Don't Miss!
- Sports IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മീനുക്കുട്ടിക്ക് പ്രായമായി, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെയല്ല; ഇന്നും മീനുക്കുട്ടി എന്ന് കേട്ടാൽ നോക്കും'
1990 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഏയ് ഓട്ടോ. മോഹൻലാൽ, ശ്രീനിവാസൻ, രേഖ, മുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. സുധി, മീനുകുട്ടി എന്നീ രണ്ട് കഥാപാത്രങ്ങൾ സിനിമയിലൂടെ ഹിറ്റായി. വർഷങ്ങൾക്കിപ്പുറവും ഈ പേരുകൾ കേൾക്കുമ്പോൾ പ്രേക്ഷകർ ഓർക്കുന്നത് ഏയ് ഓട്ടോ എന്ന സിനിമ ആണ്.
വേണു നാഗവള്ളിയായിരുന്നു സിനിമയുടെ രചനയും സംവിധാനവും. മണിയൻ പിള്ള രാജു ആയിരുന്നു സിനിമ നിർമ്മിച്ചത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി രേഖ. വർഷങ്ങൾ കഴിഞ്ഞിട്ടും ഏയ് ഓട്ടോ എന്ന സിനിമയും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നെന്ന് രേഖ പറയുന്നു. അമൃത ടിവിയിലെ റെഡ്കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
'ഏയ് ഓട്ടോ ചെയ്യുന്നതിന് മുമ്പാണ് റാംജി റാവു സ്പീക്കിംഗ്, ദശരഥം എന്നീ സിനിമകൾ ചെയ്യുന്നത്. മണിയൻ പിള്ള രാജു ഫോണിൽ വിളിച്ച് കഥയുടെ സാരാംശം പറഞ്ഞു. രേഖ ചെയ്താൽ നന്നായിരിക്കും എന്ന്. പറഞ്ഞു'
'ഇത്രയും സൂപ്പർ ഹിറ്റാവുമെന്നോ പ്രേക്ഷക മനസ്സിൽ പിടിച്ചു നിൽക്കുന്ന കഥാപാത്രമാവുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചില്ല. മീനുക്കുട്ടി വിട്ട് പ്രായം കൂടി വരികയാണ്. പക്ഷെ പ്രേക്ഷകർ അതേ സ്റ്റേജിൽ വെച്ചോണ്ടിരിക്കുകയാണ്. അമ്പത് കൊല്ലം ആയാലും ആ പടം അവിടെ തന്നെ നിൽക്കും'
Also..." data-gal-src="malayalam.filmibeat.com/img/600x100/2022/10/rekhaandmohanlal-1666685311.jpg">'മകൾക്ക് മീനൂട്ടി എന്ന് പേരിട്ടെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ഞാൻ ഫ്ലെെറ്റിൽ പോവുമ്പോൾ രേഖ എന്ന് പറഞ്ഞാൽ ചിലപ്പോൾ ഞാൻ തിരിഞ്ഞ് നോക്കില്ല. മീനുക്കുട്ടി എന്ന് പറഞ്ഞാൽ ഞാൻ തിരിഞ്ഞു നോക്കും. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മുതൽ ഇപ്പോഴും എന്റെ ആരാധകരാണ്. ലാൽ സാർ അഭിനയത്തിൽ എനിക്ക് രാജാവിനെ പോലെ ആയിരുന്നു. ഞാനൊക്കെ പടയാളികളെ പോലെയും'
'സത്യത്തിൽ ദശരഥത്തിൽ ഞാൻ ലാൽ സർ അഭിനയിക്കുന്നത് മാത്രമാണ് നോക്കിയിരിക്കുന്നത്. അതിന്റെ റിയാക്ഷനാണ് കൊടുത്തത്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പറഞ്ഞ് കൊടുക്കുന്നത് അഭിനയിക്കും,' രേഖ പറഞ്ഞു. സിനിമാ രംഗത്തേക്കുള്ള കടന്നു വരവിനെക്കുറിച്ചും രേഖ സംസാരിച്ചു.
പഠിച്ച് വളർന്നത് തമിഴ്നാട്ടിലാണ്. സ്കൂളിൽ നിന്നുള്ള ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്. പഴയ നടി സാവിത്രിയെ പോലെ ഉണ്ട് അഭിനയിക്കാൻ വരുമോയെന്ന് ചോദിച്ചു. അമ്മയും ഞാനും ഇരിക്കുമ്പോൾ അങ്കിൾ വന്ന് പറഞ്ഞു. സിനിമയിലേക്കാണെന്ന് പറഞ്ഞില്ല.
സ്റ്റേജ് പ്രോഗ്രാം ആണെന്ന് പറഞ്ഞു. വന്നപ്പോഴാണ് സിനിമയിലേക്കാണെന്ന് അറിയുന്നത്. വളരെ പക്വതയുള്ള ടീച്ചറുടെ വേഷമാണ് ചെയ്തത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കടലോര കവിതകൾ ഈ സിനിമ ചെയ്തതെന്നും രേഖ പറഞ്ഞു. മലയാളത്തിൽ രേഖ ചെയ്ത മിക്ക സിനിമകളും ഹിറ്റാണ്. ആദ്യ സിനിമ റാംജി റാവു സ്പീക്കിംഗ് വലിയ ഹിറ്റ് ആയിരുന്നു. പിന്നീട് മോഹൻലാലിന്റെ കൂടെ ചെയ്ത ദശരഥം എന്ന സിനിമയിലും ശക്തമായ കഥാപാത്രമായിരുന്നു നടിക്ക് ലഭിച്ചത്.