Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂക്ക നല്കിയ പോസിറ്റീവ് എനര്‍ജിയാണ് ആ സിനിമയില്‍ എത്തിച്ചത്, വെളിപ്പെടുത്തി ജയരാജ്
മമ്മൂട്ടി-ജയരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജോണി വാക്കര്‍. 1992ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ജോണി വര്‍ഗീസ് എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയിലാണ് ജയരാജ് മമ്മൂട്ടി ചിത്രം എടുത്തത്. എസ്പി വെങ്കിടേഷ് ഒരുക്കിയ സിനിമയിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ ഗൗര്‍, ജീത് ഉപേന്ദ്ര, രഞ്ജിത, റാണി, മണിയന്‍പിളള രാജു, ശങ്കരാടി, പ്രേംകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
അതേസമയം ജോണിവാക്കര്‍ സിനിമ ഉണ്ടായതിന് പിന്നിലെ കഥ സംവിധായകന് തുറന്നുപറഞ്ഞിരുന്നു. രമേഷ് പുതിയമഠം തയ്യാറാക്കിയ 'മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ' എന്ന പുസ്തകത്തിലാണ് ജയരാജ് ഇക്കാര്യം പറയുന്നത്. സംവിധായകന് ഭരതന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന കാലത്താണ് താന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് സംവിധായകന് പറയുന്നു. പരിചയപ്പെട്ടതിന് ശേഷം ജയരാജ് നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് മമ്മൂട്ടി എന്നോട് പറഞ്ഞത്.
സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
ആ ഒരു പോസിറ്റീവ് എനര്‍ജിയാണ് ജോണി വാക്കറില്‍ തന്നെ എത്തിച്ചതെന്നും ജയരാജ് പറഞ്ഞു. വിദ്യാരംഭം എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ജയരാജ് മലയാളത്തില്‍ തുടങ്ങിയത്. ശ്രീനിവാസന് ഗൗതമി തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പിന്നീട് ജയരാജിന്റെ കരിയറില്‍ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണ് ജോണി വാക്കര്‍. ഒരുകാലത്ത് കൊമേഴ്സ്യല്‍ സിനിമകളിലൂടെ തിളങ്ങിയ സംവിധായകന് പിന്നീട് പ്രമേയത്തിന് പ്രാധാന്യമുളള സിനിമകളും ചെയ്തു. ലൗഡ്സ്പീക്കര്‍, ദ ട്രെയിന്‍ തുടങ്ങിയവയാണ് മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'