Don't Miss!
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ജയറാമിന്റെ നായികയായി ഉര്‍വ്വശിയെ തീരുമാനിച്ചപ്പോള്‍ സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകന്
കുടുംബ പശ്ചാത്തലമുളള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ജയറാം. നടന്റെ കരിയറില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. ജയറാമിന് പുറമെ തിലകന്, സുനിത, കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, ജഗദീഷ് ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി സമയത്തെ ഓര്‍മ്മകള്‍ ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് ഹരിദാസ് പറഞ്ഞിരുന്നു. ജയറാമിനെ നായകനാക്കി തന്നെയാണ് പടം ആദ്യം ചെയ്യാന്‍ ആലോചിച്ചതെന്ന് ഹരിദാസ് പറയുന്നു. അതിന് വേണ്ടിയുളള കഥ തിരച്ചിലിലാണ് കോഴിക്കോട് വരുന്നത്. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ഒരു നിര്‍മ്മാതാവിനെ പരിചയപ്പെടുത്തി തന്നു.
അങ്ങനെ ജയറാം അദ്ദേഹവുമായി സംസാരിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഡേറ്റ് തരാമെന്ന് പറഞ്ഞു. പിന്നെ സബ്ജക്ടിന് വേണ്ടിയുളള തിരച്ചിലിലായിരുന്നു. ഗിരീഷ് പുത്തഞ്ചേരി തന്നെ രണ്ട് മൂന്ന് സബ്ജക്ട് എന്നോട് പറഞ്ഞു. പിന്നീടാണ് രഞ്ജിത്തിനെ കണ്ടത്. അദ്ദേഹം ഒരു രണ്ടുവരി കഥ പറഞ്ഞു. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.
അങ്ങനെ ജയറാമിനെ അറിയിച്ചു. വിഷുവിന് റിലീസ് ചെയ്യാം എന്ന നിര്‍മ്മാതാക്കളുടെ ആഗ്രഹത്തില്‍ ജയറാം ഡിസംബറില്‍ ഡേറ്റ് തന്നു. അന്ന് മുപ്പത് ദിവസമൊക്കെ മതിയാരുന്നു ഷൂട്ടിംഗിന്. അങ്ങനെ ഉര്‍വ്വശിയെ ആയിരുന്നു ജയറാമിന്റെ നായികയായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഉര്‍വ്വശിയ്ക്ക് മറ്റൊരു ചിത്രത്തിന്റെ തിരക്കുളളതിനാല്‍ നടി സുനിത നായികയായി.
സുനിതയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. തിലകന് ചേട്ടനും നല്ലൊരു കാരക്ടറായിരുന്നു ചെയ്തത്. ഇവര്‍ക്കൊപ്പമുളള സിനിമ പിന്നീടുളള എന്റെ കരിയറില്‍ ഗുണം ചെയ്തു. എന്നെയും മറ്റു ടീമംഗങ്ങളെ കുറിച്ചുമെല്ലാം തിലകന് ചേട്ടന് മറ്റ് സിനിമാക്കാരോട് നല്ലത് പറഞ്ഞു. എന്റെ സെറ്റില്‍ ആര്‍ട്ടിസ്റ്റുകളുമായി അങ്ങനെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും നല്ല രീതിയിലാണ് സഹകരിച്ചത്.
ജയറാം ആദ്യത്തെ ഷോട്ട് എടുത്ത് വന്നിട്ട് ഹരി ഞാന്‍ ഇപ്പോ ചെയ്തത് പോരെങ്കില്‍ കുറച്ചുകൂടി കേറ്റി ചെയ്യണോ എന്ന് ചോദിച്ചിരുന്നു. അത് ഞങ്ങള്‍ തമ്മിലുളള സൗഹൃദത്തിന്റെ പുറത്ത് ചോദിച്ചതാണ്. അത് മുന്‍പ് സഹസംവിധായകനായി പ്രവര്‍ത്തിച്ച സമയത്തും ഞാന്‍ അദ്ദേഹത്തോട് എന്റെ അഭിപ്രായങ്ങള്‍ പറയുമായിരുന്നു. ജയറാം ഒന്നുകൂടി നന്നായി ചെയ്താല്‍, കേറ്റി ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയും. അല്ലെങ്കില്‍ ഇത്ര വേണ്ടാ എന്നൊക്കെ പറയും.
ആദ്യത്തെ സിനിമ ജയറാമിനെ വെച്ച് ചെയ്യാം എന്ന് പറഞ്ഞിരുന്നു. അത് ജയറാമും എന്നോട് ഇങ്ങോട്ടും പറഞ്ഞിട്ടുണ്ട്. നമുക്ക് സിനിമ ചെയ്യുവല്ലെ. എപ്പോഴായാലും ആലോചിച്ചോളൂ. ഞാന്‍ ഡേറ്റ് തരാമെന്ന്. അന്ന് താരമൂല്യമുളള നടന് കൂടിയായിരുന്നു ജയറാം. ജയറാം അന്ന് ഫാമിലി ഹീറോയായിരുന്നു. കൂടുതലായും കുടുംബ പ്രേക്ഷകരാണ് പടം കാണാന്‍ എത്തിയത്.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍