Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
'കിണ്ടി എന്ന് ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ ആളുകളെ കൊണ്ട് പറഞ്ഞ് വിളിപ്പിക്കും'; വിശേഷങ്ങളുമായി സുധീഷ്
സിനിമയിൽ നായകന്മാരുടെ സുഹൃത്തായും കോമഡി കഥാപാത്രമായും സ്വഭാവ നടനായും മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ സുധീഷിന്റേത്. 1987ൽ അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുധീഷിനെത്തേടി നിരവധി കഥാപാത്രങ്ങൾ എത്തി. മലയാള സിനിമയിൽ 34 വർഷം തികയ്ക്കുമ്പോഴാണ് അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് മാസങ്ങൾക്ക് മുമ്പ് ലഭിച്ചത്. അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ സിനിമകളിലെ അഭിനയത്തിന് സുധീഷിന് ലഭിച്ചത്.
അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് വന്നയാളാണ് സുധീഷ്. അച്ഛൻ ടി.സുധാകരന്റെ നാടക കൂട്ടായ്മകൾ വഴിയാണ് സുധീഷിലേക്ക് അഭിനയത്തോടുള്ള ഇഷ്ടവും സ്നേഹവും വരുന്നത്. ബാലതാരമായി സിനിമയിലെത്തിയതും അച്ഛന്റെ ബന്ധങ്ങളുടെ കൈപിടിച്ചാണ്. അനിയൻ, കോളജ് പയ്യൻ, കൂട്ടുകാരൻ തുടങ്ങിയ സ്ഥിരം റോളുകളിൽ സിനിമയിലെ രണ്ടുമൂന്ന് തലമുറയ്ക്കൊപ്പം ഒതുങ്ങി നടക്കുകയായിരുന്നു സുധീഷ്. മണിച്ചിത്രത്താഴിലെ കിണ്ടിക്ക് ശേഷം തീവണ്ടിയിലെ അമ്മാവൻ കഥാപാത്രമാണ് സുധീഷിന് മറ്റൊരു ബ്രേക്ക് നൽകിയത്.
സഹമത്സരാർഥിയുമായുള്ള ഗോസിപ്പുകൾ, ഭാര്യ കൈയ്യൊഴിഞ്ഞു, ബിഗ്ബോസ് താരം വിവാഹമോചനത്തിലേക്ക്!
'കെയർ ടേക്കറുടെ വേഷമാണ് ചിത്രത്തിൽ. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് എന്നതുകൊണ്ട് വിധിയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഏറെ സന്തോഷമായിരുന്നു. എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോഗ്. കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകർക്കിടയിൽ നൽകിയ ബ്രേക്ക് വലുതാണ്. ചില പരിപാടികൾക്ക് പോകുമ്പോൾ ആരും ഇതേ കുറിച്ച് ചോദിച്ചില്ലെങ്കിലും ഞാൻ അങ്ങോട്ട് ചോദിച്ച് അവരോട് കിണ്ടി എന്ന് വിളിക്കാൻ പറയും. കോളജ് പയ്യൻ രീതിയൊക്കെ മാറി പുതിയ പുതിയ കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ എനിക്കിപ്പോൾ സന്തോഷം തോന്നുന്നുണ്ട്' സുധീഷ് പറയുന്നു.
Recommended Video
'പ്രായവ്യത്യാസം എനിക്ക് വിഷയമല്ല, നിങ്ങൾ ഞങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട'; കാമുകിയുടെ വിഷയത്തിൽ അർജുൻ!
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?