Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എന്നെ ഇങ്ങനെ തല്ലണമായിരുന്നോ? അവരോട് അന്ന് ഞാൻ ചോദിച്ചു, നേരിട്ട അവഗണനയെ കുറിച്ച് നടൻ ടിറ്റോ
സിനിമയിലെ അവഗണനയെ കുറിച്ചുള്ള കഥകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെയാണ് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയുടെ കഥകൾ പുറം ലോകത്ത് എത്താൻ തുടങ്ങിയത്. നടൻ നീരജ് മാധവനും തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നീരജിന്റെ തുറന്നെഴുത്ത് മലയാള സിനിമ ലോകത്ത് വലിയ ചർച്ച വിഷയമായിരുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും സിനിമ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിത സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് നടൻ ടിറ്റോ വിൽസൺ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കര്യം വെളിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ് ഒരു ഫോട്ടോ ഷൂട്ട് പങ്കുവെച്ചിരുന്നു.സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ അപ്പുറത്തുള്ള ഇരുണ്ടലോകത്തിന്റെ കാഴ്ചകളിലേക്ക് കണ്ണു തുറപ്പിക്കുന്നതായിരുന്നു ഫോട്ടോ ഷൂട്ട്. സിനിമാലോകത്തിലെ സമ്മര്‍ദ്ദങ്ങളെയാണ്... വേര്‍തിരിവുകളെയാണ്. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളുടെ പരിഹാരം ആത്മഹത്യ അല്ലെന്നാണ് താരം പറയുന്നത്.
പിറന്നാൾ ദിവസമായിരുന്നു ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെ കുറിച്ചുള്ള ആശയം മനസ്സിൽ തോന്നിയത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ വിവേക് പി. സേതുവിന്റേതാണ് ആണ് ആശയം. നടൻ സുശാന്തിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒരു നടനോ നടിയോ ആരും തന്നെ ഇത് തിരഞ്ഞെടുക്കാൻ പാടില്ല. ഇക്കാര്യം സംസാരിച്ചപ്പോൾ വിവേക് എന്നോട് ചോദിച്ചു, ഇത്തരത്തിലുള്ള മനസ് മടുപ്പിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന്. സത്യത്തിൽ ഒരു പാട് അവഗണന നേരിട്ടിട്ടുണ്ട്.. ടിറ്റോ അഭിമുഖത്തിൽ പറഞ്ഞു.
Recommended Video
പണ്ട് മുതൽ തന്നെ ജാതിയുടേയും മതത്തിന്റേയും പേരിൽ പല തവണ മാറ്റി നിർത്തപ്പട്ടിട്ടുണ്ട്. ആ സംഭാഷണങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ടിന്റെ ആശയം വന്നത്. ജീവൻ അവസാനിപ്പിക്കുക എന്നത് ഒന്നിന്റേയും പരിഹാരമല്ല. പ്രശ്നം തരണം ചെയ്യാനാണ് പഠിക്കേണ്ടത്. എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്തിട്ടുള്ളത്.ഒരു പ്രശ്നത്തിന്റെ മുന്നില്‍ തളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ മുന്നോട്ടു യാത്രയില്ല.
ഒരു സ്കൂളിലോ കോളജിലോ നമ്മള്‍ ചേരുകയാണെന്ന് വിചാരിക്കൂ. ആദ്യം തന്നെ ചിലപ്പോള്‍ റാഗിങ് ഉണ്ടാകും.ഒരു പുതുമുഖം വരുമ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. പുതിയ ഒരാള്‍ വന്നിട്ടുണ്ടല്ലോ എന്ന ഭാവം. ചെറിയ പരിപാടികളൊക്കെ അവര്‍ ഒപ്പിക്കും. അതു നല്ല രീതിയില്‍ ആസ്വദിച്ചിട്ടുണ്ട്. അതു കൂടുതലാകുമ്പോഴാണ് ബുദ്ധിമുട്ട് ഉണ്ടാകുക.നമ്മള്‍ ഇരിക്കുന്ന സ്പേയ്സില്‍ നിന്ന് മാറ്റി ഇരുത്തും. നമ്മള്‍ ചെയ്തു വച്ച വര്‍ക്കില്‍ നിന്ന് പല ഭാഗങ്ങളും തിയേറ്ററിൽ എത്തുമ്പോൾ കാണില്ല.
ഒരിക്കൽ ഒരു സീൻ ഷൂട്ട് ചെയ്തിട്ട്, അതിന്റെ ഡബ്ബിങ്ങിന് വേണ്ടി പോയി. അതു തീര്‍ത്തു വീട്ടില്‍ വന്നപ്പോള്‍ എനിക്കൊരു സംശയം... ഞാന്‍ ഡബ്ബ് ചെയ്ത പോര്‍ഷനില്‍ എന്റെ ബോഡി അല്ലല്ലോ.... കുറെ ഭാഗം പോയിട്ടുമുണ്ട്. ഞാനതിന്റെ ബന്ധപ്പെട്ട ആളെ വിളിച്ചു ചോദിച്ചു. ഇങ്ങനെ കാണിക്കാനായിരുന്നെങ്കില്‍ എന്നെ ആ ടേക്കിന് അതുപോലെ തല്ലാണമായിരുന്നോ എന്ന്. സത്യത്തില്‍ ആ ടേക്കില്‍ ഞാന്‍ വാങ്ങിച്ച അടി ആ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും എനിക്കൊരു സമാധാനമായേനെ. പിന്നീട് ഇതിനെ കുറിച്ച് ചെറിയ സംസാരമൊക്ക നടന്നു, പലരും ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞിരുന്നു.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു