Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി ഒരുകാലത്ത് തിളങ്ങിയ ആളാണ് ഭദ്രന്. സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് പോലുളള സിനിമകളെല്ലാം സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1982ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയായിരുന്നു ഭദ്രന് മോളിവുഡില്‍ തുടങ്ങിയത്. ശങ്കര്‍, മോഹന്‍ലാല്‍, മേനക തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തുടര്‍ന്ന് ഭദ്രന്റെ നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.
പത്തിലധികം സിനിമകളാണ് ഭദ്രന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. 1995ലാണ് മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ വന്ന സ്ഫടികം റിലീസ് ചെയ്തത്. ആക്ഷന്‍ ചിത്രം രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അയ്യര്‍ ദി ഗ്രേറ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് ഭദ്രന് മോഹന്‍ലാലിനെ വെച്ച് സ്ഫടികം എടുത്തത്.
അതേസമയം തന്റെ കരിയറിലെ പ്രിയപ്പെട്ട ഒരു ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഭദ്രന് തുറന്നുപറഞ്ഞിരുന്നു. ആ സിനിമ പിന്നിട്ട നാള്‍വഴിയെ കുറിച്ച് മനസുതുറന്നാണ് സംവിധായകന് എത്തിയത്. മമ്മൂട്ടിയുടെ സൈക്കോളജിക്കല്‍ ത്രില്ലറായ അയ്യര്‍ ദി ഗ്രേറ്റിനെ കുറിച്ചാണ് ഭദ്രന് സംസാരിച്ചത്. 1990ലാണ് മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയത്.
വേറിട്ട മേക്കിങ് കൊണ്ടും പ്രമേയം കൊണ്ടും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അയ്യര്‍ ദി ഗ്രേറ്റ്. മമ്മൂട്ടിക്കൊപ്പം ഗീത, സുകുമാരി, ദേവന്, ശോഭന, രതീഷ്, എംജി സോമന്, എംഎസ് തൃപ്പുണിത്തുറ, കെപി ഉമ്മര്‍. വിജയ് മേനോന്, രാഗിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമ വല്ലാത്ത ഒരു പ്രതിസന്ധിയില്‍ നിന്നാണ് ഞാന്‍ ചെയ്തു തീര്‍ത്തതെന്ന് ഭദ്രന് പറയുന്നു. അതിന്റെ പ്രശ്നങ്ങള്‍ ഇങ്ങനെ എന്നെ ചുറ്റും വലയം ചെയ്തിരിക്കുന്ന അവസരത്തിലാണ് ഞാന്‍ അവിചാരിതമായി മോഹന്‍ലാലിനെ കാണുന്നത്. അദ്ദേഹം അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചൊക്കെ എന്നോട് ചോദിച്ചു.
എന്നിട്ട് എന്റെ കൈയ്യില്‍ പിടിച്ചിട്ടു പറഞ്ഞു നമുക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന്. ആ സമയം എന്റെ മനസ്സില്‍ അങ്കിള്‍ ബണ്‍ എന്ന സിനിമയുടെ കഥയുണ്ടായിരുന്നു. ഞാന്‍ അത് പറയും മുന്‍പേ എനിക്കൊപ്പം സിനിമ ചെയ്യാമെന്ന് അദ്ദേഹം എന്നോട്ട് ഇങ്ങോട്ട് പറയുകയാണ്. അതാണ് ഞാനും മോഹന്‍ലാലും തമ്മിലുളള കെമിസ്ട്രി, അഭിമുഖത്തില്‍ സംവിധായകന് പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ