Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മൈഡിയര്‍ കുട്ടിച്ചാത്തന് പ്രചോദനമായി; സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ നിര്‍മാണത്തെ കുറിച്ച് ബേസില്‍
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. സിനിമയില്‍ ടൊവിനോ ഒരു സൂപ്പര്‍ഹീറോയായി അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസ് ആയി ഡിംസബര്‍ 24 നാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ മിന്നല്‍ മുരളിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ബേസില്‍ പറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് റിലീസിന് ചെയ്യാന്‍ ഇരുന്ന സിനിമയായിരുന്നു മിന്നല്‍ മുരളി. ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞു. കൊവിന്‍ മുന്‍പ് തന്നെ സിനിമയുടെ ഏഴുപത് ശതമാനം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു. ആള്‍ക്കൂട്ടമുള്ള സീനുകളാണ് ബാക്കി ഉണ്ടായിരുന്നത്. പിന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഷൂട്ടിങ്ങ് നടന്നത്. അതൊന്നും അത്ര എളുപ്പമായിരുന്നില്ല. മിക്കപ്പോഴും രാത്രികളിലായിരുന്നു ഷൂട്ടിങ്. നൂറോളം ആളുകളെ ആര്‍ടിപിആര്‍ ടെസ്റ്റ് നടത്തേണ്ടിയും വന്നു. എങ്കില്‍ പോലും സിനിമ നന്നാക്കാനാണ് നോക്കിയത്. കൊവിഡ് കാരണം സിനിമയ്ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു.
പ്രേക്ഷകരിലേക്ക് നല്ലൊരു സിനിമ എത്തിക്കാന്‍ വേണ്ടി പരിമിതികള്‍ മറികടന്നാണ് സിനിമയുമായി മുന്നോട്ട് പോയത്. സൂപ്പര്‍ ഹീറോ സിനിമകള്‍ ഇഷ്ടപ്പെടുന്ന സൂപ്പര്‍മാന്റെ കട്ട ആരാധകനാണ് ടൊവിനോ. കോമഡി, ആക്ഷന്‍ രംഗങ്ങളിലൊക്കെ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വെച്ചത്. മറ്റ് സിനിമകളുടെ തിരക്കുകളില്‍ ആണെങ്കിലും ആവശ്യമുള്ളപ്പോഴൊക്കെ ഞങ്ങള്‍ക്ക് ടൊവിനോയെ കിട്ടി. അടുത്ത സുഹൃത്ത് ആയത് കൊണ്ട് കൂടെ നില്ക്കുന്ന ആളായത് കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും ടൊവിനോ ഏത് നേരവും സിനിമയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ടൊവിനോയെ പോലെ തന്നെയാണ് എല്ലാ ആര്‍ട്ടിസ്റ്റുകളും സഹകരിച്ചതെന്ന് ബേസില്‍ പറയുന്നു. എല്ലാവരും സിനിമ നന്നായി വരാനാണ് ആഗ്രഹിച്ചത്. മിന്നല്‍ മുരളിയുടെ ആശയം വന്നത് തിരക്കഥ എഴുതിയ അരുണില്‍ നിന്നാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനൊരു കഥ ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. അതെല്ലാം പരിഗണിച്ച് കൊണ്ടുള്ള തിരക്കഥ ഒരുക്കാന്‍ തന്നെ ഒരു വര്‍ഷത്തോളം എടുക്കേണ്ടി വന്നു. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ അമേരിക്കയിലൊക്കെ ചെയ്യാന്‍ എളുപ്പമാണ്. അവിടുത്തെ സിനിമാ സംസ്കാരം അത്തരം സിനിമകളുടെ ഭാഗമാണ്. മാത്രമല്ല സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ബഡ്ജറ്റ് അവിടെ ഉണ്ടാവും.
നമുക്ക് ശക്തിമാന് പോലെയുള്ള പുരാണ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടല്ല നില്‍ക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഒരു ഗ്രാമത്തിന്റെ പശ്ചാതലത്തിലുള്ള സൂപ്പര്‍ഹീറോ ആയ മിന്നല്‍ മുരളിയെ ആവിഷ്കരിക്കുന്നത്. അത് പ്രയാസമേറിയ കാര്യമായിരുന്നു. ഫാന്റസിയും കോമഡിയുമൊക്കെ ചേര്‍ത്ത് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് ബേസില്‍ പറയുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന് സിനിമയും മിന്നല്‍ മുരളിയുടെ പ്രചോദനമാണെന്നും സംവിധായകന് വ്യക്തമാക്കുന്നു.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?