'അന്ന് മമ്മൂക്കക്ക് പിന്നാലെ കുറേ നടന്നു, പക്ഷെ അത് സാധിച്ചില്ല, ലാലേട്ടനെ കാണാന്‍ സ്‌പോണ്‍സറോട് നുണ പറഞ്ഞു'

മലയാളത്തിലെ മുന്‍നിര നടന്‍മാരില്‍ ശ്രദ്ധേയനാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യവേഷങ്ങളില്‍നിന്നും അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലേക്കുള്ള സുരാജിന്റെ ചുവടുമാറ്റം കരിയറില്‍ ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ വേഷം പ്രേക്ഷകര്‍ ഇന്നും ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്.

ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിളളയുടെ ശിവരാത്രി, തീവണ്ടി, യമണ്ടന്‍ പ്രേമകഥ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനല്‍സ്, വികൃതി, കാണെക്കാണെ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ വ്യത്യസ്തമായ അഭിനയശൈലിയും എടുത്തുപറയേണ്ടതാണ്.

അനുഭവം പറഞ്ഞ് സുരാജ്

സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കാണാന്‍ ശ്രമിച്ചതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയകാല കഥകള്‍ താരം പങ്കുവെച്ചത്.

'ലാലേട്ടനും മമ്മൂക്കയും എന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര വികാരമാണ്. ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണവും അവര്‍ തന്നെയാണ്. അതുപോലെ അമ്പിളി ചേട്ടന്‍. ലാലേട്ടനും മമ്മൂക്കയുമൊത്ത് ഒരു ഫോട്ടോ എടുക്കണം എന്നുള്ളതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഒരിക്കലും സിനിമയിലെത്തുമെന്ന് മുന്‍കൂട്ടി പറയാന്‍ പറ്റില്ലല്ലോ.

ഞാന്‍ വെഞ്ഞാറമൂട്ടില്‍ എന്റെ മിമിക്രിയുമായി അത്യാവശ്യം കുഴപ്പമില്ലാതെ പോയ്‌ക്കൊണ്ടിരിക്കയായിരുന്നു. ട്രൂപ്പില്‍ എന്റെ കൂടെ മൂന്നുനാല് പയ്യന്മാരുണ്ട്. അങ്ങനെ ഗുരു എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ലാലേട്ടന്റെയും മറ്റ് ആര്‍ടിസ്റ്റുകളുടെയും ഫോട്ടോ വെച്ച് ആല്‍ബമുണ്ടാക്കി. ഞാനെവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ ഇത് കൊണ്ടുവന്ന് കാണിക്കും.

താരങ്ങളോട് ആരാധന

ഓരോ സ്ഥലത്തെത്തുമ്പോഴും ആളുകള്‍ ചോദിക്കും,'എടാ ഇത് കണ്ടില്ലേ, അവര് സിനിമയിലൊക്കെ എത്തി, നീ മിമിക്രി കളിച്ച് നടന്നോ,' എന്നൊക്കെ. അങ്ങനെ സിനിമയിലെത്തണമെന്നൊന്നും സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെങ്കിലും ഇവരുടെ കൂടെ ഫോട്ടോയെടുക്കണമല്ലോ എന്ന് വിചാരിച്ചു.


ആദ്യം മമ്മൂക്കയുടെ പിറകെ ധ്രുവം സിനിമയുടെ ഷൂട്ടിങ്ങിന്റെയൊക്കെ സമയത്ത് നടന്നു, ഫോട്ടോയെടുപ്പ് നടന്നില്ല. ദൂരെയൊക്കെ പോയി നിന്നെങ്കിലും കാണാന്‍ പറ്റിയില്ല. അങ്ങനെ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കണമെന്നുള്ള ആഗ്രഹത്തില്‍ നടക്കുന്ന സമയത്ത് 2001-ലോ 2002-ലോ ഒരു യു.എസ് ട്രിപ്പ് കിട്ടി. ഒരാഴ്ചത്തെ പ്രോഗ്രാമായിരുന്നു.


ഒരാഴ്ച കഴിഞ്ഞപ്പോള്‍, തിരുവനന്തപുരത്തുള്ള നന്ദു ചേട്ടന്‍ വിളിച്ചിട്ട് പറഞ്ഞു, 'ഡാ ലാലേട്ടന്റെ കൂടെ ഒരു ഷോ ഉണ്ട് സിംഗപ്പൂരില്‍. നിനക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു'. ഞാന്‍ ഓ റെഡി എന്ന് പറഞ്ഞു. ഞാന്‍ സ്‌പോണ്‍സറുടെ അടുത്ത്, 'എനിക്ക് അര്‍ജന്റായി വീട്ടില്‍ പോണം, വയ്യ. വീട്ടിലും ഭയങ്കര ഇഷ്യൂ ആണ്,' എന്ന് പറഞ്ഞു. സ്‌പോണ്‍സര്‍ ശരി പൊക്കോ എന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ അവിടെ നിന്ന് പാക്ക് ചെയ്ത് ഇവിടെ വന്നു. അങ്ങനെ സിംഗപ്പൂര് ഷോയ്ക്ക് ചെന്നു,' സുരാജ് തന്റെ അനുഭവകഥ പറയുന്നു.

Recommended Video

CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?
ജനഗണമന

ഡിജോ ജോസ് ആന്റണിയുടെ ജനഗണമനയാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ പുതിയ ചിത്രം. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, പശുപതി, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദാണ് തിരക്കഥ. ജേക്ക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ജനഗണമന ഏപ്രില്‍ 28ന് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ജനഗണമന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X