Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 4 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 5 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടനൊപ്പം 30 വര്‍ഷം! പുതിയ വീട്ടില്‍ ആന്റണിയ്ക്കും ഒരു മുറി,ലാലേട്ടന്റെ സ്നേഹത്തെ കുറിച്ച് താരം
മോഹന്‍ലാലിന്റെ ഡ്രൈവറായി ജോലി തുടങ്ങിയ ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍വന്ന മലയാളത്തിലെ പ്രമുഖ നിര്‍മാതാവാണ്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ഇതിനകം ഒട്ടനവധി സിനിമകള്‍ ആന്റണി നിര്‍മ്മിച്ചിരുന്നു. താന്‍ മോഹന്‍ലാല്‍ സാറിനൊപ്പം കൂടിയിട്ട് മുപ്പത് വര്‍ഷമായി എന്ന് ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്.
മോഹന്‍ലാലിനെ ആദ്യമായി കാണുന്നത് പട്ടണപ്രവേശം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ്. അന്ന് മുതല്‍ മോഹന്‍ലാലിനെ ലൊക്കേഷനിലേക്ക് വിളിച്ച് കൊണ്ട് വരുന്ന ജോലി തനിക്കായെന്ന് ആന്റണി പ റയുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പരട്ടണപ്രവേശം എന്ന സിനിമയ്ക്ക് വേണ്ടിയായിരു്നനു അത്. പല താരങ്ങള്‍ക്ക് വേണ്ടിയും ഓടി കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടില്‍ പോയി മോഹന്‍ലാല്‍ സാറിനെ കൊണ്ട് വരാന്‍ പറഞ്ഞു. അന്നാണ് ലാല്‍ സാറിനെ അത്രയും അടുത്ത് കാണുന്നത്. യാത്രയ്ക്കിടെ ഒരക്ഷരം പോലും സംസാരിച്ചില്ല. രാജാവിന്റെ മകനും മുന്തിരിത്തോപ്പുകളും താളവട്ടവും തൂവാനത്തുമ്പികളും വന്ന കാലമാണ്.
ലാല്‍ സാറിനെയും കൊണ്ടാണ് ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് പോയ്ത. അന്ന് ലാല്‍ സാറിനുണ്ടായിരുന്നത്് കോണ്ടസ കാറായിരുന്നു. വീട്ടിലെത്തിയപ്പോള്‍ എവിടെ താമസിക്കുന്നുമെല്ലാം ഞാന്‍ ആലോചിച്ചു. വൈകീട്ട് ലാല്‍ സാര്‍ പറഞ്ഞു, അത് ആന്റണിയുടെ മുറിയാണെന്ന്. എന്റെ വീട്ടില്‍ പോലും എനിക്കൊരു മുറി എന്ന് പറയാനില്ലായിരുന്നു. ഇവിടെ എനിക്ക് സ്വന്തമായി ഒരു മുറി തന്നിരിക്കുന്നു.
പിന്നീട് ലാല്‍ സാര്‍ വീട് വെക്കാന്‍ തുടങ്ങുമ്പോള്‍ പോലും അതില്‍ ആന്റണിയുടെ മുറി എന്നൊരു മുറി ഉണ്ടാകുമായിരുന്നു. അങ്ങനെ ഞാന്‍ ഓട്ടം തുടങ്ങി. ഇതു ആ യാത്രയുടെ മുപ്പതാം വര്‍ഷമാണ്. 10 വര്‍ഷമേ ഞാന്‍ ഡ്രൈവ് ചെയ്തിട്ടുള്ളു. അപ്പോഴേക്കും പുതിയ ഡ്രൈവര്‍മാരെത്തി. എനിക്ക് ലാല്‍ സാര്‍ വേറെ ജോലികള്‍ പലതും തന്നു. പലരും പിന്നീട് നിങ്ങള്‍ ലാല്‍ സാറിന്റെ മാനേജരാണോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയും, അല്ല ഡ്രൈവറാണെന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവി അത് തന്നെയാണെന്നും ആന്റണി പറയുന്നു.