Don't Miss!
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
30,000 രൂപ ഒരു ദിവസത്തെ വാടക, കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല, തട്ടിപ്പിന കുറിച്ച് നടൻ
കൊറോണ വൈറസ് വ്യാപനം ലോകജനതയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. കൊവിഡ് അതിജീവനത്തിന്റെ പാതയിലാണ് ലോകം. ഇപ്പോഴിതാ കൊവിഡ് വൈറസ് വ്യാപനത്തിന്റെ മറവിൽ ചില ആശപത്രികളിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ എബ്രഹാം കോശി. കൊവിഡിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന തട്ടിപ്പ് പങ്കുവെച്ച് കൊണ്ടാണ് നടൻ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും നടൻ പറയുന്നു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തട്ടിപ്പിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായിട്ടുണ്ട്.
മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രം കാണാം
റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനായ എബ്രഹാം കോശി കഴിഞ്ഞ ജനുവരി 28 നാണ് കൊവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ അഡ്മിറ്റായത്. ഇദ്ദേഹത്തിന് 2 ലക്ഷത്തിലധികം രൂപയുടെ ബില്ലായിരുന്നു. താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് നടൻ പറയുന്നത്. ആശുപത്രി അധികൃതകരുടെ പകൽക്കൊള്ള വെളിപ്പെടുത്തി കൊണ്ടുള്ള മറ്റൊരു വിഡിയോയും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടൻ വാക്കുകൾ ചുവടെ
ആദ്യ വീഡിയോയിൽ നട പറയുന്നത് ഇങ്ങനെ...ഞാൻ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. 28/01/2021ൽ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഞാൻ ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അഡ്മിഷൻ തേടി. അവിടെ ജനറൽ വാർഡിൽ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം 30/01/2021ൽ അവര് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ ആവുകയും 31ൽ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.
ഈ മുറി വാടകയിൽ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതിൽ അടങ്ങില്ല. ഞങ്ങൾ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവർ ഒരു പാർട്ട് ബിൽ തന്നു. 2,40,000 രൂപയാണ് അതിന്റെ ബിൽ. അന്വേഷിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തിൽ തന്നെ നൽകേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവൻ വാടകയും നിർബന്ധമായും കൊടുക്കണമെന്ന് തന്നെ അവർ പറഞ്ഞു.
നഴ്സുമാർക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാർ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റർ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാർക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. ഇക്കാര്യത്തിലും കൊവിഡിന്റെ പേരിൽ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല. എന്ന് പറഞ്ഞ് കൊണ്ടാണ് ആദ്യ വീഡിയോ അവസാനിപ്പിക്കുന്നത്.
പിന്നീട് താൻ തെറ്റിധരിക്കപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ട് മറ്റൊരു വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.. മുറി വാടക 1600 രൂപ മാത്രമാണെന്നും ബാക്കി ചികിത്സാച്ചെലവുകളാണെന്നും നടൻ പറയുന്നത്. ആദ്യം ബിൽ ചോദിച്ചപ്പോൾ ഇത്തരത്തിൽ സ്പ്ലിറ്റ് ചെയ്തു പറയാഞ്ഞതാണ് താൻ തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്നും അദ്ദേഹം രണ്ടാമത്തെ വീഡിയോയിൽ പറയുന്നുണ്ട്.
Recommended Video
-
അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി