നടിയെ തട്ടിക്കൊണ്ട് പോകാന്‍ നോക്കിയിട്ടില്ല! അതൊക്കെ നുണ മാത്രമായിരുന്നു, ഏറെ വേദനിച്ച സംഭവമെന്ന് സുധീര്‍

ഡ്രാക്കുള സിനിമയില്‍ നായകനായി അഭിനയിച്ച് ഞെട്ടിക്കുന്ന പ്രകടനമാണ് നടന്‍ സുധീര്‍ സുകുമാരന്‍ കാഴ്ച വെച്ചത്. അതിന് മുന്‍പ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തിലും താരം അഭിനയിച്ചിരുന്നു. സിനിമകളിലെ സ്ഥിരം വില്ലനായത് കൊണ്ട് യഥാര്‍ഥ ജീവിതത്തിലും നടനൊരു ക്രൂരനാണെന്ന തരത്തില്‍ പ്രചരണമുണ്ടായി.

ഡ്രാക്കുള സിനിമയില്‍ അഭിനയിച്ച നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായിട്ടുള്ള ചില കഥകളും നടനെതിരെ പ്രചരിച്ചിരുന്നു. സത്യത്തില്‍ അതെല്ലാം നുണകള്‍ മാത്രമായിരുന്നു എന്നും അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പറയുകയാണ് താരമിപ്പോള്‍. പുത്തന്‍ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോള്‍ ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

 sudhir-wife

ജീവിതത്തില്‍ ഞാന്‍ പാവമാണ്. എന്നെ പറ്റി യൂട്യൂബിലും മറ്റുമുള്ള കഥകളൊക്കെ നുണയാണ്. ഡ്രാക്കുള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സംഭവമുണ്ടായിരുന്നു. ഞാന്‍ നായികയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി. എന്നിട്ട് അവരെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്നാണ് കഥ പ്രചരിച്ചത്. ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. ഞാന്‍ അതിനെതിരെ ഇതുവരെ വാ തുറന്നിട്ടില്ല. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. അങ്ങനെ നടന്നിട്ടില്ലെന്ന് നമ്മള്‍ പറയാതിരുന്നാല്‍ ആ പറഞ്ഞതൊക്കെ ഒരു പരാജയമായി അവിടെ കിടക്കും.

എനിക്കേറ്റവും വിഷമമുണ്ടായ സംഭവമുണ്ട്. എനിക്ക് കാന്‍സര്‍ വന്നപ്പോള്‍ ആളുകള്‍ അറിയുന്നതിന് മുന്‍പ് ഞാന്‍ തന്നെ അത് വെളിപ്പെടുത്തി. ഹോസ്പിറ്റലില്‍ നിന്ന് തന്നെ ന്യൂസ് പോകും. അതുകൊണ്ട് എനിക്ക് വയ്യാതെ ഇരിക്കുകയാണെന്ന് ഞാന്‍ തുറന്ന് പറഞ്ഞു.

മൂന്നാമത്തെ സ്റ്റേജിലാണ്, ഞാന്‍ അതിനെതിരെ യുദ്ധം ചെയ്യും. എന്നിട്ട് ജീവിതത്തിലേക്ക് തിരികെ വരും. ഇതുപോലെ സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്കെല്ലാം മോട്ടിവേഷന്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാനത് തുറന്ന് പറഞ്ഞത്. പക്ഷേ അതിന്റെ അടിയില്‍ വന്നൊരു കമന്റ് ഇങ്ങനെയാണ്..

'നിനക്ക് കാന്‍സര്‍ അല്ല, അതിനപ്പുറം വരുമെടാ, കാരണം നീ പണ്ട് ഒരു പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി, തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതല്ലേന്ന്'. എന്റെ മനസ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവുമെന്ന് ആലോചിച്ച് നോക്കിയേ.

ഞാന്‍ അങ്ങനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. പത്ത് വര്‍ഷമായി ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ആ വേദന ഞാനെന്റെ ഉള്ളിന്റെ ഉള്ളില്‍ കൊണ്ട് നടക്കുകയാണ്. എന്റെ കുഞ്ഞുങ്ങള്‍ സത്യമായിട്ടും അങ്ങനൊരു സംഭവമുണ്ടായിട്ടില്ലെന്ന് സുധീര്‍ പറയുന്നു.

 sudhir-wife

സ്ത്രീയെ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. ഒരു സ്ത്രീയെയും ഞാന്‍ തല്ലിയിട്ടില്ല. പക്ഷേ ആ ചീത്തപ്പേര് ഞാനിന്നും സഹിച്ച് കൊണ്ടിരിക്കുകയാണ്. ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ അതൊന്നും ഞാന്‍ പറയുന്നില്ല. പറഞ്ഞാല്‍ സിനിമയുെട പ്രൊമോഷന് പകരം ഞാനിവിടെ ഇരുന്ന് കരയേണ്ടി വരുമെന്നാണ് സുധീര്‍ പറയുന്നത്.

ഇതിനെതിരെ പ്രതികരിക്കാന്‍ പോയതാണ്. എന്റെ ഗുരുനാഥന്‍ പറഞ്ഞത് മിണ്ടരുതെന്നാണ്. എന്തെങ്കിലും പറഞ്ഞാല്‍ നിന്റെ പടത്തില്‍ ഫസ്റ്റ് ഷോട്ടില്‍ അഭിനയിച്ച ആ പുള്ളിക്കാരിയാണ് നിനക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അവരെ തിയേറ്ററില്‍ കാണുമ്പോള്‍ ജനം കൂവും. അത് നിന്നെയും ബാധിക്കും. ഇത്രയും എഫര്‍ട്ട് എടുത്തതൊക്കെ വെറുതേയാവും. അതുകൊണ്ട് മാത്രമാണ് ഞാന്‍ മിണ്ടാതിരുന്നത്.

അന്ന് ഞാന്‍ വാ പൊച്ചിരുന്നെങ്കില്‍ ഈ പറയുന്ന പുള്ളിക്കാരിയുടെ ചീട്ട് കൊട്ടാരം മൊത്തം പൊളിഞ്ഞ് വീണേനെ. അതിനുള്ള തെളിവുകള്‍ മൊത്തം എന്റെ കൈയ്യിലുണ്ട്. അത് വെച്ച് ഞാനൊരു പത്രസമ്മേളനം നടത്തിയിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച പുള്ളിക്കാരി തകര്‍ന്ന് പോയേനെ. ഞാന്‍ കുറച്ച് നാറിയാലും പുള്ളിക്കാരി നാറേണ്ട.

നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാണോ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ തട്ടിക്കൊണ്ട് പോകാന്‍ നോക്കിയോ എന്നൊക്കെയാണ് സ്‌കൂളില്‍ പോകുന്ന എന്റെ കുട്ടികളോട് കൂട്ടുകാരൊക്കെ ചോദിച്ചത്. പക്ഷേ ഇന്ന് ആ മക്കള്‍ അതിനെയെല്ലാം അതിജീവിച്ചു. കുറച്ച് ചീത്തപ്പേര് കേട്ടെങ്കിലും പടച്ചവന്‍ നമ്മളെ വേറെ ലെവലില്‍ എത്തിച്ചു. അസുഖം വന്നിട്ടും മാറ്റി. അതൊക്കെ ഞാന്‍ നന്മ ചെയ്തത് കൊണ്ടാണെന്നാണ് സുധീര്‍ പറയുന്നത്.

More from Filmibeat

Read more about: sudheer സുധീര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X