Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്‍ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
'എന്നെ ഗായികയായി കണാനാണ് അച്ഛൻ ആഗ്രഹിച്ചത്', സ്റ്റേജിൽ പാടുന്നതിനിടെ മൈക്ക് തട്ടി വാങ്ങി, കിഷോർ പറയുന്നു
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് ദേവി ചന്ദന. കലോൽത്സവ വേദിയിൽ നിന്നും എത്തി മലയാളത്തിലെ ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി താരം തിളങ്ങിനിൽക്കുകയാണ്. നല്ലൊരു നർത്തകി കൂടിയായ ദേവി ചന്ദനയുടെ ഭർത്താവ് ഗായകനായ കിഷോർ വർമയാണ്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കിഷോറിന്റെയും ദേവിയുടെയും വിവാഹം.
കഴിഞ്ഞ ദിവസം അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി ഇരുവകരും എത്തിയിരുന്നു. കിഷോറും ദേവി ചന്ദനയും ഒരുമിച്ചുള്ള വേദിയിൽവെച്ച് കിഷോറിനുണ്ടായ ഒരു വിഷമത്തെക്കുറിച്ച് എം ജി ശ്രീകുമാർ ചോദിച്ചപ്പോൾ കിഷോർ പറഞ്ഞ മറുപടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.
'യുഎസിൽ വെച്ച് നടന്ന ഷോ ആയിരുന്നു അത്. അന്നൊക്കെ പാട്ട് പാടുന്നതിൻ്റെ പിറകിലായിട്ടാണ് നൃത്തം ചെയ്യുന്നത്. അത് ഒരു ട്രെൻഡ് ആയിരുന്നു. പല വേദികളിലും അങ്ങനെ നിന്ന് പാടാൻ സ്ഥലമുണ്ടാകില്ല. അന്ന് പരിപാടിക്കിടെ സ്‌റ്റേജിൽ ദേവി ചന്ദനയും സംഘവും ഡാൻസ് കളിക്കുന്നു. മുമ്പിൽ ഞാൻ പാട്ടുപാടുന്നു'.
'ആ സ്റ്റേജിന് വലിപ്പം കുറവായിരുന്നതുകൊണ്ട് ഞാൻ കാണികൾക്കിടയിലേക്ക് ഇറങ്ങി നിന്ന് പാടി. ഒരാൾ എൻ്റെ ഒപ്പം നിന്ന് വളരെ നന്നായി ആസ്വദിച്ച് പാടുന്നുണ്ടായിരുന്നു, പെട്ടെന്ന് അയാൾ എൻ്റെ കൈയ്യിൽ നിന്ന് മൈക്ക് തട്ടിവാങ്ങി'.
'എന്താ സംഭവം എന്നറിയാതെ ഞാൻ ഞെട്ടിപ്പോയി. കരച്ചിലൊക്കെ വന്നു. ആദ്യമായിട്ടാണ് അങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. അവിടെ ഉണ്ടായിരുന്നവരുടെ അവസ്ഥയും അത് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം എന്നെ സ്റ്റേജിൽ കൊണ്ട് വന്ന് മാപ്പ് പറയുകയും ചെയ്തു. ഞാൻ പാട്ടുപാടുന്നതിൽ പുള്ളി സംശയിച്ചിരുന്നു. ഞാൻ ലിപ് അനക്കുന്നത് മാത്രമേ ഉള്ളൂ എന്നാണ് പുള്ളി കരുതിയിരുന്നത്. എൻ്റെ പാട്ടിൽ തെറ്റൊന്നും വരാതിരുന്നപ്പോൾ സംശയം കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു'.
അതേസമയം അച്ഛന് എന്നെ ഗായികയാക്കാനായിരുന്നു ആഗ്രഹമെന്ന് ദേവി ചന്ദന പറയുന്നു. ഒരാൾക്ക് പ്രായമായി കഴിഞ്ഞാൽ നൃത്തം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ സംസാരിക്കാൻ കഴിയുന്നിടത്തോളം ഗായകനാണെങ്കിൽ അയാൾക്ക് പാടാൻ കഴിയുമെന്നും അച്ഛൻ പറയുമായിരുന്നുവെന്നും ദേവി ചന്ദന ഓർത്തെടുത്തു.
ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയം ആയ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി.
ഭർത്താവുദ്യോഗം, നരിമാൻ, വേഷം, രഹസ്യ പോലീസ്, തിലോത്തമ, ആയുരേഖ, തലസമയത്ത് ഒരു പെൺകുട്ടി, ശിവപുരം എന്നീ സിനിമകളിലാണ് ദേവി ചന്ദന അഭിനയിച്ചിട്ടുള്ളത്. നിലവിളക്ക്, അലാവുദീനും അത്ഭുത വിളക്കും എന്നിവയാണ് ദേവി ചന്ദനയുടെ പ്രധാന മലയാളം സീരിയലുകൾ.
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്