Don't Miss!
- Lifestyle കടക്കെണി മരണക്കെണിയാകരുത്; കടത്തില്‍ നിന്ന് കരകയറാന്‍ വാസ്തു പറയും പരിഹാരങ്ങള്‍
- Technology എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024; അക്കരെ കൊട്ടിയൂർ സ്ത്രീ പ്രവേശനം, തിയതി, പൂജകൾ
- Automobiles കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തണോ, എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ'നെ കുറിച്ച് അറിഞ്ഞു വച്ചോ
- Sports IPL 2024: ടെക്നോളജി സഹായിക്കാനുള്ളത്; കോലിയുടെ പുറത്താകലില്‍ തുറന്നടിച്ച് ഡിവില്യേഴ്സ്
- Finance നഷ്ടത്തിന് ടാറ്റാ, മുന്നേറ്റത്തിന് തയ്യാറെടുത്ത് ടാറ്റാ ഗ്രൂപ്പ് ഓഹരി, ടാർഗെറ്റ് വില ഉയർത്തി ജെഫറീസ്
- News ഇനി ഭവന വായ്പയ്ക്ക് ബാങ്കുകൾ കയറി ഇറങ്ങേണ്ട; കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും, പലിശ ഇത്ര മാത്രം
വീട്ടിൽ വിളിക്കുന്നത് ചാക്കോ മാഷെന്ന്, എന്റെ പണം കണ്ട് മക്കൾ വളരരുതെന്ന് നിർബന്ധം ഉണ്ട്; അജു വർഗീസ്
മലയാള സിനിമയിൽ സഹനടൻ വേഷങ്ങളിൽ തിളങ്ങുന്ന താരമാണ് അജു വർഗീസ്. 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ ആണ് അജു സിനിമയിലേക്ക് കടന്നു വരുന്നത്. വടക്കൻ സെൽഫി, മിന്നൽ മുരളി, തുടങ്ങിയ സിനിമകളിൽ നടൻ ശ്രദ്ധേയ വേഷം ചെയ്തു.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അജു വർഗീസ്. മുമ്പ് ചെയ്ത അതേ വേഷങ്ങൾ ഇനിയും ആവർത്തിക്കാൻ താൽപര്യമില്ലെന്നും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അജു വർഗീസ് പറഞ്ഞു. ദ ഫോർത്തിനോടാണ് പ്രതികരണം.
'കൊവിഡ് സമയത്ത് സ്വന്തം സിനിമകൾ കണ്ട് മെച്ചപ്പെടണം എന്ന് തോന്നി. തിരക്കഥ വായിക്കാതെ സിനിമ ചെയ്തിരുന്ന ആളാണ് പത്ത് വർഷം. ചെറിയ കഥാപാത്രം ആണെങ്കിൽ എന്റെ സംഭാഷണം ചോദിക്കും. മുമ്പ് അത് പോലും ചോദിക്കില്ലായിരുന്നു. നൂറ് ശതമാനം തൃപ്തി വന്നാലെ ഇപ്പോൾ സിനിമ ചെയ്യാറുള്ളൂ. ഷൂട്ടിന് പോയിട്ട് കുറേ നാളായി, ഒന്ന് രണ്ട് സിനിമകളിൽ വിളിച്ചപ്പോൾ തൃപ്തി വരാത്തത് കൊണ്ട് ഭാഗമാവാൻ കഴിഞ്ഞില്ല'
'സിനിമയിൽ ഹ്യൂമറിന്റെ പാറ്റേൺ മാറി. ഞാൻ ഒരു ലൗഡ് ആക്ടർ ആണ്. ആ ആക്ടിംഗ് പാറ്റേൺ ഒക്കെ മാറി. നിയമപരമായ
വേറെ എന്ത് ജോലി ചെയ്യാനും തയ്യാറാണ്. കൊവിഡ് സമയത്ത് സുഹൃത്തുക്കളോടൊക്കെ സംസാരിച്ചിരുന്നു. വേറെ എന്തെങ്കിലും നോക്കാം എന്ന്. പെട്ടെന്നാണല്ലോ എല്ലാം മാറിയത്'
'വീട്ടിൽ എന്നെ വിളിക്കുന്നത് ചാക്കോ മാഷ് എന്നാണ്, ഞാൻ അത്യാവശ്യം കർക്കശക്കാനാണ്. പഠിപ്പിക്കുന്ന കാര്യത്തിൽ ഒന്നുമല്ല. മക്കൾ വളരെ ലിമിറ്റഡ് ആയിട്ടേ കാശുള്ളൂ എന്ന് മനസ്സിലാക്കി വളരണം എന്ന നിർബന്ധമുണ്ട്. എന്റെ കൈയിലെ കാശ് കണ്ട് വളരരുത് എന്ന നിർബന്ധം ഉണ്ട്. എന്നാൽ മാത്രമേ അവർക്ക് കാശുണ്ടാക്കുമ്പോൾ ഇന്ന് ഞാനനുഭവിക്കുന്ന സന്തോഷം കിട്ടൂ. കാശ് ജീവിതത്തിൽ എല്ലാമാണെന്ന തോന്നലും വരരുത്. അതെനിക്ക് ഇല്ല,' അജു വർഗീസ് പറഞ്ഞു.
'അഭിമുഖങ്ങൾ അധികം കൊടുക്കാറില്ല. വേറൊന്നും കൊണ്ടല്ല എനിക്കൊന്നും പറയാനില്ല. പ്രേക്ഷകർക്ക് അജു വർഗീസിനെ പോലൊരാളെ കേൾക്കാനുള്ള സമയമൊന്നുമില്ല. അതിന് മാത്രം ഒന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. ആദ്യ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ എന്നെ സെൽഫ് മാർക്കറ്റ് ചെയ്ത ആളാണ്. എല്ലാ ആഘോഷത്തിനും എന്റെ മാധ്യമ സുഹൃത്തുക്കളെ അങ്ങോട്ട് റിക്വസ്റ്റ് ചെയ്ത് അഭിമുഖം കൊടുത്തിട്ടുണ്ട്'
'ഇതിന്റെയൊക്കെ പുറത്താണ് ഞാൻ പോയിക്കൊണ്ടിരുന്നത്. സെൽഫ് മാർക്കറ്റിംഗ് ആണ് പിആർ. സെൽഫ് മാർക്കറ്റിലൂടെ പോപ്പുലാരിറ്റി നേടാം. അത് നേടി. അഭിനയം ആണല്ലോ എന്റെ തൊഴിൽ,' അജു വർഗീസ് പറഞ്ഞു.
അഭിനേതാവെന്ന നിലയിൽ വളരാനാണ് ഇനി താൽപര്യപ്പെടുന്നതെന്നും അതിനാൽ തന്നെ ചില സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. കൊവിഡ് സമയത്താണ് കരിയറിനെ ഗൗരവകരമായി എടുത്തതെന്നും അന്നെടുത്ത തീരുമാനങ്ങൾ ഓരോന്നായി നടത്തി വരികയാണെന്നും അജു വർഗീസ് പറഞ്ഞു.
-
തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
-
ദയവായി എന്നെ തിരിച്ചയക്കൂ, കരഞ്ഞ് കൊണ്ട് ജാന്മണി; ദുഖം താങ്ങാനാകാതെ ജിന്റോ; ജാന്മണി പുറത്ത്
-
അതെന്റെ ഭാവിയെ ഭയപ്പെടുത്തുന്നു എന്നത് സത്യാവസ്ഥയാണ്; റിയാസ് പറഞ്ഞത് തന്റെ വ്യക്തിപരമായ അനുഭവമെന്ന് നാദിറ