Don't Miss!
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
മംമ്ത രോഗവിമുക്തയായി എത്തിയപ്പോള്‍ സംവിധായകനെ കാത്തിരുന്നത് അര്‍ബുദം! റ്റു നൂറ വിത്ത് ലവില്‍ നടന്നത്
മംമ്ത മോഹന്‍ദാസ്, ക്രിഷ് ജെ സത്താര്‍, കനി, അര്‍ച്ചന കവി, ബിയോണ് തുടങ്ങിയ താരങ്ങള്‍ ഒരുമിച്ചെത്തിയ സിനിമയാണ് ടു നൂറ വിത്ത് ലവ്. റൊമാന്റിക് ചിത്രമായാണ് ഈ സിനിമയെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാബു നാരായണനായിരുന്നു ഈ ചിത്രമൊരുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം അന്തരിച്ചത്. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ടു നീറ വിത്ത് ലവിലൂടെയായിരുന്നു ബാബു നാരായണന് സ്വതന്ത്ര്യ സംവിധായകനായി മാറിയത്. സിനിമയുടെ കഥയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അണിയറയിലും നടന്നത്.
അര്‍ബുദ രോഗത്തില്‍ നിന്നും മോചിതയായി മംമ്ത മോഹന്‍ദാസ് സിനിമയിലേക്ക് തിരിച്ചെത്തിയത് നൂറയിലൂടെയായിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു മംമ്ത പുറത്തെടുത്തത്. മംമ്തയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ഇത്. താരത്തിന്റെ മാത്രമല്ല സംവിധായകന്റേയും ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയായിരുന്നു ടു നൂറ വിത്ത് ലവ്. മംമ്തയ്ക്ക് ഇത് തിരിച്ചുവരവായിരുന്നുവെങ്കില് സംവിധായകനെ കാത്തിരുന്നത് അര്‍ബുദത്തിന്റെ നാളുകളായിരുന്നു.
സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പായിരുന്നു സംവിധായകന് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. വിദഗ്ദ്ധ പരിശോധനകള്‍ നടത്തിയതിന് പിന്നാലെയായാണ് അര്‍ബുദം സ്ഥിരീകരിച്ചത്. പുതിയ സിനിമ ഏറ്റെടുത്തതിനാല്‍ ഇടവേളയെടുക്കാനും കഴിയുമായിരുന്നില്ല. അസുഖമാണെന്നറിഞ്ഞിട്ടും അദ്ദേഹം സിനിമയുമമായി മുന്നേറുകയായിരുന്നു. ജയഭാരതിയുടെ മകനായ ക്രിഷ് ജെ സത്താറായിരുന്നു ചിത്രത്തിലെ നായകന്. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും സിനിമ വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല. സംവിധായകനെ ഇക്കാര്യം മാനസികമായി അലട്ടിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം