Don't Miss!
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- News 'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനെ; റിമി ടോമിയ്ക്കൊപ്പമുള്ള യാത്രയെ കുറിച്ച് മീര
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. സ്റ്റേജ് ഷോകളിലൂടേയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടേയുമാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തായിരുന്നു മീരയുടെ വിവാഹം. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. പക്ക അറേഞ്ചിഡ് മാരേജ് ആയിരുന്നു. മീരയെ പോലെ തന്നെ വിഷ്ണുവും പ്രേക്ഷകരുടെ പ്രിയങ്കരനാണ്.
നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതില്‍ സത്യമില്ല, ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് നവ്യ
യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവരാണ് ഇരുവരും.സോഷ്യല്‍ മീഡിയയിലൂടെ യാത്ര വിശേഷങ്ങള്‍ പങ്കുവെച്ച് മീര എത്താറുണ്ട്. ഇപ്പോഴിത മോഹന്‍ലാലിനോടൊപ്പമുള്ള ദുബായി യാത്ര വിശേഷം പങ്കുവെയ്ക്കുകയാണ് മീര. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ആ യാത്രയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒപ്പം തന്നെ റിമി ടോമിയ്ക്ക് ഒപ്പമുള്ള തായിലന്‍ഡ് യാത്രയെ കുറിച്ച് പറയുന്നുണ്ട്.നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്നാണ് താരം പറയുന്നത്.
എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്, നല്ല നടന് അല്ലേ; കേട്ടതിനെ കുറിച്ച് സിദ്ദിഖ്
മീരയുടെ വാക്കുകള്‍ ഇങ്ങനെ... നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്ന് മീര അനില്‍. അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദുബായില്‍ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു.എങ്കിലും ലാല്‍ സാറുമായി ചേര്‍ന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകള്‍ കുറച്ചുകൂടി രസകരമായി എനിക്ക് തോന്നിയിട്ടുണ്ട് കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ ഞങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്.
ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയുംകൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടുപോകും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും. ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റെങ്കിലും അദ്ദേഹം എല്ലാവര്ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങിതന്ന മിഠായികവറുകള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്. ഒറ്റയ്ക്ക് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കൊറോണ കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ്പോര്‍ട്ട് തൊട്ടിട്ടില്ലെന്നും മീര പറയുന്നു.
റിമി ടോമിക്കൊപ്പമുള്ള തായിലന്‍ഡ് യാത്രയെ കുറിച്ചും മീര പറയുന്നുണ്ട്. പാമ്പിനെ തിന്നാന്‍ പോയതിനെ കുറിച്ചായിരുന്നു മീര പറഞ്ഞത്.
തായ്ലന്ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് ഞങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് ഓര്‍ഡര്‍ ചെയ്തു. വിഭവം വരുന്നതുമായി കാത്തിരിക്കുന്ന ഞങ്ങളുടെ മുന്‍പിലേക്ക് വെയിറ്റര്‍ മീന്‍ വറുത്തത്. പോലെയുള്ള ഒരു സാധനം കൊണ്ടുവന്നു വച്ചു.
Recommended Video
ഞങ്ങള്‍ക്ക് തോന്നിയത് നമ്മുടെ നാട്ടിലെ വരാല് പോലെ എന്തോ ഒരു മീന്‍ കഷ്ണങ്ങളാക്കി വറുത്തുവച്ചിരിക്കുന്നു എന്നതായിരുന്നു. ഒരു കഷണം എടുത്ത് പ്ലേറ്റില്‍ വച്ചു. വളരെ മാംസളമായ ഒരു മീനാണ് അതെന്നാണ് ഞങ്ങള്‍ അപ്പോഴും കരുതിയത്. പക്ഷേ വായിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുമ്പ് നമ്മള് ഇതുവരെ അനുഭവിക്കാത്ത ഒരു മണമാണ് ഫീല്‍ ചെയ്തത്. അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ടേബിളിലിരിക്കുന്ന ആളുകള്‍ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ.. മീര പറയുന്നു.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ