Just In
- 34 min ago
പേളി മാണിയുമായി ഏറെ സാമ്യമുണ്ട്; അക്രമണം ഇങ്ങോട്ട് ക്ഷണിക്കുന്ന രീതി, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?
- 1 hr ago
ലാലേട്ടന് മുന്നില്‍ കൊമ്പുകോര്‍ത്ത് ഫിറോസും അനൂപും; ഒടുവില്‍ നോബിയുടെ തോളില്‍ കിടന്ന് വിതുമ്പി അനൂപ്
- 11 hrs ago
തരികിട അഭ്യാസം എന്നോട് കാണിക്കരുത്, നല്ല പണി തരും, ബിഗ് ബോസ് പൊട്ടിത്തെറിച്ച് മോഹൻലാൽ
- 11 hrs ago
സായ് - സജ്ന പ്രശ്നം, വീഡിയോ കാണിച്ച് മോഹൻലാൽ, സജ്നയ്ക്ക് തീരുമാനമെടുക്കാമെന്ന് നടൻ
Don't Miss!
- Automobiles
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- News
ഒടുവില്‍ മോചനം; ജാമ്യം ലഭിച്ച കവി വരവ റാവു ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി
- Sports
ഇന്ത്യയാണ് ബെസ്റ്റന്നു പറയാന്‍ വരട്ടെ! ഇംഗ്ലണ്ടില്‍ കൂടി ജയിച്ചാല്‍ സമ്മതിക്കാമെന്ന് വോന്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി ഒരുകാലത്ത് തിളങ്ങിയ ആളാണ് ഭദ്രന്. സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് പോലുളള സിനിമകളെല്ലാം സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1982ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയായിരുന്നു ഭദ്രന് മോളിവുഡില്‍ തുടങ്ങിയത്. ശങ്കര്‍, മോഹന്‍ലാല്‍, മേനക തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തുടര്‍ന്ന് ഭദ്രന്റെ നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.
പത്തിലധികം സിനിമകളാണ് ഭദ്രന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. 1995ലാണ് മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ വന്ന സ്ഫടികം റിലീസ് ചെയ്തത്. ആക്ഷന്‍ ചിത്രം രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അയ്യര്‍ ദി ഗ്രേറ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് ഭദ്രന് മോഹന്‍ലാലിനെ വെച്ച് സ്ഫടികം എടുത്തത്.

അതേസമയം തന്റെ കരിയറിലെ പ്രിയപ്പെട്ട ഒരു ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഭദ്രന് തുറന്നുപറഞ്ഞിരുന്നു. ആ സിനിമ പിന്നിട്ട നാള്‍വഴിയെ കുറിച്ച് മനസുതുറന്നാണ് സംവിധായകന് എത്തിയത്. മമ്മൂട്ടിയുടെ സൈക്കോളജിക്കല്‍ ത്രില്ലറായ അയ്യര്‍ ദി ഗ്രേറ്റിനെ കുറിച്ചാണ് ഭദ്രന് സംസാരിച്ചത്. 1990ലാണ് മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയത്.

വേറിട്ട മേക്കിങ് കൊണ്ടും പ്രമേയം കൊണ്ടും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അയ്യര്‍ ദി ഗ്രേറ്റ്. മമ്മൂട്ടിക്കൊപ്പം ഗീത, സുകുമാരി, ദേവന്, ശോഭന, രതീഷ്, എംജി സോമന്, എംഎസ് തൃപ്പുണിത്തുറ, കെപി ഉമ്മര്‍. വിജയ് മേനോന്, രാഗിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമ വല്ലാത്ത ഒരു പ്രതിസന്ധിയില്‍ നിന്നാണ് ഞാന്‍ ചെയ്തു തീര്‍ത്തതെന്ന് ഭദ്രന് പറയുന്നു. അതിന്റെ പ്രശ്നങ്ങള്‍ ഇങ്ങനെ എന്നെ ചുറ്റും വലയം ചെയ്തിരിക്കുന്ന അവസരത്തിലാണ് ഞാന്‍ അവിചാരിതമായി മോഹന്‍ലാലിനെ കാണുന്നത്. അദ്ദേഹം അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചൊക്കെ എന്നോട് ചോദിച്ചു.

എന്നിട്ട് എന്റെ കൈയ്യില്‍ പിടിച്ചിട്ടു പറഞ്ഞു നമുക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന്. ആ സമയം എന്റെ മനസ്സില്‍ അങ്കിള്‍ ബണ്‍ എന്ന സിനിമയുടെ കഥയുണ്ടായിരുന്നു. ഞാന്‍ അത് പറയും മുന്‍പേ എനിക്കൊപ്പം സിനിമ ചെയ്യാമെന്ന് അദ്ദേഹം എന്നോട്ട് ഇങ്ങോട്ട് പറയുകയാണ്. അതാണ് ഞാനും മോഹന്‍ലാലും തമ്മിലുളള കെമിസ്ട്രി, അഭിമുഖത്തില്‍ സംവിധായകന് പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം