ഹെഡ്സ്കാർഫ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ പൂർണിമ ഇന്ദ്രജിത്ത്! ഒരു ഞായർ സന്തോഷം പങ്കുവെച്ച് താരം
നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റ സ്റ്റൈലീഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാകാറുണ്ട് . പലപ്പോഴും വ്യത്യസ്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. നടിയുടെ വസ്ത്രധാരണം മുതൽ ഹെയർ സ്റ്റൈൽ വരെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് നിരവധി പേർ പിന്തുടരാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂർണിമയുടെ വ്യത്യസ്ത ഗെറ്റപ്പിലുളള ഫോട്ടോയാണ്.

നടി തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഹെഡ് സ്കാർഫ് ധരിച്ച് കൊണ്ടുള്ള സ്റ്റൈലീഷ് ചിത്രങ്ങളാണി ഇത്. പൈനാപ്പിൾ ഹെയർ സ്റ്റൈലിന് അനിയോജ്യമായ രീതിയിലാണ് ഹെഡ് സ്കാർഫാണ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. .'ഐ ലൗവ് ഹെഡ്സ്കാർഫ്സ് എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പപങ്കുവെച്ചിരിക്കുന്നത്. ചുരുണ്ട മുടിയുള്ളവർക്ക് ഇത്തരത്തിലുള്ള ഹെഡ്സ്കാർഫുകൾ വളരെ അനിയോജ്യമാണ്. പൈനാപ്പിൾ ഹെയർ സ്റ്റൈൽ, ഹെഡ്മാസ്ക്ക്, കേളിഹെയർ ആക്സസറീസ് എന്നീ ഹാഷ്ടാഗ്കളോടേയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂർണ്ണിമയുടെ ഈ ചിത്രം വൈറലായിട്ടുണ്ട്. ഹാപ്പി സൺഡേ എന്ന് കുറിച്ച് കൊണ്ടാണ് ഇതേ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഹെഡ് സ്കാർഫ് മാത്രമല്ല താരത്തിന്റെ വസ്ത്രധാരണവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്കേർട്ടും ടോപ്പിമാണ് പൂർണിമ ധരിച്ചരിക്കുന്നത്. വെള്ള നിറത്തിലുള്ള ടോപ്പിന് ഗ്രേ കളർ സ്കേർട്ടാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. കയ്യിൽ ഒരു ഹാൻഡ് ബാഗുമുണ്ട്. നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിമിഷ സഞ്ജയൻ ഉൾപ്പെടെ നിരവധി താരങ്ങൾ പൂർണിമയുടെ ചിത്രത്തിന് അഭിപ്രായവുമായി എത്തിയിട്ടുണ്ട്. എല്ലാവരും മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.
പൂർണിമ സോഷ്യൽ മീഡിയയിൽ സജീവമാണ് . ഇതിന് മുൻപും നിരവധി സ്റ്റൈൽ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുമായിരുന്നു. കൂടാതെ കുടുംബത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും പൂർണിമ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിലൂടെ മലയാളത്തിൽ തിരികെ എത്തിയിരുന്നു. തുറമുഖം എന്ന ചിത്രത്തിലും മറ്റൊരു മികച്ച കഥാപാത്രമായി പൂർണിമ എത്തുന്നുണ്ട്. സിനിമയിൽ നിന്നുവെങ്കിലും മിനിസ്ക്രീനിൽ സജീവമായിരുന്നു താരം.


Click it and Unblock the Notifications