Don't Miss!
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ദാമ്പത്യ പ്രശ്നങ്ങള്‍ ഇടപെടുന്ന ടിവി ഷോ എനിക്ക് കൂടി വേണ്ടിയായിരുന്നു! വെളിപ്പെടുത്തലുമായി ഉര്‍വശി!
എണ്‍പതുകളില്‍ സിനിമയിലെത്തി 80-90 കാലഘട്ടത്തില്‍ മലയാളത്തില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു ഉര്‍വശി. പ്രമുഖരായ താരങ്ങളുടെ നായികയായി അഭിനയിച്ച ഉര്‍വശി ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെയും സിനിമയില്‍ സജീവമാണ്. അന്നും ഇന്നും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ മനോഹരമാക്കാന്‍ ഉര്‍വശിയ്ക്ക് കഴിയാറുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ഉര്‍വശി ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ജീവിതത്തില്‍ താന്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ച് ഉര്‍വശി തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ഉര്‍വശിയുടെ വാക്കുകള്‍
അമ്മയായിരുന്നു താങ്ങ്. അമ്മയെ ഉള്ളു എന്നറിയാവുന്നത് കൊണ്ട് അമ്മ പിടിച്ച് നിന്നു. അമ്മ നന്നായി വായിക്കും. ഫലിതം എഴുതും. എന്തിനെയും തമാശയാക്കിയെടുക്കു. എന്ത് വിഷമം വന്നാലും ഈ സമയം കടന്ന് പോവുമെന്ന് പറയുമായിരുന്നു അമ്മ. അമ്മയോടാവുമ്പോള്‍ എന്തും പ്രകടിപ്പിക്കാം അവിടെ ഞാന്‍ ഉള്ളിലുള്ളതെല്ലാം പുറത്തേക്കൊഴുക്കും. മറ്റാരുമായും ഞാനൊന്നും ഷെയര്‍ ചെയ്യാറില്ല. ഒരിക്കല്‍ ഒരു തരത്തിലും ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു. എന്റെ ഫ്രണ്ടാണ്. അവരുടെ എല്ലാ ക്യാമ്പനിനും ആളുകളോട് സംസാരിക്കാന്‍ പോയി കൊണ്ടിരിക്കുന്ന ആളായിരുന്നു ഞാന്‍. അവര്‍ ചോദിച്ചു നീ എത്ര പേരോട് ഇതെല്ലാം പറഞ്ഞ് കൊടുക്കുന്നു. എന്നിട്ട് അതു തന്നെ എന്നോട് ചോദിച്ചാലോ ചില സമയങ്ങളില്‍ നമ്മളങ്ങനെ ചോദിച്ച് പോകും.
സിനിമാക്കാരല്ലാത്ത ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. എഴുത്തുക്കാര്‍, പത്രപ്രവര്‍ത്തകര്‍, കപടസദാചാരമില്ലാത്ത സുഹൃത്തുക്കള്‍ എന്നിങ്ങനെ. അവര്‍ എന്റെ പ്രയാസങ്ങളെ നേരിടാന്‍ സഹായിച്ചു. എന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ച് അവിടെ കിടന്നുറങ്ങാറുണ്ട് ഞാന്‍. ചിലപ്പോള്‍ ആണ്പിള്ളേര് മാത്രമേ ഉണ്ടാവു. അവിടെ നിന്ന് പല്ലുതേച്ച് ചായയും കുടിച്ച് പോയിട്ടുണ്ട്.
ഒരു ഇമേജിലും ഒരു കാലത്തും പെട്ടിട്ടില്ല. സൗന്ദര്യം എന്ന് പറഞ്ഞ സങ്കല്പ്പമേ എനിക്കില്ല. സ്നേഹത്തിലുണ്ടാവുന്ന സൗന്ദര്യമല്ലാതെ വേറെയെന്ത്.. ആ സമയത്ത് ദാമ്പത്യ പ്രശ്നങ്ങള്‍ ഇടപെടുന്ന ഒരു ടിവി ഷോ ഞാന്‍ ചെയ്തിരുന്നു. അത് എനിക്ക് കൂടി വേണ്ടിയായിരുന്നു. അതില്‍ നിന്ന് ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നെന്നും ഉര്‍വശി വ്യക്തമാക്കുന്നു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി