Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സായ് പല്ലവിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥന! വിവാഹം അത്ര എളുപ്പമല്ലെന്ന് താരം! കാരണങ്ങള്‍ ഇതാണ്
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് സായ് പല്ലവി. പ്രേമമെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു താരം. മലര് മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലരേ എന്ന ഗാനവും തമിഴ് ഡയലോഗുകളുമെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മുഖക്കുരു നിറഞ്ഞ കവിളുകളുമായാണ് സായ് പല്ലവി അഭിനയിക്കാനെത്തിയത്. തുടക്കത്തില്‍ തനിക്കും മുഖക്കുരുവിനെ വില്ലനായി തോന്നിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.
സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ തന്റെ നിബന്ധനകളും നിലപാടുകളും സായ് പല്ലവി തുറന്നുപറയാറുണ്ട്. ഇതോടെയാണ് താരത്തെ അഹങ്കാരിയാക്കി വിമര്‍ശകര്‍ ചിത്രീകരിക്കാന്‍ തുടങ്ങിയത്. മികച്ച അവസരങ്ങള്‍ വേണ്ടെന്ന് വെച്ചതോടെ താരത്തിന്റെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്കി താരമെത്തുന്നതോടെ പിന്നെ കൈയ്യടികളാവും. തന്റെ പുതിയ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സായ് പല്ലവി മനസ്സ് തുറന്നത്.
മുഖക്കുരു പ്രശ്നമായിരുന്നു
സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെട്ട് നടന്നിരുന്നൊരു കാലം തനിക്കുമുണ്ടായിരുന്നുവെന്ന് സായ് പല്ലവി പറയുന്നു. ജോർജിയയിൽ പഠിക്കുമ്പോൾ മുഖക്കുരു ആരും കാണാതിരിക്കാൻ മുഖം ഷാളിട്ട് മറച്ച് നടക്കുമായിരുന്നു. ഫെയർനസ് ക്രീമുകൾ പലതും പുരട്ടിയിട്ടുണ്ട്. മഞ്ഞൾ, തണ്ണിമത്തൻ, തക്കാളി, അങ്ങനെ തേയ്ക്കാത്തതായി ഒന്നുമില്ല. എന്നിട്ടും മുഖക്കുരു മാറിയില്ല. ഞാൻ ഇതുവരെ പുരികം ത്രഡ് ചെയ്തിട്ടില്ല. എന്റെ ശബ്ദവും വലിയ പ്രശ്നമായിട്ട് തോന്നിയിട്ടുണ്ട്. ഞാൻ ഫോൺ എടുക്കുമ്പോൾ പലരും സർ, മാഡത്തിന് കൊടുക്കൂ എന്ന് പറഞ്ഞിട്ടുണ്ട്.
അച്ഛനും അമ്മയ്ക്കും കാണാനാവുന്നത്
സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും എന്നോടൊപ്പമിരുന്ന് കാണാനാവുന്ന രംഗങ്ങളിലേ ഞാൻ അഭിനയിക്കൂ. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഒപ്പം നിൽക്കുന്നത് അവരാണ്. അപ്പോൾ അവരെ അസ്വസ്ഥമാക്കുന്നതൊന്നും എന്റെ ജോലിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. പണ്ടൊക്കെ കുട്ടിയുടുപ്പിട്ട് ഡാൻസ് കളിച്ചിട്ടുണ്ട്. ഇപ്പോഴത് പറ്റില്ല. എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിലും വഴങ്ങില്ല.
അതിരനിലൂടെ തിരിച്ചെത്തി
നീണ്ട ഇടവേള അവസാനിപ്പിച്ച് അതിരനിലൂടെയായിരുന്നു സായ്പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇടവേളയിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. കാരണം എനിക്ക് സിനിമയെക്കുറിച്ച് പ്രത്യേകിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ലൊക്കേഷനിൽ പോകുക, ഡയറക്ടർ പറയുന്നത് ചെയ്യുക. അത്രമാത്രം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, കുറച്ചുകൂടി കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഒരു നടിയാണ് ഞാനെന്ന തോന്നലൊക്കെ ഇപ്പോഴുണ്ട്.
ആളുകളെ സഹായിക്കണം
ഡോക്ടറാകുക എന്നത് എന്റെ ലക്ഷ്യമല്ലായിരുന്നു. എന്റെ ലക്ഷ്യം ആളുകളെ ഏതെങ്കിലും രീതിയിൽ സഹായിക്കുക എന്നതായിരുന്നു. നമുക്കറിയാം പുകവലിയുടെ ദൂഷ്യവശങ്ങൾ .പക്ഷേ ഇപ്പോഴും അതൊന്നും അറിയാത്ത ആളുകളുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ ആളുകളെ ബോധവത്കരിക്കാൻ ഇഷ്ടമാണ്. എനിക്ക് ചുറ്റുമുള്ള ആളുകളെയെങ്കിലും ശ്രദ്ധിക്കാൻ കഴിയണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഡോക്ടറായത്.
പെണ്‍കുട്ടികളെയാണ് നോക്കാറുള്ളത്
ആദ്യ കാഴ്ചയിൽ പ്രണയം വരുമെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ ഒരു ആകർഷണം തോന്നിയേക്കാം. ഞാൻ പലപ്പോഴും ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് നോക്കാറ്. അവരുടെ ഹെയര്‍ സ്റ്റൈല്‍, ഡ്രെസ് സെൻസ്, ആഭരണങ്ങൾ അതൊക്കെ എന്നെ ആകർഷിക്കാറുണ്ട്. ആൺകുട്ടികൾ മിക്കപ്പോഴും ടീഷർട്ടും ജീൻസും മാത്രമല്ലേ ധരിക്കാറുള്ളു... പെൺകുട്ടികൾക്ക് എത്രയെത്ര ഫാഷനുകളാണ്...അത് നോക്കാൻ ഇഷ്ടമാണ്.
ജോര്‍ജിയയിലെ സംഭവം
തനിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും സായ് പല്ലവി പറഞ്ഞിരുന്നു. ജോർജ്ജിയയിൽ ചേർന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഒരു പയ്യൻ എന്നോട് കരഞ്ഞ് പറഞ്ഞു, 'എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം അമ്മയെയാണ്. അമ്മ കഴിഞ്ഞാൽ പിന്നെ പല്ലവി നിന്നെയാണ് ഇഷ്ടം.' ഉടനെ ഞാൻ അമ്മയെ വിളിച്ചു. 'അമ്മാ അവൻ പാവമാണ് ഞാൻ അവനെ കല്യാണംകഴിച്ചാലോ എന്ന്.'അച്ഛനും അമ്മയ്ക്കും ക്ഷമയുള്ളതുകൊണ്ട് മാത്രം തടികേടാവാതെ രക്ഷപ്പെട്ടു.എന്നെ കെട്ടിച്ച് വിടാൻ ഇത്തിരി പാട് പെടും. ഉടനേയൊന്നും കല്യാണമില്ല. അഭിനയം തുടരണം. അച്ഛനെയും അമ്മയെയും വിട്ട് ഇപ്പോഴൊന്നും എവിടേക്കും ഇല്ല.
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'