Don't Miss!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
'അപ്പ ഒരു അടഞ്ഞ അധ്യായമാണ്, വീട് വിട്ടിറങ്ങുമ്പോൾ 15 വയസായിരുന്നു പ്രായം, അമ്മയും ചേച്ചിയുമാണ് ലോകം'; മുക്ത
മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലൂടെയാണ് മുക്ത ജോർജ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് മലയാളി സ്നേഹിക്കുന്ന മുക്തയിലേക്ക് എത്തിപ്പെടാൻ താരത്തിന് താണ്ടേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോതമംഗത്തുകാരിയായ മുക്ത എൽസ ജോർജിന് ലാൽ ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട്ടിൽ അവസരം ലഭിക്കുന്നത്.
ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇപ്പോൾ കുടുംബ ജീവിതവും വിവാഹ ജീവിതവും ഒരുപോലെ ആസ്വദിക്കുകയാണ്. താരത്തിന്റെ ഏക മകൾ കിയാര അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്.
'ഡോ.റോബിൻ ബുദ്ധിമാൻ, ബ്ലെസ്ലി നല്ലൊരു മനുഷ്യൻ, ദിൽഷയും അടിപൊളി'; താരങ്ങളെ വിലയിരുത്തി നടൻ മനോജ്!
പദ്മകുമാർ സംവിധാനം ചെയ്ത് തിയേറ്ററിൽ നിറഞ്ഞോടുന്ന പത്താം വളവ് എന്ന സിനിമയിലൂടെയാണ് കിയാര എന്ന കൺമണി ബാലതാരമായി തുടക്കം കുറിച്ചിരിക്കുന്നത്. കൂടാതെ സുരേഷ് ഗോപി സിനിമ പാപ്പനിലും കിയാര അഭിനയിക്കുന്നുണ്ട്.
അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് അച്ഛൻ ജോർജുമായി ബന്ധപ്പെട്ട് മുക്തയ്ക്കും അമ്മയ്ക്കുമുണ്ടായിരുന്ന പ്രശ്നങ്ങൾ അക്കാലത്ത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇരുപത്തിരണ്ട് വർഷമായി സിനിമയിലും സീരിയലുകളിലും അഭിനയിച്ച് ലൈം ലൈറ്റിലുള്ള മുക്തി താൻ നീന്തി കടന്ന സങ്കടകടലുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
ഫ്ലവേഴ്സ് ചാനലിലെ ഷോയായ ഒരു കോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുക്തയും മകളും. 'പണ്ടൊക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു.'
'അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും.'
'അപ്പോൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാൽ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്.'
'അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്. ആ ധരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്.'
'പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്കൂൾ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങൾ കോതമംഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു.'
'ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ കണ്ടപ്പോഴാണ് സാർ സെലക്ട് ചെയ്തത്. അഭിനയിക്കാൻ പോയി ആദ്യത്തെ സീനിൽ തന്നെ എട്ട് ടേക്കുകൾ പോയി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് സീരിയലുകൾ ചെയ്തിരുന്നു.'
'ആ ധൈര്യത്തിലാണ് ലാൽ ജോസ് സാറിന്റെ പടത്തിൽ അഭിനയിക്കാൻ പോയത്. അവിടെ പോയ ശേഷം എനിക്കൊന്നും ശരിയായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം എല്ലാവരുടേയും മുമ്പിൽ വെച്ച ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് ഞാൻ നൂറ് ശതമാനവും നൽകി അഭിനയിച്ച് തുടങ്ങിയത്.'
'താമരഭരണിയിൽ അഭിനയിച്ചതിന് വിമർശനങ്ങളൊക്കെ കിട്ടിയിരുന്നു. അന്നൊക്കെ അപ്പയാണ് ഷൂട്ടിന് വന്നത്. അപ്പ സമ്മതം പറഞ്ഞതിനാലാണ് ഗ്ലാമർ വേഷം ചെയ്യേണ്ടി വന്നത്. അപ്പയ്ക്ക് എന്നോട് സ്നേഹമുണ്ടായിരുന്നു.'
'അമ്മയോട് അപ്പ കാണിക്കുന്നത് ക്ഷമിക്കാൻ കഴിയാത്തതിനാലാണ് ഞങ്ങൾ ആ വീട് വീട്ട് ഇറങ്ങിയത്. അന്ന് ഒമ്പതിലോ പത്തിലോ മറ്റൊ ആയിരുന്നു ഞാൻ. എന്റെ വാക്ക് വിശ്വസിച്ചാണ് അമ്മയും ചേച്ചിയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയത്.'
'പിന്നീട് അവരെ സംരക്ഷിക്കുക ചേച്ചിയെ പഠിപ്പിക്കുക, വിവാഹം കഴിപ്പിച്ച് അയക്കുക എന്നിവയെല്ലാം എന്റെ ലക്ഷ്യങ്ങളായി അതിനായി സിനിമകൾ. അപ്പ അന്നും എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും മുടക്കാൻ ശ്രമിച്ചിരുന്നു.'
Recommended Video
'ആ കഷ്ടപ്പാടുള്ള സമയങ്ങളിൽ സഹോദരനെപ്പോലെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടനാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹവും ബഹുമാനവുമുണ്ട്. അപ്പയുമായി പിരിഞ്ഞ ശേഷം ഒരുപാട് ബുദ്ധിമുട്ടിയാണ് വളർന്നത്.'
'പക്ഷെ എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ നേടി. ചേച്ചിയെ പഠിപ്പിച്ചു, കെട്ടിച്ചു, അമ്മയെ നന്നായി നോക്കുന്നുണ്ട്, ഞാൻ തന്നെ എന്റെ വിവാഹം ഭംഗിയായി നടത്തി. ഇപ്പോൾ ഒരുപാട് സന്തോഷവും സമാധാനവുമുണ്ട്' മുക്ത വിശദമാക്കി.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്