വർഷങ്ങളായി മക്കളോട് സംസാരിക്കാറില്ല, ആരുമായും സമ്പർക്കം പുലർത്തരുതെന്ന് സംഗീതയെ വിലക്കി; ജീവിതത്തിലും അഭിനയം!
പരസ്പരം സംസാരം ഇല്ലെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. പരസ്പര ബഹുമാനമില്ലെങ്കിൽ അവിടെ സ്നേഹവും ഇല്ല. പരസ്പര വിശ്വാസം ഇല്ലെങ്കിൽ ആ ബന്ധം തുടരുന്നതിൽ ഒരു അർത്ഥവുമില്ല. ജീവിതത്തിൽ നിന്നും മാറി കൊടുത്തുകൊണ്ട് ഒരാളെ സന്തോഷിപ്പിക്കാൻ പറ്റുമെങ്കിൽ മാറി കൊടുക്കണം. നമ്മുടെ സാന്നിധ്യം ഒരാൾക്ക് വേദനയാണ് നൽകുന്നതെങ്കിൽ ഒഴിഞ്ഞ് കൊടുക്കണം. അത്തരമൊരു അവസ്ഥയിലൂടെയാണ് സംഗീത സ്വർണലിംഗം കടന്ന് പോകുന്നത്.
വിജയിയുടേയും ഭാര്യ സംഗീതയുടേയും ബന്ധത്തിൽ വിള്ളൽ വീഴാനുണ്ടായ സംഭവങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ എന്നതുപോലെ ജീവിതത്തിലും വിജയ് തകർത്ത് അഭിനയിക്കുകയായിരുന്നുവോ ഇതുവരെയെന്ന് തോന്നിപ്പോകുന്നുവെന്ന് അഷ്റഫ് പറഞ്ഞു.

ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... തമിഴ്നാട്ടിലെ സൂപ്പർ താരവും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹബന്ധം വേർപ്പെടുത്തുന്നതിനായി ചെങ്കൽപേട്ട് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ച് കഴിഞ്ഞു. നാനൂറ് കോടി ആസ്തിയുള്ള വ്യവസായിയും ശ്രീലങ്കൻ തമിഴനുമായ വ്യക്തിയുടെ മകളാണ് സംഗീത.
സ്വന്തം പാർട്ടിയായ ടിവികെയുടെ രൂപീകരണ ആഘോഷവേളകളിലോ പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനങ്ങളിലോ തന്റെ ഭാര്യയേയും മക്കളേയും നടൻ ഒരിക്കലും പങ്കെടുപ്പിച്ചിട്ടില്ല. ഭാര്യയുടെ അസാന്നിധ്യം കുറേ നാളുകളായി ചർച്ച വിഷയമായിരുന്നു. സംഗീത നൽകിയ വിവാഹമോചന ഹർജിയുടെ പതിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്.
2021 മുതൽ താനും വിജയിയും ശാരീരികമായും മാനസീകമായും അകന്ന് കഴിയുകയാണെന്ന് സംഗീത അതിൽ പറയുന്നു. അതിന് കാരണം നടിയുമായി വിജയിക്കുള്ള ബന്ധമാണെന്നും പറയുന്നുണ്ട്. നടിയുമൊത്തുള്ള വിജയിയുടെ വിദേശയാത്രയെ കുറിച്ചും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നടി ആരാണെന്ന് മാത്രം പറഞ്ഞിട്ടില്ല. കീർത്തി സുരേഷിന്റെ വിവാഹത്തിന് പോലും തൃഷയ്ക്കൊപ്പമാണ് വിജയ് എത്തിയത്.
കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ബിജെപി നേതാവ് നടനെ കുറിച്ച് പറഞ്ഞത്... ആദ്യം തൃഷയുടെ പിടിയിൽ നിന്നും പുറത്ത് വാ എന്നിട്ടാകാം ജനസേവനം എന്നാണ്. ഈ വാർത്തയും അന്ന് തമിഴ്നാട്ടിൽ വിവാദമായിരുന്നു. തൃഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും അരങ്ങേറുന്നുണ്ട്. കുടുംബം തകർത്തവൾ എന്ന ആക്ഷേപം തൃഷയ്ക്ക് നേരെ ഉയർത്തി സേവ് ആന്റ് സപ്പോർട്ട് സംഗീത എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

അമ്മമാരും കുട്ടികളും അടക്കം വലിയൊരു ആരാധകവൃദ്ധമുള്ള നടനാണ് വിജയ്. അതിനെല്ലാം മങ്ങലേൽപ്പിക്കുന്ന തരത്തിലേക്ക് സംഗീതയുടെ വിവാഹമോചന ഹർജി മാറി. വിജയിയുടെ രാഷ്ട്രീയ ഭാവിയും പരുങ്ങലിലാണ്. വിവാഹമോചന ഹർജിയിൽ പതിനാറോളം കാര്യങ്ങളാണ് വിജയ്ക്കെതിരെ സംഗീത നിരത്തിയിരിക്കുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് തന്നിലേക്ക് ഭർത്താവ് മടങ്ങി വരുമെന്ന് കരുതി സംഗീത കാത്തിരുന്നത് അഞ്ച് വർഷക്കാലമാണ്.
എന്നാൽ അതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല സംഗീതയുടെ മേൽ കർശന നിയന്ത്രണങ്ങളും നടൻ ഏർപ്പെടുത്തി. വീട്ടിൽ നിന്നും പുറത്ത് പോകാൻ പാടില്ല, ആരുമായും സമ്പർക്കം പാടില്ല, സ്വാതന്ത്ര്യത്തോടെ പണം ചിലവഴിക്കാൻ പാടില്ല എന്നിവയായിരുന്നു നടൻ സംഗീതയുടെ മേൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ. നടിയുമായുള്ള ബന്ധം കുട്ടികളുടെ മാനസീകാരോഗ്യത്തെ വല്ലാതെ ബാധിച്ചുവെന്നും ഇക്കാരണത്താൽ അവർ പൊതു സമൂഹത്തിൽ നിന്നും അപമാനം നേരിടുകയാണെന്നും സംഗീത ഹർജിയിൽ പറയുന്നു.
മക്കളോട് വിജയ് സംസാരിച്ചിട്ട് പോലും വർഷങ്ങളായി. പറയുന്നതും കേൾക്കുന്നതുമെല്ലാം സത്യമാണെങ്കിൽ വിജയ് എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് തകർന്ന് അടിയുന്നത്. ഒരുപാട് മനുഷ്യത്വവും നന്മയുമുള്ള ആളാണ് വിജയ് എന്നാണ് നമ്മളൊക്കെ കേട്ടിട്ടുള്ളത്. സിനിമയിൽ എന്നതുപോലെ ജീവിതത്തിലും അദ്ദേഹം തകർത്ത് അഭിനയിക്കുകയായിരുന്നുവോയെന്ന് തോന്നിപ്പോകുന്നു. സംഗീതയ്ക്ക് പണത്തിന്റെ ആവശ്യമില്ല. വിജയിയോട് മ്യൂചൽ ഡിവോഴ്സ് ആവശ്യപ്പെട്ടിരുന്നു എന്നും അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications

















