Don't Miss!
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'
മലയാള സിനിമയിൽ ഇന്ന് നായക നിരയിൽ ശ്രദ്ധേയനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരംഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബന് പിന്നീട് അക്കാലഘട്ടത്തിൽ കരിയറിൽ തിരിച്ചടികളും നേരിട്ടിരുന്നു. ഒരേ പോലെയുള്ള സിനിമകൾ ചെയ്ത് വന്ന കുഞ്ചാക്കോ ബോബൻ സിനിമാ ലോകത്ത് ടൈപ് കാസ്റ്റ് ചെയ്യപ്പെടുകയും നിരന്തരം പ്രണയ സിനിമകളിൽ നായകനാവുകയും ചെയ്തു.
നടന് തുടരെ പരാജയ സിനിമകൾ വന്ന കാലഘട്ടമായിരുന്നു ഇത്. എന്നാൽ ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് വീണ്ടും തിരിച്ചു വന്നപ്പോൾ കുഞ്ചാക്കോ ബോബൻ ഈ ലേബലിൽ നിന്നും മാറി.
വ്യത്യസ്തമായ നിരവധി സിനിമകളുടെ ഭാഗമാവുകയും നഷ്ടപ്പെട്ട താരമൂല്യം തിരിച്ച് പിടിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെ വെച്ച് ചെയ്ത സിനിമ പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. ജൂനിയർ സീനിയർ എന്ന സിനിമയെക്കുറിച്ചാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട് സംസാരിച്ചത്.
കുഞ്ചാക്കോ ബോബൻ, മുകേഷ്, മീനാക്ഷി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആയിരുന്നു ഇത്. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
സഹസംവിധായകനായിരുന്ന ശ്രീകണ്ഠൻ വെഞ്ഞാറമൂട് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. ഈ സിനിമയ്ക്ക് മുമ്പ് മറ്റൊരു സിനിമ ആയിരുന്നു ഇദ്ദേഹം കുഞ്ചാക്കോ ബോബനെ വെച്ച് ചെയ്യാനിരുന്നത്. എന്നാൽ നടന്റെ പിതാവ് ബോബൻ കുഞ്ചാക്കോയ്ക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ല. അതിനാൽ പെട്ടെന്ന് കഥ മാറ്റേണ്ടി വന്നെന്നും ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
'ചാക്കോച്ചനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു. പിന്നെ മുകേഷ് ചേട്ടനും ഓക്കെ ആയി. ജൂനിയർ സീനിയറിന്റെ കഥ ആയിരുന്നില്ല അത്. ചാക്കോച്ചൻ എല്ലാ കാര്യത്തിലും ഭയങ്കര സെന്റിമെന്റൽ ആണ്. തിരക്കഥയായാൽ ചാക്കോച്ചന്റെ അച്ഛനോട് കഥ പറയുന്നത് ഒരു ഫോർമാലിറ്റി ആണ്. അങ്ങനെ ചാക്കോച്ചന്റെ അച്ഛനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് സ്ട്രോക്ക് വന്ന് ഓർമ്മയ്ക്ക് ചെറിയ പ്രശ്നമുണ്ട്'
'പക്ഷെ ചാക്കോച്ചൻ സിനിമയ്ക്ക് മുമ്പ് അച്ഛനോട് കഥ പറയും. എന്തോ ഞങ്ങളുടെ നല്ല സമയമോ മോശം സമയമോ എന്നറിഞ്ഞുകൂട, ചാക്കോച്ചന്റെ അച്ഛന് ഈ കഥ ഇഷ്ടപ്പെട്ടില്ല. മുകേഷേട്ടൻ ഉൾപ്പെടെ ബാക്കി എല്ലാവരുടെയും ഡേറ്റ് കൺഫോം ആയിരുന്നു'
'ഉടനെ ഒരു കഥ ഉണ്ടാക്കണം. അല്ലെങ്കിൽ ഈ പ്രൊജക്ട് ഇല്ലാതാവും. പിന്നെ ഒരു ഓട്ടമായിരുന്നു. ആ സിനിമയുടെ കഥ മാറ്റി. പകരം മറ്റൊരു കഥ ഉണ്ടാക്കി. അങ്ങനെ ജൂനിയർ സീനിയർ എന്ന സിനിമയുടെ കഥയെടുത്തു. ഹിന്ദിയിൽ നിന്നാണ് കഥയുടെ ആശയം എടുത്തത്. വേറെ വഴി ഇല്ലായിരുന്നു'
'എറണാകുളത്തും പോണ്ടിച്ചേരിയുമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ, സിനിമ ചെയ്യുന്നതിനിടെ ചാക്കോച്ചന്റെ അച്ഛൻ മരിച്ചു. മൂന്ന് ദിവസം ഷൂട്ട് നിർത്തി. സിനിമയിൽ അച്ഛൻ മരിച്ച ശേഷമുള്ള ചാക്കോച്ചനെ വേറെ തന്നെ കാണാം. ശരീരമൊക്കെ ക്ഷീണിച്ചിരുന്നു,' ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.