എന്റെ ഭർത്താവുള്ളപ്പോൾ മറ്റൊരാളുടെയടുത്ത് പോകേണ്ടി വന്നിട്ടില്ല; അവസരത്തിന് കെഞ്ചിയിട്ടില്ല: ബിന്ദു വാരാപ്പുഴ
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സിനിമാ രംഗത്ത് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അവസരത്തിനായി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാൻ ആവശ്യപ്പെടുന്നവരെക്കുറിച്ച് തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ പലരു ഇതേക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമാ രംഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ചർച്ചയായതോടെ ചില നടിമാർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറച്ചിലുകൾ നടത്തി.
ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് നടി ബിന്ദു വാരാപ്പുഴ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാതെക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ബിന്ദു വാരാപ്പുഴ പറയുന്നു.

വേഷത്തിന് വേണ്ടി ഒരാളുടെ മുന്നിൽ ചെന്ന് കെഞ്ചാൻ നിൽക്കുമ്പോഴാണ് ചൂഷണത്തിന് ഇരയാകുന്നത്. ഞാൻ ഇതുവരെയും ചെയ്തിട്ടില്ല. കിട്ടിയ വേഷം എന്താണോ അത് ഞാൻ ചെയ്തു. ഇത്രയും നാൾ ഫീൽഡിൽ നിന്ന് മാറി നിന്നിട്ടും ഒരു വ്യക്തിയെ വിളിച്ച് എനിക്ക് ഇന്ന വേഷം തരുമോ എന്ന് ചോദിച്ചിട്ടില്ല. ആരും നമ്മളെ നിർബന്ധിച്ച് ഒന്നും ചെയ്യിക്കില്ല. പറയുന്നവരെല്ലാവരും അതിന് താൽപര്യപ്പെട്ടിട്ട് പോകുന്നവരാണ്. ഇപ്പോൾ വേഷം ലഭിക്കാൻ വേണ്ടി പെണ്ണുങ്ങൾ പോകുകയാണ്. സിനിമയിലെത്തിപ്പെടുന്നത് ചെറിയ കാര്യമല്ല. സിനിമയിൽ എന്നെ മോശമായി ആരും സമീപിച്ചിട്ടില്ല.
എനിക്ക് കുട്ടിയുണ്ടെന്നും ഭർത്താവുണ്ടെന്നും എല്ലാവർക്കും അറിയാം. വെക്കേഷൻ സമയത്ത് മകൾ ഒപ്പം വരാറുണ്ട്. ഭർത്താവുണ്ടായിരുന്ന സമയത്ത് അങ്ങനെയാെരാവശ്യത്തിന് മറ്റൊരാളുടെ അടുത്ത് പോകേണ്ടി വന്നിട്ടില്ല. കാരണം എന്റെ ഭർത്താവ് സുന്ദരനും നല്ല സ്വഭാവവുമുള്ള ആളായിരുന്നു. കള്ള് കുടിച്ച് വെളിവില്ലാതെ നടക്കുന്ന ആളൊന്നുമായിരുന്നില്ല. സ്നേഹ സമ്പന്നനായിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ദീർഘകാലം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. വൃക്ക രോഗം ബാധിച്ചാണ് മരിച്ചത്. 49 വയസായിരുന്നു. മരണം എന്നെ തളർത്തി.
എന്റെ മകൾ സെപ്പറേറ്റഡാണ്. കൊച്ചുമകൾക്ക് മൂന്ന് വയസേ ഉണ്ടായിരുന്നുള്ളൂ. അത്താണിയായി ഞാൻ മാത്രമായിരുന്നു. ഭർത്താവ് ഇല്ലാതെ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. ഇന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതും ഓർക്കാത്തതുമായ ദിവസങ്ങൾ ഇല്ലെന്നും ബിന്ദു വാരാപ്പുഴ പറയുന്നു. മലയാള സിനിമകളിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും ബിന്ദു വാരാപ്പുഴ അഭിമുഖത്തിൽ പറയുന്നുണ്ട്.
സിനിമാ രംഗത്ത് മോശം പേരില്ലാത്തയാളാണ്. എന്നാൽ ചില ആൾക്കാർ പാര വെക്കാറുണ്ട്. ഞാനതൊന്നും കണക്കാക്കുന്നില്ല. ഒരിക്കൽ ജൂനിയർ ആർട്ടിസ്റ്റോ മറ്റോ ബിന്ദു അങ്ങനെയല്ലേ ഇങ്ങനെയല്ലേ എന്ന് പറഞ്ഞു. നിങ്ങളുദ്ദേശിക്കുന്ന ആളല്ല അവർ, വളരെ പാവം സ്ത്രീയാണ്, എനിക്കവരുടെ വീടും കുടുംബവുമെല്ലാം അറിയാം, നിങ്ങൾ പറയുന്നത് തെറ്റാണെന്ന് കേട്ടയാൾ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ നമ്മുടെ അടുത്തേക്ക് വരാൻ പറ്റാത്തവരാണ്.
അവർക്ക് പേടിയായിരിക്കും. ദൂരെ നിന്ന് സിനിമയെ കാണുമ്പോൾ അത് വല്ലാത്തൊരു ലോകം പോലെയാകും തോന്നുക. നമ്മളവിടെ ഫാമിലാണ്. എല്ലാവരും അവരവരുടെ കാര്യം നോക്കും. മോശം വഴിയിലേക്ക് പോകാൻ സിനിമയിൽ വരണമെന്നില്ല. ചിലർ പേരു ദോഷം വരുത്തും. അത് കണ്ട് ചിലർ തെറ്റിദ്ധരിക്കും. അഭിനയം ഒരു ജോലിയാണ്. നേർ വഴിക്ക് സഞ്ചരിക്കണമെന്നും ബിന്ദു വാരാപ്പുഴ പറഞ്ഞു.


Click it and Unblock the Notifications











