മോഹൻലാലിന്റെ ദേവാസുരം മുത്തച്ഛന്റെ കഥ, അവരുടെ പ്രണയം കാണാൻ കഴിഞ്ഞു, വെളിപ്പെടുത്തി നിരഞ്ജന അനൂപ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന അനൂപ്. വീട്ടിലെ കുട്ടിയായിട്ടാണ് നിരഞ്ജനയെ പ്രേക്ഷകർ കാണുന്നത്. കുറുമ്പും കുസൃതിയുമായി നിരഞ്ജന പ്രേക്ഷരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. ചെറുതും വലുതുമായ പല ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ടങ്കിലും ബിടെക്, ഇര എന്നി ചിത്രങ്ങളാണ് തരത്തിന് കരിയറിൽ മികച്ച ബ്രേക്ക് നൽകിയത്. രഞ്ജിത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന സിനിമയിൽ എത്തിയത്. പിന്നീട് പുത്തൻ പണത്തിലും അഭിനയിച്ചിരുന്നു. എന്നാൽ ഇതിലൊന്നും നടിയ്ക്ക് തിളങ്ങാനായില്ല,
മുല്ലശേരി തറവാട്ടിലെ ഇളമുറക്കാരിയായ നിരഞ്ജന അനൂപ് സിനിമയിലെ വേഷം ചോദിച്ച് വാങ്ങിയതാണെന്നാണ് നിരഞ്ജന പറയുന്നത്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.അഭിനയമോഹം ആദ്യമായി പറഞ്ഞത് രഞ്ജിത് മാമയോടാണ്. മൂപ്പര് ആദ്യമെന്നും പറഞ്ഞില്ല. എന്റെ ആഗ്രഹം സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമായി. പഠിക്കുന്ന സമയത്ത് എന്ത് സിനിമയെന്ന് ചോദ്യം വന്നു. ഞാൻ വിടാതെ പിന്നാലെ നടന്ന് കെഞ്ചിയിട്ടാണ് ലോഹത്തിൽ അഭിനയിപ്പിച്ചത്.

ദേവാസുരം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കഥയാണ്. ചിത്രം റിലീസായി ആറ് വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. പിന്നെയും ഒരു ആറ് വർഷം കഴിഞ്ഞാണ് ഞാൻ ആ ചിത്രം കാണുന്നത്. ആദ്യം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കഥയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീടാണ് മംഗലശേരി നീലകണ്ഠന്റെയും ഭാനുമതിയുടെയും രൂപ ഭാവം മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് അറിയുന്നത്. അവരുടെ പ്രണയം നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും സിനിമയിലൂടെ കാണാൻ കഴിഞ്ഞത് ഭാഗ്യാമായിട്ടാണ് കാണുന്നത്. എനിയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മുത്തച്ഛൻ മരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് ഒരു നേരിയ ഓർമ മാത്രമേടയുള്ളൂ.

ചെറുപ്പം മുതൽ എന്നെ രഞ്ജിമാമ എവിടെ പോയാലും കൊണ്ട് പോകുമായിരുന്നു. ഷൂട്ടിംഗു ഡബ്ബിഗും അവാർഡ് ദാനചടങ്ങും ഒരുപാട് കണ്ടു. ഞാൻ മിക്കപ്പോഴും രഞ്ജിമാമയുടെ കൂടെയുണ്ടാവും. എനിക്ക് സിനിമാ മോഹമേയുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചാണ് രഞ്ജിമാമ എല്ലായിടത്തും കൊണ്ടുപോയത്. എന്നാൽ എപ്പോഴൊ എന്റെ മനസ്സിൽ സിനിമ കയറി കൂടുകയായിരുന്നു. രഞ്ജിമാമയും ജയരാജ് (സംവിധായകൻ) മാമയും അമ്മയ്ക്ക് സഹോദര തുല്യരാണ്. ഏറെ ആഴമുള്ള അവരുടെ സഹോദര സ്നേഹ ബന്ധം കണ്ട് ഞാൻ നോക്കിനിന്നിട്ടുണ്ട്, വീട്ടിൽ പുതിയ വിഭവം ഉണ്ടാക്കിയാൽ അതിലൊരു വിഹിതം അവർക്ക് രണ്ട് പേർക്കും ഉള്ളതാണ്. അവരുകൂടി പങ്കുച്ചേരുന്നതാണ് മുല്ലശേരിയിലെ എല്ലാ ആഘോഷവും

കുട്ടിക്കാലം മുതൽ രേവതി അമ്മായിയെ കാണുന്നതാണ്. അമ്മായിയുടെ കൂടെ പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ടായിരുന്നു. വീട്ടിൽ വന്ന് പറയുമ്പോൾ അമ്മ പറയും രേവതി സെലിബ്രിറ്റിയല്ലേ എന്ന്.എനിക്കും അതുപോലെയാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് സിനിമയോട് ഇഷ്ടം തോന്നിയത്. ലോഹം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചറിയുമെന്ന് തോന്നി, എന്നാൽ പ്രതീക്ഷിച്ചത് സംഭവിച്ചില്ല. പുറത്തു പോകുമ്പോൾ ആളുകൾ എന്നോട് എന്ത് ചെയ്യുന്നെന്ന് ചോദിക്കുമ്പോൾ ഞാൻ പറയും - പഠിക്കുന്നുണ്ട്, ഡാൻസ് ചെയ്യുന്നുണ്ട്, സിനിമയിലഭിനയിക്കുന്നുമുണ്ടെന്നൊക്കെ. അപ്പോ സിനിമയുടെ പേര് പറയും. അടുത്ത ചേദ്യം കഥാപാത്രത്തെ കുറിച്ചാകും. പിന്നീട് കഥ മുഴുവനും പറയേണ്ടി വരും.,

സ്വപ്നങ്ങൾ ഒരുപാട് ഉണ്ട്. സിനിമയിൽ മികച്ച കഥാപാത്രം ചെയ്യണം എന്നാണ് ആഗ്രഹം. തനിയ്ക്ക് അഭിനയിക്കാൻ എന്തെങ്കിലും ഉണ്ടാകണം. നായിക കഥാപാത്രത്തിനും കാരക്ടർ വേഷങ്ങൾക്കും ഇപ്പോൾ അതിന്റേതായ പ്രാധാന്യമുണ്ട്. അത് രണ്ടും എനിക്ക് ഇഷ്ടമാണ്. രണ്ടും കൂടി ചെയ്യുമ്പോഴാണ് സുഖം. നേരത്തെ സിനിമകൾ വരുമ്പോൾ രഞ്ജിമാമയോട് ചോദിക്കുമായിരുന്നു. ഗുഢാലോചന മുതൽ എന്റെ ഇഷ്ടത്തിന് സിനിമ തിരഞ്ഞെടുക്കാൻ തുടങ്ങി. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ളീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ് ഞാൻ. മലയാള സിനിമയിൽ ഒരുപാട് നായികമാരെ നൽകിയ ക്യാമ്പസാണത്.എല്ലാ ബാച്ചിലും ഓരോ നായികമാർ വീതം. അസിനും അമലപോളും സംവൃത സുനിലും സെന്റ് തെരേസാസ് നായികമാരാണ്.


Click it and Unblock the Notifications











