Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
4 താരങ്ങളുടെ മരണം, കൊറോണ കാലത്ത് വിധി തട്ടിയെടുത്തവര്‍! ഒരു നോക്ക് കാണാന്‍ കഴിയാതെ ആരാധകരും
കൊറോണ വൈറസ് ഉണ്ടാക്കിയ വിപത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. എല്ലായിടത്തും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ആള്‍ക്കൂട്ടം കൂടുന്നത് കര്‍ശനമായി വിലക്കിയതോടെ പല നഷ്ടങ്ങളുമാണ് ചൂണ്ടി കാണിക്കാനുള്ളത്. അതില്‍ പ്രധാന കാരണം മരണങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുള്ളതാണ്.
ഏപ്രില്‍ മാസം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടങ്ങള്‍ നല്കി കൊണ്ടിരിക്കുകയാണ്. നാല് പ്രിയപ്പെട്ട താരങ്ങളെയാണ് ഈ മാസം മരണം തട്ടിയെടുത്തത്. ഇപ്പോഴിതാ നടന് രവി വള്ളത്തോളിന്റെ മരണ വാര്‍ത്ത കേട്ട് പകച്ച് നില്‍ക്കുകയാണ് സിനിമാലോകം. ഇന്ന് താരം തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് മരിക്കുന്നത്.
കൊറോണ കാരണം ലോക് ഡൗണ്‍ അല്ലായിരുന്നെങ്കില്‍ പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ നൂറ് കണക്കിന് താരങ്ങളും ആരാധകരുമെല്ലാം എത്തുമായിരുന്നു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അത്തരത്തില്‍ പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം ഒരുപോലെ വേദനപ്പിച്ച ചില മരണങ്ങളാണ് ഈ മാസം ഉണ്ടായിരിക്കുന്നത്.
എം കെ അര്ജുനന് മാസ്റ്ററുടെ മരണമായിരുന്നു ഏപ്രില്‍ മാസം ആദ്യം തന്നെ ഉണ്ടായത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അര്ജുനന് മാസ്റ്റര്‍ കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് അന്തരിക്കുന്നത്. ഏപ്രില്‍ ആറിനായിരുന്നു മരണം. മലയാളത്തിന്റെ സംഗീത കുലപതി എന്ന വിശേഷണം സ്വന്തമാക്കിയ മാസ്റ്ററുടെ നിര്യായാണം സംഗീത ലോകത്തെയും സിനിമാലോകത്തെയും സങ്കടത്തിലാക്കിയിരുന്നു. അര്ജുനന് മാപാടിന്റെ തൊട്ടടുത്ത ദിവസമാണ് നടന് ശശി കല്ലിംഗ അന്തരിക്കുന്നത്.
ഏപ്രില്‍ ഏഴിനാണ് നടന് ശശികലിംഗയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. കരള്‍ രോഗബാധിതനായി ഏറെ നാള് ചികിത്സയിലായിരുന്ന താരം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദാരഞ്ജലികള്‍ അര്‍പ്പിക്കാന്‍ മാത്രമേ ബാക്കി താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമായിരുന്നതിനാല്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. വളരെ കുറച്ച് ആളുകള്‍ ചേര്‍ന്നായിരുന്നു ചടങ്ങുകള്‍ നടത്തിയത്.
കഴിഞ്ഞി ദിവസം മറ്റൊരു മരണ വാര്‍ത്ത കൂടി കേരളത്തില്‍ നെമ്പരമായി മാറി. മിമിക്രി കലാകാരന് ഷാബുരാജിന്റെ അപ്രതീക്ഷിത മരണമായിരുന്നു കുടുംബത്തെയും സഹപ്രവര്‍ത്തകരെയുമെല്ലാം വേദനയിലാക്കിയത്. 20 വര്‍ഷത്തോളം കലാരംഗത്ത് സജീവമായിരുന്ന ഷാബുരാജ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പാവപ്പെട്ട കുടുംബത്തില്‍ നിന്നും കലാരംഗത്തേക്ക് എത്തിയ താരത്തിന്റെ മരണം കുടുംബത്തിന് വലിയ പ്രതിസന്ധിയായെങ്കിലും അടിയന്തര സഹായവുമായി സര്‍ക്കാരും കലാരംഗത്തുള്ളവരുമെത്തി.
ഇപ്പോഴിതാ വീണ്ടുമൊരു മരണ വാര്‍ത്തയില്‍ പകച്ച് നില്‍ക്കുകയാണ് മലയാള സിനിമാലോകം. മലയാള ചലച്ചിത്ര സീരിയല്‍ നടന് രവി വള്ളത്തോള്‍ അന്തരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രശസ്ത നാടകകൃത്ത് ടി എന്‍ ഗോപിനാഥന് നായരുടെ മകനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തിരവനാണ് രവി വള്ളത്തോള്‍. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനാല്‍ ഏറെ കാലമായി അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ