം തന്നെയായിരുന്നു. 2011ൽ യാതൊരുവിധ സൂചനയും നൽകാതെ ഒരു സ്വകാര്യ റിസോട്ടിൽ കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ വിവാഹത്തിൽ പൃഥ്വിരാജ് സുപ്രിയയ്ക്ക് താലി ചാർത്തി.
ഇന്ന് പൃഥ്വിരാജിനെപ്പോലെ തന്നെ സുപ്രിയ മേനോൻ പൃഥ്വിരാജും ഇന്ത്യൻ സിനിമയുടെ ഭാഗമായി കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സുപ്രിയയാണ്. പലരും മാതൃകയാക്കുന്ന വ്യക്തിത്വം കൂടിയാണ് സുപ്രിയയുടേത്.
പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃത എന്നൊരു മകളാണുള്ളത്. അച്ഛനേയും അമ്മയേയും പോലെ തന്നെ അലംകൃതയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. ഇപ്പോഴിത ഏറ്റവും പുതിയൊരു അഭിമുഖത്തിൽ തന്റെ ഗർഭകാലത്തെ കുറിച്ച് സുപ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

'ജേർണലിസം ഞാൻ ചെയ്ത് തുടങ്ങിയത് ആരുടേയും റെക്കമന്റേഷൻ കൊണ്ടല്ല. സ്വന്തമായി ഞാൻ നേടിയെടുത്തൊരു ജോലിയും കരിയറുമായിരുന്നു. പക്ഷെ നിർമാതാവായിരിക്കുമ്പോൾ പ്രിവിലേജ് ഒരുപാടുണ്ട്.'
'ഞാൻ സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായത് തന്നെ ഇരുപത് വർഷമായി സിനിമയിലുള്ള സ്വന്തമായി ഒരു പാത വെട്ടിതെളിച്ച് മുന്നേറുന്ന പൃഥ്വിരാജ് എന്ന നടന്റെ ഭാര്യ എന്ന ലേബലിലാണ്. പക്ഷെ ഇതിലും എന്റെ സ്ട്രഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ്.'

'ആളുകൾ എന്നെ വേറൊരു പേഴ്സണാലിറ്റിയായിട്ട് കാണണം അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത് എന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള പരിശ്രമം ഞാൻ നിരന്തരം നടത്താറുണ്ട്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്നുള്ള ലേബലിൽ എനിക്ക് അറിയപ്പെടാൻ താൽപര്യമില്ല.'
'എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കിയെടുക്കണമെന്നാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. എന്നെ ഒരുപാട് പറക്കാൻ വിട്ടു. ഞാൻ കുറച്ച് ഇൻട്രോവർട്ടാണ് പക്ഷെ നാണക്കാരിയല്ല.'

'സിനിമ മേഖലയെ പറ്റി ഒന്നും പഠിച്ചിട്ടില്ല. ഇപ്പോൾ പഠിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടത് ഞാനും പൃഥ്വിയുടെ സ്വപ്നങ്ങൾക്ക് ആവശ്യമായത് പൃഥ്വിയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ നഷ്ടപ്പെട്ട് ഒരു വർഷമായി.'
'2020ലാണ് അച്ഛന്റെ രോഗം തിരിച്ചറിയുന്നത്. ഞാൻ ഇന്ന് എന്താണോ അതിനെല്ലാം പിന്നിൽ എന്റെ അച്ഛനും അമ്മയുമാണ് കാരണം. എനിക്ക് എന്ത് കാര്യം ചെയ്യണമെങ്കിലും അതിനെല്ലാം എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു ഡാഡി. ഒരിക്കലും നോ പറഞ്ഞിട്ടില്ല. എനിക്ക് കിട്ടിയതുപോലുള്ള മാതാപിതാക്കളെ എല്ലാവർക്കും കിട്ടില്ല.'

'ഡാഡി മരിച്ചുവെന്നത് ഇപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാൻ ആറ് മാസം ഗർഭിണിയായിരുന്നപ്പോൾ പൃഥ്വിക്ക് പുറത്ത് ഷൂട്ടിന് പോകേണ്ട ആവശ്യം വന്നു. എന്നെ നോക്കാൻ ആരും വീട്ടിലുണ്ടായിരുന്നില്ല.'
'ഒരു സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ ഒറ്റയ്ക്ക് വിട്ട് പോകാൻ പൃഥ്വിക്ക് പേടിയുള്ളതുകൊണ്ടാണ് പൃഥ്വി തന്നെ എന്റെ അച്ഛനേയും അമ്മയേയും വിളിച്ച് വരുത്തി കുറച്ച് നാൾ എറണാകുളത്ത് നിൽക്കുമോയെന്ന് ചോദിച്ചത്. എന്നെ ഡെലിവറിക്ക് വീട്ടിൽ വിടാൻ പൃഥ്വിക്ക് താൽപര്യമുണ്ടായിരുന്നില്ല. എറണാകുളത്ത് തന്നെ ഡെലിവറി നടക്കണമെന്ന് പൃഥ്വിക്ക് നിർബന്ധമായിരുന്നു.'

'നീ പോകണ്ട.... പ്ലീസ്... നീ ഇവിടെ തന്നെ നിൽക്കാമോയെന്ന് പൃഥ്വി ചോദിച്ചിരുന്നു. എന്നെ നോക്കാൻ വന്നതാണ് പിന്നെ അലംകൃത വന്ന ശേഷം അച്ഛനും അമ്മയും പോയില്ല. അലംകൃത ജനിച്ച് ഇരുപത് ദിവസം കഴിഞ്ഞപ്പോഴേക്കും പൃഥ്വി ഷൂട്ടിന് പോയി. അലംകൃതയും എന്റെ അച്ഛനേയും അമ്മയേയും മമ്മി ഡാഡിയെന്ന് തന്നെയാണ് വിളിക്കുന്നത്.'
'മകൾ ജനിച്ച ശേഷം എനിക്ക് എവിടേയും പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വർഷം പോസ്റ്റ്പാർട്ടം ഡിപ്രഷനായിരുന്നു. ക്ലിനിക്കൽ ഡിപ്രഷനുമുണ്ടായിരുന്നു. ശേഷം തെറാപ്പി ചെയ്തു. എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു. അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ പോയിരുന്നു' സുപ്രിയ പറഞ്ഞു.