Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷം; പൃഥ്വിരാജടക്കമുള്ള താരങ്ങള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് ഭാവന
മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഭാവന തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പല സിനിമയുടെ സെറ്റുകളില്‍ വച്ചിട്ടും തനിക്ക് അപകടമുണ്ടാതിനെ പറ്റി ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഭാവന പറഞ്ഞിരുന്നു. അതിലൊന്ന് പൃഥ്വിരാജും ഭാവനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ലോലിപോപ്പ് എന്ന സിനിമയാണ്.
ഷാഫി സംവിധാനം ചെയ്ത സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യാന്‍ പോയത് വലിയൊരു അപകടത്തിലേക്കായിരുന്നെന്നാണ് ഭാവന പറഞ്ഞത്. ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...
ലോലിപോപ്പ് എന്ന സിനിമയുടെ പാട്ട് ബാങ്കോക്കില്‍ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ഞാനും പൃഥ്വിരാജും ചേര്‍ന്നുള്ള ഒരു പാട്ട് സീനാണ് ഷൂട്ട് ചെയ്യുന്നത്. അവിടെയുള്ള ഒരു ഐലാന്ഡിലേക്കാണ് പോവുന്നത്. കുറച്ച് ഷൂട്ട് ചെയ്തിട്ട് തിരിച്ച് വരും. മൂന്ന് മണിയ്ക്കുള്ളില്‍ തിരിച്ച് വരണം. അതല്ലെങ്കില്‍ പ്രശ്നമാവുമെന്നൊക്കെ പറഞ്ഞു. അതിനെന്താ വരുമെന്ന് പറഞ്ഞ് ഞങ്ങളെല്ലാവരും ചേര്‍ന്ന് പോയി. ഷൂട്ടിങ്ങിന്റെ കാര്യമല്ലേ അതങ്ങനെ നീണ്ട് പോയി.
വൈകുന്നേരം ആയാല്‍ അവിടെ പ്രശ്നമാവും. അവിടെ ഗൈഡിന് വന്ന ആള് തിരിച്ച് പോവാമെന്ന് പറയുന്നുണ്ടെങ്കിലും ആരും മൈന്‍ഡ് ആക്കിയില്ല. കുറച്ച് കഴിഞ്ഞപ്പോഴെക്കും കടല്‍ രൂക്ഷമായി തുടങ്ങി. തിരമാല ഉയര്‍ന്ന് പൊങ്ങി. ബോട്ട് ഉയരത്തിലേക്ക് പോയി താഴേക്ക് വരും. തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി. ലൈഫ് ജാക്കറ്റൊന്നുമില്ല.
ആദ്യം എല്ലാവരും തമാശയായി എടുത്തെങ്കിലും പിന്നീട് പേടിയായി തുടങ്ങി. ബോട്ട് ഡ്രൈവറിന്റെ മുഖത്തെ ഭാവം കണ്ടതോടെ ഞങ്ങളും പേടിച്ചു. അദ്ദേഹത്തിന് ബോട്ട് കണ്ട്രോള് ചെയ്യാന്‍ പോലും പറ്റാതെയായി. കൊറിയോഗ്രാഫറും അസിസ്റ്റന്റുമൊക്കെ പ്രാര്‍ഥിക്കാന്‍ തുടങ്ങിയതോടെ ശരിക്കും മരിക്കാന്‍ പോവുകയാണോന്ന് വരെ ചിന്തിച്ചു.
എങ്കിലും അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നതെന്ന് ഭാവന പറയുന്നു. മിക്കവാറും നമ്മള് മരിക്കും. എങ്കില്‍ പിന്നെ ചിരിച്ചോണ്ട് മരിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. പൃഥ്വിരാജും ഷാഫിയുമൊക്കെയായി കുറേ പേര് ആ യാത്രയിലുണ്ടായിരുന്നു.
അങ്ങനെ കടല്‍ക്ഷോഭത്തില്‍ നിന്നും കുറേ സമയമെടുത്താണ് ഞങ്ങള്‍ തിരിച്ചെത്തുന്നത്. കൂടെ ഉണ്ടായിരുന്ന പിആര്‍ ഭൂമിയില്‍ കാല് വെച്ചപ്പോള്‍ നിലത്ത് കിടന്ന് മണ്ണില്‍ ഉമ്മ വരെ കൊടുത്തു. അത്രയ്ക്കും വല്ലാത്തൊരു അനുഭവമായിരുന്നത്. പക്ഷേ ഞങ്ങള്‍ക്ക് അതൊരു വിനോദമായിട്ടാണ് തോന്നിയത്. സത്യത്തില്‍ ഇതെല്ലാം തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം സ്വപ്നം കണ്ടിരുന്നതായിട്ടും ഭാവന പറയുന്നു.
ബെന്നി പി നായരമ്പലം എല്ലാ ലൊക്കേഷനിലും വരുന്ന ആളാണ്. പക്ഷേ പുള്ളി അന്ന് ഞങ്ങളുടെ കൂടെ വന്നില്ല. ഞങ്ങളോട് പോയി വരാനാണ് പറഞ്ഞത്. തിരിച്ച് വന്നപ്പോള്‍ പുള്ളി അവിടെ നില്‍പ്പുണ്ട്. ഞങ്ങളുടെ അനുഭവം പറഞ്ഞപ്പോഴാണ് അദ്ദേഹം കൂടെ വരാത്തതിന്റെ കാരണം പറഞ്ഞത്. അദ്ദേഹം വെള്ളത്തില്‍ മുങ്ങി മരിക്കുമെന്ന് സ്വപ്നം കണ്ടിരുന്ന് പോലും. അതുകൊണ്ടാണ് വരാത്തതെന്നും പറഞ്ഞു. അങ്ങനെ വല്ലാത്തൊരു അനുഭവം ജീവിതത്തിലുണ്ടായ നിമിഷമാണതെന്ന് ഭാവന പറയുന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍