വിനായകന്റെ തുണി പൊക്കി കളിയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്! ഇരവാദം കൊണ്ടാണ് ഇത്രയും നാള്‍ രക്ഷപ്പെട്ടത്...

കമ്മട്ടിപ്പാടം എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിനായകന്‍ ജനകീയനാവുന്നത്. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ സജീവമായിരുന്നു. അന്നൊന്നും ഇല്ലാത്ത രീതിയില്‍ വിനായകന് പ്രശസ്തി നേടിക്കൊടുത്തത് ഈ സിനിമയായിരുന്നു.

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒക്കെ വിനായകനെ തേടിയെത്തിയെങ്കിലും ഇന്ന് നടനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്റേതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന് തൊട്ടടുത്തുള്ള വീട്ടുകാരെ ചീത്ത വിളിക്കുന്നതും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതുമായ വിനായകന്റെ വീഡിയോ ആയിരുന്നു പ്രചരിച്ചത്.

vinayakan

ഈ ദൃശ്യങ്ങള്‍ വിനായകന്‍ തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനം വന്നതോടെ നടന്‍ തന്റെ തെറ്റ് ഏറ്റുപറയുകയും ചെയ്തു. ഇപ്പോഴിതാ വിനായകനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പങ്കുവെച്ച് കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച് പുതിയ വീഡിയോയിലാണ് അഷ്‌റഫ് സംസാരിച്ചിരിക്കുന്നത്.

'ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും ഉന്നത പദവിയില്‍ എത്തിയ താരമാണ് വിനായകന്‍. നല്ല കഴിവുറ്റ നടനും കലാകാരനുമാണ് അതില്‍ ആര്‍ക്കും സംശയമില്ല. രജനികാത്തിന്റെ ജയിലര്‍ എന്ന സിനിമയിലെ വര്‍മ്മന്‍ എന്ന കരുത്തുറ്റ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ ഇപ്പോള്‍ വിനായകന്‍ പൊതുസമൂഹത്തില്‍ വിനയായി മാറി.

vinayaka

വിനായകന്‍ എപ്പോഴും പൊതുസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നത് അദ്ദേഹത്തിന്റെ തുണി പൊക്കി കളിയാണ്. മദ്യപിച്ചുള്ള നഗ്‌നതാ പ്രദര്‍ശനം. അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചെയ്തികള്‍ പലതും ക്ഷമിച്ചതും കണ്ടില്ലെന്നു നടിച്ചതും അദ്ദേഹം സ്വയം സൃഷ്ടിച്ച ഇരവാദം കൊണ്ടാണ്. തന്റെ നിറവും ജാതിയും ഒക്കെ നോക്കിയാണ് പലരും തന്നെ എതിര്‍ക്കുന്നത് എന്നായിരുന്നു അത്. ആദ്യമൊക്കെ ഞാനും അത് വിശ്വസിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ കേരളമൊട്ടാകെ വിഷമിച്ചിരിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ ഒരേ ഒരു എതിര്‍ ശബ്ദമേ കേരളത്തില്‍ ഉയര്‍ന്നുള്ളു. അത് ഈ മഹാന്റേതാണ്. സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാക്കുകള്‍ അല്ലേ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കുന്നവരെല്ലാം അനുഭവിക്കുന്നത് നമ്മുടെ കണ്‍മുന്നില്‍ നേര്‍ സാക്ഷ്യമാണെന്നും,' അഷ്‌റഫ് പറയുന്നു.

More from Filmibeat

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X