Don't Miss!
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അവിടെ വെച്ച് മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി! ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു: ചന്ദ്രാ ലക്ഷ്മണ്
സിനിമ,സീരിയല്‍ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് ചന്ദ്രാ ലക്ഷ്മണ്. സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്നും സിനിമകളില്‍ അഭിനയിച്ച നടി സീരിയല്‍ രംഗത്താണ് കൂടുതല്‍ സജീവമായിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ വെെറലായി മാറിയിരുന്നു.
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വീടുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ നടി പങ്കുവെച്ചത്. ചെന്നൈയിലെ ഫ്ളാറ്റില്‍ താമസിപ്പോള് അച്ഛനും അമ്മയ്ക്കും തനിക്കും അപകടങ്ങള്‍ ഉണ്ടായതും രോഗങ്ങളും പ്രശ്നങ്ങളുമെല്ലാം വേട്ടയാടിയതുമെല്ലാം നടി പറയുന്നു. തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയാണ്. അച്ഛന് സ്വകാര്യ സ്ഥാപനത്തിലും.
അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറികൊണ്ടിരുന്നു. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വര്‍ഷം മാത്രമേ അവിടെ താമസിക്കാനായൂളളു. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാള് അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങള്‍ വിറ്റു.
അതിന് ശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി. ചെന്നൈയില്‍ ഒരു ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങി. പക്ഷേ വീണ്ടും നാല് വര്‍ഷം മാത്രമേ അവിടെ തുടരാനായുളളു. മറ്റുളളവര്‍ക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി, മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് രോഗങ്ങളും പ്രശ്നങ്ങളും വേട്ടയാടിയതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്ളാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. അതോടെ ആ ഫ്ളാറ്റ് ഞങ്ങള്‍ വിറ്റു. അഡയാറില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയിട്ടില്ല. അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ് വെളിപ്പെടുത്തി.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'