Don't Miss!
- News 121 രൂപ നീക്കിവച്ചാൽ 27 ലക്ഷം കൈയിൽ കിട്ടും; പെൺമക്കളുടെ വിവാഹം ഇനി ആശങ്കയല്ല, ഒരുഗ്രൻ എൽഐസി പോളിസി
- Finance ആജീവനാന്ത ഉയരത്തിലെത്തി സൊമാറ്റോ ഓഹരി വില, കാരണം ഐപിഎൽ, ക്രിക്കറ്റിനൊപ്പം വരുമാനവും കൈക്കലാക്കൂ
- Automobiles മണ്ണിൽ താഴ്ന്ന ലോറി വലിച്ചു കയറ്റി ലാൻഡ് ക്രൂയിസർ... പഴകുന്തോറും വീര്യം കൂടുന്ന മൊതല്, വൈറൽ വീഡിയോ കാണാം
- Sports IPL 2024: റുതുവിനോട് ഒന്നും ചോദിക്കാറില്ല, എല്ലാം ധോണി തന്നെ! തുറന്ന് പറഞ്ഞ് പേസര്‍
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- Lifestyle ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
മുണ്ട് പുക്കിളിന് താഴെ ഉടുക്കണമെന്ന് പറഞ്ഞതോടെ സില്‍ക്ക് സ്മിത അങ്ങനെ തന്നെ ചെയ്തു; ആ വേഷത്തെ കുറിച്ച് ഭദ്രന്
സ്ഫിടകവും ആട് തോമയുമൊക്കെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോവുകയാണ്. ഇരുപത്തിയെട്ട് വര്‍ഷം മുന്‍പെടുത്ത സിനിമയെ പുതിയ മേക്കിങ്ങിലൂടെയാണ് ഭദ്രന് വീണ്ടുമെത്തിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയും സ്ഫിടകത്തിന്റെ പിന്നണിയിലെ കഥകള്‍ സംവിധായകന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വീണ്ടും സിനിമയിലെ ചില വിവാദങ്ങളെ കുറിച്ചാണ് സംവിധാകന് പറയുന്നത്. സില്‍ക്ക് സ്മിതയെ പോലൊരു നടി എങ്ങനെ ഈ ചിത്രത്തിലെത്തിയെന്ന ആരാധകരുടെ സംശയത്തിനുള്ള മറുപടിയും അവര്‍ക്ക് നല്കിയ വേഷത്തെ കുറിച്ചുമൊക്കെ കാന്‍മീഡിയ ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് ഭദ്രന് പറയുന്നത്.
എല്ലാവരും പുച്ഛത്തോടെ കണ്ടിരുന്ന സില്‍ക്ക് സ്മിതയെ പോലൊരു നടിയ്ക്ക് ഈ സിനിമയില്‍ ഒരു വേഷം കൊടുക്കാന്‍ എങ്ങനെ ധൈര്യം തോന്നിയെന്ന് പലരും ചോദിക്കാറുണ്ട്. വളരെ സെക്സി ഡാന്‍സ് കളിക്കുന്ന പെണ്ണിനെ കുടുംബപശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തില്‍ നിങ്ങള്‍ എങ്ങനെയാണ് കാസ്റ്റ് ചെയ്തെന്നും ചോദിക്കുന്നവരുണ്ട്. അതിനൊരു കാരണമുണ്ടെന്നാണ് ഇവര്‍ക്കെല്ലാമുള്ള എന്റെ മറുപടി.
എന്റെ വീടിന്റെ അടുത്താണ് മീനച്ചിലാര്‍. അവിടെ വെള്ളം വറ്റുന്ന സമയത്ത് ലോറിക്കാര് വന്ന് മണല്‍ വാരും. ആ സമയത്ത് വെള്ളത്തിന് അടിയില്‍ നിന്നും മണല്‍ കൊട്ടയില്‍ കോരുന്നത് സ്ത്രീകളാണ്. അവര്‍ ചെറിയൊരു ബ്ലൗസും പുക്കിളിന് താഴെ മുണ്ടുമൊക്കെയാണ് ഉടുക്കുക. മാത്രമല്ല ലോറിയുടെ ട്യൂബ് വെട്ടി തലയിലൊരു തൊപ്പി പോലെ വെക്കുകയും ചെയ്യും. നാലാം ക്ലാസ് മുതല്‍ ഈ കാഴ്ച എന്റെ മനസിലുണ്ട്.
ലോറി ഡ്രൈവറായ ആട് തോമയുടെ കഥാപാത്രത്തിലേക്ക് വന്നപ്പോഴും ഇങ്ങനൊരു സ്ത്രീയുടെ വേഷം എന്ത് കൊണ്ട് ചെയ്തൂടാ എന്ന് ചിന്തിച്ചു. എന്റെ കൂടെ സ്ക്രീപ്റ്റ് എഴുതിയ രാജേന്ദ്ര ബാബുവാണ് സില്‍ക്ക് സ്മിതയെ കൊണ്ട് അഭിനയിപ്പിച്ചാലോ എന്ന് ചോദിക്കുന്നത്. നമ്മള് ഉദ്ദേശിക്കുന്ന ശരീരപ്രകൃതി അവര്‍ക്കുണ്ട്. അവരുടെ സ്ഥിരമായിട്ടുള്ള സീനുകള്‍ പോലെയൊന്നും നമ്മള് ഉപയോഗിക്കാത്തത് കൊണ്ട് ആ വേഷം നന്നായി വന്നേക്കുമെന്നും പറഞ്ഞു.
സില്‍ക്കിനോട് കഥയുടെ ആദ്യ വരി മാത്രമേ പറഞ്ഞുള്ളു. മനസിലായി സാര്‍ എന്നാണ് പറഞ്ഞത്. അന്ന് ഞാന്‍ അറിയപ്പെടുന്ന നിലയില്‍ വളര്‍ന്നിട്ടില്ല. അതുകൊണ്ട് ഞാനാരാണെന്ന് സ്മിതയ്ക്ക് മനസിലായതുമില്ല. പക്ഷേ അവരെന്റെ സിനിമ പോയി കണ്ടു. അത് ഇഷ്ടപ്പെട്ടതോട് കൂടിയാണ് ഇത് ചെയ്യാമെന്ന് സമ്മതിച്ചത്.
കഥാപാത്രത്തെ കുറിച്ച് ഏകദേശ സൂചന നല്കിയതിനാല് നടി ഒരു വേഷം ധരിച്ച് വന്നു. വെള്ളമുണ്ടാണ് ഉടുത്തിരുന്നത്. അതിന് പകരം കൈലിയാണ് വേണ്ടത്. ഇതോടെ ഞാന്‍ ഉദ്ദേശിച്ച വേഷം അതല്ലെന്ന് അവരോട് പറഞ്ഞു.
അങ്ങനെ അന്ന് രാത്രി തന്നെ സ്മിത ഞാന്‍ പറഞ്ഞത് പ്രകാരം വേഷം തയ്യാറാക്കി. എന്നെ വിളിച്ച് കാണിച്ച് തരികയും ചെയ്തു. കൈലിയും ബ്ലൗസുമൊക്കെ പറഞ്ഞത് പോലെ തന്നെ വന്നു. പക്ഷേ അവര്‍ പുക്കിൡന് മുകളിലായിട്ടാണ് അത് ഉടുത്തത്. അങ്ങനെയല്ല വേണ്ടതെന്ന് പറഞ്ഞപ്പോള്‍ അതെങ്ങനെയാണെന്ന് അറിയില്ലെന്നായി. മുണ്ട് കുറച്ച് താഴേക്ക് ഉടുത്താല്‍ മതിയെന്ന് പറഞ്ഞതോടെ അവര്‍ അങ്ങനെ തന്നെ ചെയ്തു. ശരിക്കും ഞാന്‍ ഉദ്ദേശിച്ച കഥാപാത്രമായി അവര്‍ മാറി.
-
കൂട്ടത്തില്‍ ഏറ്റവും അപകടകാരി ഇയാള്‍; ഫൈനല്‍ 5 ഉറപ്പിച്ച മത്സരാര്‍ത്ഥി; മണ്ടത്തരം അഭിനയമോ?
-
'ഇതിപ്പോ എവിടുന്ന് വന്നു?, ഭാഗ്യം ചെയ്തവർ, ബ്രദർ സിസ്റ്റർ ഡയനാമിക്സ്'; ജിപിയും ഗോപികയും സഹോദരങ്ങൾക്കൊപ്പം!
-
'ആ അമൂല്‍ ബേബിയാണോ ഇത്, തെലുങ്ക് പാട്ടില്‍ കണ്ടപ്പോള്‍ ഞെട്ടി', മീനയെക്കുറിച്ച് രജിനികാന്ത്