Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
എല്ലാവരും എന്നെ മരണക്കിണറിനുള്ളിലാക്കി എല്ലാം ലോക്ക് ചെയ്തു! അന്നത്തെ സംഭവം ഓര്‍മ്മിച്ച് ബാബു ആന്റണി
മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്ന പേര് സ്വന്തമാക്കിയാണ് ബാബു ആന്റണി സിനിമയില്‍ തിളങ്ങി നിന്നത്. നായകനാവുന്നതിനൊപ്പം കിടിലന്‍ വില്ലന്‍ വേഷങ്ങളും ബാബു ആന്റണി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് മമ്മൂട്ടി നായകനായി അഭിനയിച്ച കാര്‍ണിവല്‍ എന്ന ചിത്രത്തിലെ ജെയിംസ് എന്ന വേഷമായിരുന്നു.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പിജി വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ ബൈക്ക് ഉപയോഗിച്ച് കൊണ്ട് ബാബു ആന്റണി നടത്തിയ സംഘട്ടനവും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും അതിന് ഉപയോഗിച്ചിരുന്ന ബൈക്കില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും പറയുകയാണ് താരം. പവര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കാര്‍ണിവല്‍ സിനിമയെ കുറിച്ച് ബാബു ആന്റണി പറയുന്നത്.
'കാര്‍ണിവല്‍ എന്ന ഫിലിമിന് വേണ്ടി ഞാന്‍ ഉപയോഗിച്ച ബൈക്ക്. ഈ ബൈക്കിനു ആകെ ഒരു ഗിയര്‍ മാത്രമുള്ളു. ബ്രേക്ക് ഇല്ല. സേഫ്റ്റിക്ക് വേണ്ടി ബ്രേക്ക് റിമൂവ് ചെയ്തു. വണ്ടി ഓടിക്കുമ്പോള്‍ ഗിയര്‍ ലോക്ക് ആകും. ആക്സിലറേറ്റര്‍ മാത്രമാണ് വണ്ടിയുടെ ആകെയുള്ള കണ്ട്രോള്. അതിലെ എന്റെ ക്യാരക്ടര്‍ പെര്ഫെക്ഷന് വേണ്ടി ഒരു ജീവന് മരണ പോരാട്ടമാണ് ഞാന്‍ നടത്തിയത്.
ആദ്യ റൈഡിനു മുന്‍പ് ഒരു ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫറോട് ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. ആ ഫോട്ടോയാണ് ഇത്. എല്ലാവരും എന്നെ മരണക്കിണറിനുള്ളിലാക്കി ആകെയുള്ള എന്ട്രന്സും ലോക്ക് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും ഏകാന്തമായ ഒരേ ഒരു നിമിഷമായിരുന്നു അത്.
ഇത് ഓടിക്കുമ്പോള്‍ ബൈക്കിന്റെ സ്പീഡും വൃത്താകൃതിയിലുള്ള മൂവ്മെന്റും കാരണം എനിക്കൊന്നും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സാധാരണ ഒരാള്‍ക്ക് മരണക്കിണറിലെ ബൈക്ക് പെര്‍ഫെക്ട് ആയി. ഓടിക്കാന്‍ 6 മാസമെങ്കിലും വേണ്ടിവരും. ഒരു പെര്‍ഫെക്ട് റൈഡ് കിട്ടാന്‍ 7 ല്‍ കൂടുതല്‍ തവണ ഈ സീന്‍ ഷൂട്ട് ചെയ്തു.
മരണക്കിണറിനക്കത്ത് ക്യാമറ സെറ്റ് ചെയ്യാന്‍ ക്യാമറ യൂണിറ്റ് സമ്മതിച്ചില്ല. അതു കൊണ്ട് തന്നെ കിണറിന്റെ മുകള്‍ഭാഗത്തുനിന്നാണ് ഈ രംഗം ചിത്രീകരിച്ചത്. ഷൂട്ട് ചെയ്ത വില്യംസും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. ഗോഡ് ഈസ് ഗ്രേറ്റ്. ഇനി ഞാന്‍ കാത്തിരിക്കുന്നത് പവര്സ്റ്റാറിനു വേണ്ടിയാണ്. നിങ്ങളും കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം ബാബു ആന്റണി'.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'