Don't Miss!
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മുംബൈയില്‍ പോയത് അധോലോകത്ത് ചേരാന്‍!അവിടെ നിന്നും നാട് വിട്ടതിന്റെ കാരണം ചെമ്പന്‍ വിനോദ് പറയുന്നു!!
കഞ്ഞിക്ക് ഉപ്പില്ലെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ് മലയാള സിനിമയ്ക്ക് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിലെത്തിച്ച ചെമ്പന്‍ വിനോദിന് ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്. ലിജോ ജോസിന്റെ അവസാനമിറങ്ങിയ ഈമയൗ ആയിരുന്നു ചെമ്പന്‍ വിനോദും അവസാനം അഭിനയിച്ച സിനിമ. ഈമയൗ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
അടുത്തിടെ തരംഗിണി മുംബൈയില്‍ സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ചെമ്പന്‍ വിനോദ് ആദ്യമായി മുംബൈയിലെത്തിയ കാര്യം വെളിപ്പെടുത്തിരുന്നു. മുംബൈ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസിലേക്ക് എത്തുന്ന അധോലോകത്തേക്ക് തന്നെയായിരുന്നു ചെമ്പന്‍ വിനോദ് ആദ്യമായി അവിടെ എത്തിയിരുന്നത്.
അമ്മ മഴവില്ല് തള്ളി തള്ളി വെറുപ്പിച്ചു? പൃഥ്വിയും നിവിനും കുഞ്ചാക്കോയും വിട്ടു നിന്നത് വെറുതെയല്ല!!
ചെമ്പന്റെ വാക്കുകളിലേക്ക്...
19 വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യമായി മുംബൈയിലെത്തിയത്. അതും അധോലോകത്ത് ചേരാന്‍ വേണ്ടിയായിരുന്നു. അന്ന് അണ്ടര്‍വേള്‍ഡിന്റെ റിക്രൂട്ട്മെന്റ് ടെസ്റ്റുകൡ എത്തിയിരുന്നെങ്കിലും ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എന്റെ മറുപടി. അതോടെ നഗരം വിടുകയായിരുന്നു.
കൊച്ചുണ്ണിക്കും മരക്കാന്മാർക്കും വെല്ലുവിളിയുമായി നങ്ങേലി!നായിക ആര്? ഇനിയാണ് ശരിക്കും യുദ്ധം.. !
ചെമ്പന്‍ വിനോദ് ആദ്യമായി തിരക്കഥ എഴുതിയ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കാമാലി ഡയറീസ്. സിനിമയിലെ കഥ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടായിരുന്നു എഴുതിയത്. മികച്ച ജോലിയിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുന്നതിന് മുന്‍പ് അങ്കമാലിയിലൂടെ കറങ്ങി നടക്കുയായിരുന്നു. അതാണ് സിനിമയുടെ കഥയായി മാറിയത്.