Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയി! കോടമ്പാക്കം അനുഭവങ്ങളുമായി ബാലചന്ദ്രമേനോന്
സിനിമാജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്. തന്റെ റൂം പങ്കിടാനെത്തിയ ആളെക്കുറിച്ച് പറഞ്ഞാണ് ഇത്തവണ അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. 'filmy Fridays' ല്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചകളിലാണ് അദ്ദേഹം അനുഭവകഥകളുമായി 'filmy Fridays' ലൂടെ എത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലാണ് അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
പൂര്‍ണിമയുടെ കുടുംബചിത്രം അല്പം സ്പെഷലാണ്! അച്ഛന് മകളുടെ പിറന്നാളാശംസ ഇങ്ങനെ!
പെട്ടെന്നൊരു സുപ്രഭാതത്തില്‍ മലയാള സിനിമയിലേക്ക് ഇടിച്ചുകയറിയ ആളല്ല ബാലചന്ദ്രമേനോന്. അഭിമാനം പണയം വെക്കാതെയാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലെത്തിയത്. നിരവധി പ്രതിസന്ധികളിലൂടെയും കൗതുകവും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. വാടക പങ്കുവെക്കുന്നതിനായി റൂംമേറ്റിനെ തേടുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു പോയവാരത്തില്‍ അദ്ദേഹം സംസാരം അവസാനിപ്പിച്ചത്. പുതിയ റൂംമേറ്റിനെ കിട്ടിയതും പിന്നീടുള്ള വിശേഷങ്ങളെക്കുറിച്ചുമാണ് ഇത്തവണ തുറന്നുപറഞ്ഞിട്ടുള്ളത്.
സുനിച്ചന്റെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് മഞ്ജു! ഫോണ്‍ വിളിച്ച് വെറുപ്പിക്കും മഞ്ജു! അന്ന് അവര്‍ പറഞ്ഞത്
250 രൂപ വരുമാനത്തില്‍ തനിച്ച് താമസിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം പങ്കാളിയെ അന്വേഷിച്ചത്. ചെലവ് താങ്ങാനാവാതെ മറ്റൊരാളെക്കൂടി ഉള്‍ക്കൊള്ളാനും റൂം ഷെയര്‍ ചെയ്യാനും നിര്‍ബന്ധിതനാവുകയായിരുന്നു അദ്ദേഹം. വീട്ടില്‍ തന്രെ പാത്രത്തില്‍ മാത്രം ഭക്ഷണം കഴിച്ച്, തന്രെ കിടക്കയില്‍ കിടുന്നുറങ്ങുന്നയാളായിരുന്നു. മദിരാശിയിലെ ജീവിതത്തിനിടയിലാണ് ഷെയറിങ് ശീലിച്ചത്. വളരെ പൊളൈറ്റായി ഇംഗ്ലീഷ് സംസാരിക്കുന്നയാളെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ വരുമാനത്തെക്കുറിച്ച് വന്നയാള്‍ പറഞ്ഞത് കേട്ടതോടെ ബാലചന്ദ്രമേനോന് ഞെട്ടുകയായിരുന്നു.
തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സാഹചര്യസമ്മര്‍ദ്ദം കാരണമായാണ് താന്‍ ഇവിടേക്ക് വന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സംസാരവും ഇക്കാര്യവും തീരെ മാച്ചാവുന്നുണ്ടായിരുന്നില്ല. കഞ്ഞി പങ്കിട്ട് കഴിക്കാനും കിടക്ക ഷെയര്‍ ചെയ്യാനുമൊക്കെ പഠിച്ചത് ആ സമയത്താണ്. നല്ലൊരു ശ്രോതാവായിരുന്നു അദ്ദേഹം. റൂംമേറ്റിന്രെ മികച്ച ഗുണങ്ങളിലൊന്നായിരുന്നു ഇത്. സിനിമകളെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എല്ലാം സസൂക്ഷ്മം കേട്ട് സംശയനിവാരണം നടത്തുമായിരുന്നു കക്ഷി.
പ്രണവ് മോഹന്‍ലാലും വിസ്കിയുമാണ് അത്! മോഹന്‍ലാലിന്റെ ലോക് ഡൗണ്‍ വിനോദം ഇതാണ്! ചിത്രം വൈറല്‍!
ഇതിന്രെ ഒക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ മേനോനെ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു ഇത്. റൂമേറ്റുമായി ഉറങ്ങാന്‍ കിടന്നതിനിടയിലാണ് വാതിലില്‍ ഒരാള്‍ മുട്ടിവിളിച്ചത്. അതാരാണെന്നും അദ്ദേഹത്തിന്റെ ആഗമന ഉദ്ദേശത്തെക്കുറിച്ചും അടുത്തയാഴ്ച പറയാമെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന് ഇത്തവണ സംസാരം അവസാനിപ്പിച്ചത്. ആരായിരിക്കും ആ വന്നതെന്നറിയാന്‍ അടുത്തയാഴ്ച വരെ കാത്തിരിക്കാം നമുക്ക്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'