Don't Miss!
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ശശിയേട്ടന്റെ ആദ്യഭാര്യ അതാണെന്ന് സീമ! അച്ഛന് വിവാഹത്തില്‍ പങ്കെടുത്തില്ല! എനിക്കും വാശിയായിരുന്നു!
ശശിയേട്ടന് ഭരണിയിലാണെന്ന സീമയുടെ ഡയലോഗ് കേട്ട് ചിരിക്കത്തവര് വിരളമാണ്. സിനിമയിലും ജീവിതത്തിലും എന്നും ശശിയേട്ടനെക്കുറിച്ച് വാചാലയാവാറുണ്ട് പ്രിയപത്നി. അഭിനയരംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് സീമ. നായികയായും പില്ക്കാലത്ത് അമ്മയായും തിളങ്ങുകയായിരുന്നു താരം. ബിഗ് സ്ക്രീനില്‍ മാത്രമല്ല മിനിസ്ക്രീനിലും സാന്നിധ്യം അറിയിച്ചിരുന്നു ഈ താരം. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് ശശിയേട്ടനെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞത്.
ശാന്തിയില്‍ നിന്നും സീമയിലേക്കുള്ള യാത്രയെക്കുറിച്ച് മുന്‍പും താരം പറഞ്ഞിരുന്നു. അച്ഛന്റെ സാന്നിധ്യമറിയാതെയായിരുന്നു സീമ വളര്‍ന്നത്. അമ്മയേയും മകളേയും ഉപേക്ഷിച്ച് പോയ അദ്ദേഹം വേറെ വിവാഹം ചെയ്യുകയായിരുന്നു. സിനിമയില്‍ കാണുന്നതിനുമപ്പുറത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സീമ. കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം കടന്നുപോയത്. അതിനിടയിലായിരുന്നു ഡാന്‍സ് പഠിച്ചതും സിനിമയ്ക്കായി നൃത്തം ചെയ്യാനെത്തിയതും അതോടെയാണ് ജീവിതം മാറി മറിഞ്ഞതും.
അച്ഛന് എതിര്‍ത്തു
സംവിധായകനായ ഐവി ശശിയുമായുള്ള വിവാഹത്തെ അച്ഛന് എതിര്‍ത്തിരുന്നു. വിവാഹത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്രെ അസാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോള്‍ അമ്മയേയും കൂട്ടി കാണാന്‍ പോയിരുന്നു. കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നു. അന്ന് ഉച്ചയ്ക്കായിരുന്നു അദ്ദേഹം മരിച്ചത്.
വിവാഹം കഴിക്കും
എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കില്ലെന്നുമായിരുന്നു ശശിയേട്ടന് ആദ്യം പറഞ്ഞത്. നീ വലിയ നായികയാവേണ്ടവളാണെന്നും പറഞ്ഞിരുന്നു. താനെന്ത് ചെയ്താലും ഒന്നും ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നതായും സീമ പറയുന്നു. ഇതിനോട് യോജിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹത്തിന് പനി വന്നത്. ഈ സമയത്ത് അമ്മ ജോത്സ്യന്റെ അടുത്ത് പോയി ജാതകം നോക്കിയിരുന്നു. സെപ്റ്റംബറിനുള്ളില്‍ വിവാഹം വേണമെന്നും അല്ലെങ്കില്‍ 3 വര്‍ഷത്തിന് ശേഷമേ പറ്റൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ക്ഷണക്കത്തില്ലാതെ
1980 ആഗസ്റ്റ് 28നായിരുന്നു വിവാഹം. ക്ഷണക്കത്തില്ലാതെ വിവാഹം. പിറ്റേ ദിവസം ആർ.എസ്. പ്രഭുവിന്റെ സിനിമയുടെ ഷൂട്ടിംഗിന് ഞാൻ തിരുവനന്തപുരത്ത് പോയി. വിവാഹം കഴിക്കുമ്പോൾ ഞങ്ങൾ കടുത്ത പ്രണയത്തിലായിരുന്നു. അച്ഛന്റെ സാന്നിദ്ധ്യമില്ലാതെ വിവാഹം നടന്നപ്പോൾ ഞാൻ തീരുമാനിച്ചു എനിക്ക് ഒരു മകൾ ജനിച്ചാൽ അച്ഛന്റെ സാന്നിദ്ധ്യത്തിൽ അവളുടെ വിവാഹം നടത്തുമെന്ന്. ഞാൻ നല്ല വാശിക്കാരിയാണ് . ശശിയേട്ടന്റെ സാന്നിദ്ധ്യത്തിൽത്തന്നെ അനുവിന്റെ വിവാഹം നടന്നു.
ശശിയേട്ടനില്ലാതെ ഞാനില്ല
ശശിയേട്ടന് സിനിമയാണ് ആദ്യ ഭാര്യ. ഞാൻ രണ്ടാം ഭാര്യയാണ്.ശശിയേട്ടൻ എന്ന സംവിധായകൻ പ്രതിഭാസമായിരുന്നു. അതേപോലെ ഒരു സംവിധായകൻ ഇന്ന് സിനിമയിലില്ല.അഭിനയിക്കാൻ എനിക്ക് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ശശിയേട്ടനാണ്. ദൈവവും ശശിയേട്ടനും തന്ന കഴിവാണ് പിന്നീട് ഉണ്ടായ സിനിമകളിൽ ഞാൻ കാഴ്ചവച്ചത്. ഗുരുവിന്റെ സ്ഥാനത്താണ് എന്നും ശശിയേട്ടൻ. ആ സ്ഥാനം എന്നും എന്റെ മനസിലുണ്ട്. ശശിയേട്ടനില്ലാതെ ഞാനില്ല.
ശശിക്ക് വട്ടുണ്ടോ?
സിനിമയിൽ അഭിനയിക്കാൻ തീരെ ആഗ്രഹിച്ചില്ല. നൃത്തം മാത്രം സ്വപ്നം കണ്ടു.അവളുടെ രാവുകൾ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചില്ല. ശാന്തിയെ നായികയാക്കാൻ ശശിക്ക് വട്ടുണ്ടോ എന്നു ചോദിക്കുന്നത് ആ സിനിമയുടെ ലൊക്കേഷനിൽ ഞാൻ കേട്ടു. ചെയ്യുന്ന കാര്യത്തെപ്പറ്റി ശശിയേട്ടന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.അതാണ് സംഭവിച്ചത്. സന്തോഷം വരുമ്പോൾ രാഗേന്ദു കിരണങ്ങൾ എന്ന ഗാനം മനസിലെത്തും.എന്റെ ഏറ്റവും ഇഷ്ട ഗാനമാണിത്. എത്ര മനോഹരമായി നീ നൃത്തം ചെയ്യുന്നെന്നും നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്നും ആ ഗാനം ചിത്രീകരിക്കുമ്പോൾ ശശിയേട്ടൻ പറഞ്ഞിരുന്നുവെന്നും സീമ പറയുന്നു.
അച്ഛന്റെ സഹായമില്ലാതെ
അമ്മയേയും മകളേയും ഉപേക്ഷിച്ച് അച്ഛന് പടിയിറങ്ങി പോവുകയായിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇന്നും അറിയില്ലെന്നും താരം പറയുന്നു. നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. 18 വയസ്സായപ്പോള്‍ കൂട്ടിക്കൊണ്ട് പോവാനായി അച്ഛന് വന്നിരുന്നുവെങ്കിലും സീമ കൂടെപ്പോയിരുന്നില്ല.അമ്മയെ ഉപേക്ഷിച്ച് പോവാന്‍ കഴിയുമായിരുന്നില്ല. അത് മാത്രമല്ല മകള്‍ക്കായി ഒരുകാര്യവും അദ്ദേഹം ചെയ്തിട്ടുമില്ലായിരുന്നു. അമ്മയ്ക്കൊപ്പം അച്ഛനെ കാണാന്‍ പോയപ്പോള്‍ ആരാ നിങ്ങളെന്നായിരുന്നു ചോദിച്ചത്.
വെറുപ്പ് ഇല്ലാതായി
അച്ഛന് വേറൊരു വിവാഹം ചെയ്തിരുന്നു. തുടക്കത്തിലൊന്നും അച്ഛനോടുള്ള വെറുപ്പ് പോയിരുന്നില്ല. പിന്നീട് നിങ്ങള്‍ ചെയ്ത തെറ്റ് പൊറുക്കാമെന്നും നിങ്ങളേയും ഭാര്യയേയും നോക്കാമെന്ന് പറയുകയുമായിരുന്നു. അതോടെയാണ് അദ്ദേഹത്തോട് ക്ഷമിച്ചത്. അച്ഛന് പകരമായി ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് അതോടെയാണ്. മകള്‍ക്ക് നല്ല അച്ഛനെ വേണമെന്നും ആഗ്രഹിച്ചിരുന്നു.
-
ജാസ്മിൻ ഒറ്റയ്ക്ക് കുതിച്ചുയരുന്നു, അപകടം മനസിലാക്കി ഗബ്രി; ഒഴിവാകാനുള്ള ശ്രമമെന്ന് പ്രേക്ഷകർ
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍