Don't Miss!
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗോഡ്ഫാദറിലേക്ക് ഭീമന് രഘു എത്തിയതിന് പിന്നിലെ ട്വിസ്റ്റ്, അച്ഛനെ വിളിച്ച സിദ്ദിഖ് മകനെയും താരമാക്കി
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഗോഡ്ഫാദര്. സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എന്‍എന്‍ പിള്ള, തിലകന്, കനക, മുകേഷ്, ജഗദീഷ്, ഫിലോമിന, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ 417 ദിവസമായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. നാടകവേദിയില്‍ നിന്നും എന്‍എന്‍ പിള്ള സിനിമയിലേക്കെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.
അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും തമ്മിലുള്ള ബദ്ധശത്രുതയും അതിനിടയിലെ രസകരമായ സംഭവങ്ങളുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഗോഡ് ഫാദറിലെ ഗാനങ്ങളുംഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയുടെ കാസ്റ്റിംഗില്‍ തുടക്കത്തില്‍ ഭീമന് രഘു ഉണ്ടായിരുന്നില്ല. അവസാനനിമിഷമായിരുന്നു താരം ഈ ചിത്രത്തിലേക്ക് എത്തിയത്. പകരക്കാരനായെത്തി കൈയ്യടി നേടുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്ന സിദ്ദിഖും ലാലും ചേര്‍ന്ന് ഭീമന് രഘുവിന് നല്‍കിയത്.
ഗോഡ് ഫാദര്‍' എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു അത് ചിത്രീകരിക്കുന്നതിന് മുന്‍പ് വരെ 'ഗോഡ് ഫാദര്‍' എന്ന സിനിമയുടെ ലിസ്റ്റില്‍ ഭീമന് രഘു എന്ന നടന് ഇല്ലായിരുന്നു. ആ റോളിലേക്ക് പരിഗണിച്ചിരുന്നത് നടന് നെടുമുടി വേണുവിനെയാണ്. ആ സമയം നെടുമുടി വേണു എന്ന നടന് തിരക്കായതിനാല്‍ 'ഗോഡ് ഫാദര്‍' എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് നല്കാന് കഴിഞ്ഞില്ല.
പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അതും നടക്കാതെ പോയി. അപ്പോഴാണ് മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന ഒരാളെ ഇങ്ങനെയൊരു വേഷത്തിലേക്ക് പരിഗണിച്ചാലോ എന്ന ചിന്ത സിദ്ധിഖ് ലാലിന്റെ മനസ്സില്‍ വരുന്നത്. അങ്ങനെ ഭീമന് രഘുവിനെ ആ റോളിലേക്ക് സിദ്ധിഖ് ലാല്‍ ടീം തെരഞ്ഞെടുക്കുകയായിരുന്നു.
Recommended Video
നാടക നടനായ ഭീമന് രഘുവിന്റെ അച്ഛനും സിദ്ധിഖ് -ലാല്‍ ടീമിന്റെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ റോളിലെത്തിയ അദ്ദേഹത്തിന്റെ ഒരു ഡയലോഗും അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും മകനും ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായി മാറുകയായിരുന്നു ഗോഡ്ഫാദര്.
രജിത് കുമാര്‍ രേഷ്മയുടെ അടുത്ത് വന്നില്ല, മാപ്പും പറഞ്ഞിരുന്നില്ല, തുറന്നുപറച്ചിലുമായി ആര്യ
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍