Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ലെനയുടെ കൈയിലെ ടാറ്റു ചെയ്യാനെടുത്തത് 8 മണിക്കൂര്‍; ലണ്ടനില്‍ നിന്നുള്ള വിശേഷങ്ങള്‍ പറഞ്ഞ് നടി
മലയാള സിനിമയിലെ നടിമാരില്‍ യാത്രകളെ ഏറെ സ്നേഹിക്കുന്ന നടിയാണ് ലെന. ഭൂട്ടാനിലും മറ്റുമൊക്കെ ലെന ഒറ്റയ്ക്ക് നടത്തിയ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കൊവിഡ് വന്നതോടെ തന്റെ യാത്ര സ്വപ്നങ്ങള്‍ക്കെല്ലാം കരിനിഴല്‍ വീഴ്ത്തിയെന്ന് പറയുകയാണ് നടിയിപ്പോള്‍. എന്നാല്‍ 2020 ന്റെ അവസാനത്തോടെ ഷൂട്ടിങ് ആവശ്യങ്ങളുമായി വിദേശത്ത് പോവാന്‍ സാധിച്ചു.
ലെന മാഗസിന് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ പുതിയ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി. ലണ്ടനില്‍ നിന്നും ടാറ്റു ചെയ്തത് അടക്കമുള്ള കാര്യങ്ങളും ആ നാടിന്റെ ചില പ്രത്യേകതകളെ കുറിച്ചുമൊക്കെയാണ് വ്ളോഗില്‍ ലെന പറയുന്നത്.
'സത്യത്തില്‍ 2020 എല്ലാവര്ക്കും മോശം അവസ്ഥയായിരുന്നു. കൊറോണ എന്ന വില്ലന്‍ കാരണം യാത്ര പോയിട്ട് വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എന്നാലും 2020ന്റെ അവസാന നാളുകളില്‍ ഷൂട്ടിന്റെ ഭാഗമായി യാത്ര ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍. ലെനയുടെ ക്രിസ്തുമസും പുതുവര്‍ഷവും ലണ്ടനിലായിരുന്നു.
തന്റെ കൈയിലെ ടാറ്റു ചെയ്തിരിക്കുന്നത് ലണ്ടനില്‍ നിന്നാണ്. യുകെ യിലെ പ്രശസ്ത ടാറ്റു ആര്‍ട്ടിസ്റ്റായ ടോണി ഇവാന്‍സിന്റെ ബര്‍മിങ്ഹാമിലെ 'ഒപ്യുലന്റ് ഇങ്ക്' എന്ന ടാറ്റു പാര്‍ലറില്‍ നിന്നുമാണ് ലെന ടാറ്റു പതിപ്പിച്ചത്. ഏകദേശം എട്ട് മണിക്കൂറില്‍ അധികം സമയമെടുത്താണ് അത് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഇവിടെയും പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. ലെനയുടെ കൈയില്‍ മുന്‍പുണ്ടായിരുന്ന ടാറ്റുവിനൊപ്പം വേറെയും ഡിസൈനുകള്‍ വരച്ച് ചേര്‍ത്തതാണ് ഇപ്പോള്‍ കാണുന്നത്.
വിക്ടോറിന്‍ കാലഘട്ടത്തില്‍ നൂറ് വ്യാപരങ്ങളുടെ നഗരം, ലോകത്തിന്റെ വര്‍ക്ക് ഷോപ്പ്, എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്ന ബര്മിംഗ്്ഹാമിലേക്കുള്ള യാത്രയും കാഴ്ചകളും ഏറെ അത്ഭുതപ്പെടുത്തയവയില് ഒന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്ക്കമ്പോള് ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണിവിടം. നഗര ഹൃദയത്തില്‍ തന്നെ നിരവധി കെട്ടിടങ്ങള്‍ കാണാമെന്നും' ലെന പറയുന്നു.
Recommended Video
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന