Don't Miss!
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
മമ്മൂട്ടിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല, സ്വാമി വരേണ്ടി വന്നു; സംവിധായകൻ പറയുന്നു
പുതിയ സിനിമകൾ മാത്രമല്ല പഴയ ചിത്രങ്ങളും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. അതുപോലെ തന്നെ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പഴയകാലത്തെ സിനിമ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വല്ലാത്ത താൽപര്യമാണ്. പഴയ സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകരും തിരക്കഥകൃത്തുക്കളും മറ്റും ഇപ്പോൾ രംഗത്ത് എത്താറുണ്ട്. മെഗാസ്റ്റാറിന്റേയും ലാലേട്ടന്റേയും പഴയ സിനിമാ വിശേഷങ്ങൾ വൈറലാകാറുമുണ്ട്.
ഫോട്ടോഷൂട്ടിലെ ഹൈലൈറ്റ് ടാറ്റു, ചിത്രം വൈറലാകുന്നു
ഇപ്പോഴിത മമ്മൂട്ടിയുമായുള്ള സിനിമ അനുഭവം പങ്കുവെച്ച് സംവിധായകൻ ചക്കരയുമ്മ സാജൻ. പുതുമുഖ സംവിധായകനായിരുന്ന തനിക്ക് മമ്മൂക്ക ഡേറ്റ് നൽകിയതിനെ കറിച്ചും അദ്ദേഹത്തിന് വേണ്ടി എസ്എൻ സ്വാമിയെ കൊണ്ട് സീൻ മാറ്റി എഴുതിപ്പിച്ചതിനെ കുറിച്ചുമാണ് സംവിധായകൻ പറയുന്നത്.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള താരമാണ് മമ്മൂട്ടി.
സാജൻ സംവിധാനം ചെയ്ത ചിത്രമായ സ്നേഹമുള്ള സിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് വെളിപ്പെടുത്തിയത്. എസ്എൻ സ്വാമിയാണ് സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയത്. ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് ഒരു കല്ലുകടി വന്നു. ഞാൻ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. അപ്പോൾ എനിക്ക് മനസ്സിലായി ഇനി ഞാൻ പറഞ്ഞിട്ടും കാര്യമില്ലെന്ന് . ഉടൻ തന്നെ ഞാൻ എസ് എൻ സ്വാമിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യം പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം ഹോട്ടലിൽ നിന്ന് ലൊക്കേഷനിലേയ്ക്ക് എത്തി.
അദ്ദേഹം സീനിൽ ചെറിയൊരു മാറ്റം വരുത്തി. പിന്നീട് മമ്മൂട്ടി അഭിനയിച്ചു. സിനിമയിൽ മമ്മൂട്ടിയെ പോലെ ഒരാളെ വെറുപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാൻ പറ്റില്ല. ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം വ്യത്യസ്മായി പെരുമാറിയാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ മമ്മൂട്ടി പറഞ്ഞതിലും ചെറിയൊരു ശരിയുണ്ടായിരുന്നു. ഇല്ലാതെ അദ്ദേഹം വാശി പിടിക്കില്ലല്ലോ. ആ സീനിൽ മമ്മൂട്ടിക്ക് എന്തോ ചെറിയൊരു വിഷമം തോന്നി. ആർക്കും ഒരു കുഴപ്പവുമില്ലാതെ എസ് എൻ സ്വാമി അത് മാറ്റി എഴുതി തന്നു. താൻ എത്ര പറഞ്ഞിട്ടും മമ്മൂട്ടിക്ക് അത് മനസ്സിലായില്ല.
ഈ സീനുമായി ബന്ധപ്പെട്ട് അന്ന് ഞാൻ മമ്മൂട്ടിയോട് അധികം സംസാരിച്ചിരുന്നില്ല. സംസാരിച്ചാൽ ചിലപ്പോൾ ഞങ്ങൾ തമ്മിൽ മുഷിയും. സിനിമയിലെ പ്രധാന നായകനും സംവിധായകനും തമ്മിൽ പ്രശ്നമായാൽ പ്രൊജക്ട് മുന്നോട്ട് പോകില്ല. ഞാനോ നീയോ എന്നൊരു ഈഗോ ഉണ്ടാകും. അതുപോലെ തന്നെ മുറിഞ്ഞ ഹൃദയങ്ങൾ തമ്മിൽ ഒന്നിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടല്ലേ. അപ്പോൾ ഒരാൾ തോറ്റ് കൊടുക്കണം. അന്ന് തനിക്ക് തോറ്റു കൊടുക്കുന്നതിൽ ഒരു പ്രശ്നവുമില്ലായിരുന്നു. കാരണം തന്റെ ആദ്യ ചിത്രമായ ചക്കരയുമ്മയിൽ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. അതൊക്കെ നമ്മൾ ആലോചിക്കണമെന്നും പഴയ സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് സംവിധായകൻ പറയുന്നു.
1984ൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സാജൻ സംവിധാനം ചെയ്ത ചിത്രമാണ് ചക്കരയുമ്മ. ജഗൻ അപ്പച്ചനാണ് ചിത്ര നിർമ്മിച്ചത്. എസ് എൻ സ്വാമി കഥയെഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചത് കലൂർ ഡെന്നീസ് ആണ്. മമ്മൂട്ടിക്കൊപ്പം മധു, ശ്രീവിദ്യ, മമ്മൂട്ടി, ജഗതി ശ്രീകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു . മമ്മൂട്ടിയുടെ ആദ്യകാലത്ത് ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചക്കരയുമ്മ.