മഞ്ജു വാര്യരെ കാണണം എന്നായിരുന്നു ഒരു ആഗ്രഹം! അതിലും വലിയ ഭാഗ്യമുണ്ടായെന്ന് ധർമ്മജൻ
മിനിസ്ക്രീൻ ബിഗ് സക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിൽ എത്തുന്നതിന് മൻപ് തന്നെ ധർമ്മജൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. മിനിസ്ക്രീനിലൂടെയാണ് ധർമ്മജൻ സിനിമയിൽ എത്തുന്നത്. ഇന്ന് തിരക്കുള്ള ഒരു കലാകാരനാണ് അദ്ദേഹം. രണ്ടായിരത്തിലാണ് ധർമ്മജൻ സിനിമയിൽ എത്തുന്നത്. എന്നാൽ ഒരു ബ്രേക്ക് കിട്ടാൻ 14 വർഷം വേണ്ടി വന്നിരുന്നു. നടൻ ദിലീപിന്റെ സിനിമയിലൂടെയാണ് ധർമ്മജൻ സിനിമയിൽ എത്തുന്നത്. അതുപോലെ തന്നെ ദിലീപ് നിർമ്മിച്ച ചിത്രം തന്നെയാണ് ബ്രേക്കും നൽകിയത്. ഇതൊക്കെ ഒരു നിയോഗമായിട്ടാണ് ധർമ്മജൻ കാണുന്നത്.
ആദ്യകാലത്ത് സിനിമാ മോഹമോ അഭിനയമോ ഇതൊന്നും ധർമ്മന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ കരപറ്റി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛനായിരുന്നു എന്നും ധർമ്മജൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അന്നത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ധർമ്മജൻ എന്ന പേര് പണ്ട് തനിയ്ക്ക് ഇഷ്ടമല്ലായിരുന്. സ്കൂളിൽ പഠിക്കുമ്പോൾ ഒപ്പം പഠിച്ചവർ നല്ല സ്റ്റൈലൻ പേരുള്ളവരായിരുന്നു. എന്ത് പേരാ അച്ഛാ, എനിക്കിട്ടതെന്ന് ചോദിച്ച് കൊച്ചു ധർമ്മജൻ അച്ഛനോട് പലപ്പോഴും വഴക്കിടുമായിരുന്നു. എന്നാൽ അന്ന് അച്ഛൻ പറയുമായിരുന്നു. നിന്റെ പേര് ഇഷ്ടപ്പെടുന്ന കാലം നിനക്ക് വരുമെന്ന്. ആത്മവിശ്വാസത്തോടെ അച്ഛൻ പറഞ്ഞ വാക്കുകൾ അന്ന് വിശ്വസിച്ചില്ല. എന്നാൽ ഇപ്പോൾ അച്ഛൻ ഇട്ട് പേര് എനിയ്ക്ക് വലിയ ഇഷ്ടമാണ്. മറ്റാർക്കും ഇല്ലാത്ത പേര് . അതാകും എന്റെ വിജയത്തിന്റെ ഒരു കാരണം.

കൃഷിക്കാരനായിരുന്നു അച്ഛൻ. കുട്ടിക്കാലത്ത് ജീവിത ക്ളേശങ്ങൾ ഒരുപാടുണ്ടായിരുന്നെങ്കിലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. തന്നെ സർക്കാർ ഉദ്യോഗസ്ഥൻ ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പിന്നീട് വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷനിൽ ജോലി ലഭിച്ചിട്ടും പോയില്ല. ചേട്ടൻ ബാബുവിന് സർക്കാർ ജോലി ലഭിച്ചപ്പോഴും അച്ഛൻ സർക്കാർ ജോലി എന്നുള്ള ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല . അവസാന നാളുകളിൽ താൻ ഒരു കരപറ്റി കാണാത്തതിലായിരുന്നു അച്ഛന് സങ്കടം. എന്നാൽ ഞാൻ കരപറ്റി കഴിഞ്ഞപ്പോൾ അത് കാണാൻ അച്ഛൻ ഇല്ലാതെ പോകുകയായിരുന്നു.
Recommended Video

ജീവിതത്തിന്റെ പോയനാളുകളിൽ താൻ എല്ലാ പണിയും എടുത്തിട്ടുണ്ടെന്നും ധർമ്മജൻ പറയുന്നു. വാർക്കപ്പണി, മരപ്പണിക്കും പ്ളംബിംഗ് പണിക്കും പെയിന്റിംഗ് പണി, ആനപ്പുറത്ത് വെഞ്ചാമരം വീശാനും പോയിട്ടുണ്ട്. എന്നാൽ ഒന്നിലും ഉറച്ചു നിന്നിരുന്നില്ല. എന്നെപ്പിടിച്ച് രാഷ്ട്രപതിയാക്കിയാലും രക്ഷയില്ല. ഞാൻ മിമിക്രിയിലേയ്ക്ക് മടങ്ങു. അതുകൊണ്ട് തന്നെ ഒരു പണികൾക്ക് ഞാൻ അധികം വില കൊടുത്തിരുന്നില്ല. എഴുത്ത് കൈവശമുളളത് ഒരു വലിയ ധൈര്യമായിരുന്നു.

ബ്ളഫ് മാസ്റ്റേഴ്സ് കണ്ടിട്ടാണ് ദിലീപേട്ടൻ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമയോ സിനിമ അഭിനയമോ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അന്ന് ആകെയുണ്ടായിരുന്ന ആഗ്രഹം ദേ, മാവേലി കൊമ്പത്ത് എന്ന കാസറ്റിൽ പങ്കെടുക്കുക, ഒരു പ്രാവശ്യമെങ്കിലും വിദേശത്ത് പോകുക, മഞ്ജുവാര്യരെ നേരിൽ കാണുക എന്നതായിരുന്നു. ഞാൻ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ എനിയ്ക്ക് ദൈവം തന്നു. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റിലേക്ക് നാദിർഷ രണ്ടുതവണ എന്നെ വിളിച്ചപ്പോഴും തിരക്ക് കാരണം പോകാൻ പറ്റിയില്ല. മൂന്നാം തവണയാണ് അതിൽ പങ്കെടുക്കാൻ പറ്റിയത്. ഒരു പ്രവാശ്യമെങ്കിലും വിദേശത്ത് പോകാൻ ആഗ്രഹിച്ചു. ഇതിനോടകം തന്നെ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. മഞ്ജുവാര്യരെ നേരിട്ട് കാണണമെന്നാഗ്രഹിച്ച എനിക്ക് മഞ്ജുവാര്യരുടെ കൈയിൽ നിന്ന് ഒരുപാട് തവണ ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള ഭാഗ്യമുണ്ടായി കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമ പോലും ഇങ്ങനെ ആകുമെന്ന വിചാരിച്ചിരുന്നില്ല. നാദിർഷയാണ് അവസരം നൽകിയതെന്നും ധർമ്മജൻ അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications