Don't Miss!
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
'ഫേമസ് റിവ്യൂവേഴ്സ് പോലും അത് പറഞ്ഞില്ലെന്നത് അതിശയിപ്പിച്ചു, ദൃശ്യം രണ്ട് കുടുംബങ്ങളുടെ കഥയാണ്'; ജീത്തു
ദൃശ്യം സീക്വൽ എടുത്ത് കേരളത്തിന് അകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. 2007ൽ ഡിറ്റക്ടീവ് എന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ എടുത്തുകൊണ്ട് മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറിയ ജീത്തു ജോസഫ് ഇതിനോടകം ഒട്ടനവധി സിനിമകൾ ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്.
ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ സിനിമ.
ദൃശ്യം സീരിസിലെ രണ്ട് ചിത്രങ്ങളും ജീത്തുവിന്റെ മാസ്റ്റർ പീസ് ത്രില്ലറുകളെന്നാണ് ആരാധകർ പറയാറുള്ളത്. എന്നാലിപ്പോൾ താൻ ചെയ്ത ദൃശ്യം ത്രില്ലറല്ല ഫാമിലി ഡ്രാമയായിട്ടാണ് എടുത്തതെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
തന്റെ കാഴ്ചപ്പാടിൽ താൻ ആദ്യം ചെയ്ത ത്രില്ലർ മെമ്മറീസും എന്റെ രണ്ടാമത്തെ ത്രില്ലർ കൂമനുമാണെന്നാണ് ജീത്തു കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'ദൃശ്യത്തിനെ ഒരിക്കലും ഞാൻ ത്രില്ലറായി കണ്ടിട്ടില്ല.'
'അതൊരു ഫാമിലി ഡ്രാമയാണ്. മെമ്മറീസ് ഒക്കെയാണ് ത്രില്ലർ. 12ത്ത് മാൻ ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്. അഗത ക്രിസ്റ്റി, ഷെർലക് ഹോംസ് കഥകൾപോലെ വേറൊരു പാറ്റേണാണ് 12ത്ത് മാൻ. പിന്നെ ഊഴം ഒരു ആക്ഷൻ സിനിമയാണ്.'
'അങ്ങനെ നോക്കുമ്പോൾ ത്രില്ലർ ശരിക്കും മെമ്മറീസാണ്. ദൃശ്യം 2 ത്രില്ലറായി തോന്നുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് കൊണ്ടാണ്. പിന്നെ ആളുകൾ ഫാമിലി ത്രില്ലറെന്ന് അതിനെ വിശേഷിപ്പിച്ചപ്പോൾ വഴങ്ങി കൊടുത്തുവെന്ന് മാത്രം. ശുദ്ധമായ ത്രില്ലർ മെമ്മറീസ് തന്നെയാണ്.'
'ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും മറ്റുള്ളവർക്ക് അഭിപ്രായവ്യത്യാസമുള്ളത് എന്നെ ബാധിക്കില്ല. ത്രില്ലറിന് ഒരു ഡെഫനിഷൻ ഒന്നും ഇല്ല.'
'ഒരു സീരിയൽ കില്ലർ, അയാൾ ചെയ്ത കൊലപാതകങ്ങൾ, അതിന് പിന്നാലെ നടക്കുന്ന പൊലീസ് അന്വേഷണങ്ങൾ എന്നിവയെയാണ് ഞാൻ ത്രില്ലറായി പരിഗണിക്കുന്നത്. അതൊരു വേറെ മൂഡാണ്.'
'ഞാൻ ഫാമിലി ഡ്രാമ എന്ന തരത്തിൽ എടുത്ത സിനിമ ആളുകൾ ത്രില്ലറായി സ്വീകരിച്ചപ്പോൾ എനിക്ക് വിഷമം തോന്നിയില്ല. സിനിമയ്ക്ക് പോസിറ്റീവ് റിവ്യുവാണല്ലോ ലഭിച്ചത്. 12ത്ത് മാന്റെ ജോണർ ചിലർക്ക് മനസിലായി. പക്ഷെ ചില ഫേമസ് റിവ്യൂവേഴ്സ് പോലും അതിൽ പരാജയപ്പെട്ടു.'
'അതിൽ ഞാൻ ആശ്ചര്യപ്പെട്ടു. ഇതെല്ലാം കൊണ്ടാണ് കൂമൻ എന്റെ രണ്ടാമത്തെ ത്രില്ലർ സിനിമയാണെന്ന് ഞാൻ വിശേഷിപ്പിച്ചത്' ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം പിറന്ന ശേഷമാണ് ജീത്തു ജോസഫ് സിനിമകൾ മലയാളികൾ വീണ്ടും വീണ്ടും കാണാൻ തുടങ്ങിയത്.
അതിന് മുമ്പ് ജീത്തുവിലെ സംവിധായകന് മലയാളിക്കിടയിൽ അത്ര പോപ്പുലാരിറ്റി ഉണ്ടായിരുന്നില്ല. കൂമനിൽ ആസിഫ് അലിയെ നായകനായി ജീത്തു ജോസഫ് കാസ്റ്റ് ചെയ്തപ്പോഴും ആളുകൾ അതിശയിച്ചിരുന്നു.
സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, മോഹൻലാൽ എന്നിങ്ങനെയുള്ള വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ടുള്ള വ്യക്തി എന്തിന് ആസിഫ് അലിയെ കാസ്റ്റ് ചെയ്തുവെന്നതായിരുന്നു ആളുകളെ അതിശയിപ്പിച്ചത്. ശേഷം കൂമൻ റിലീസ് ചെയ്തപ്പോൾ ആസിഫ് അലിയാണ് ആ കഥാപാത്രത്തോട് ഏറ്റവും കൂടുതൽ യോജിക്കുന്നതെന്ന് സിനിമാ പ്രേമികൾ തന്നെ തിരുത്തി പറഞ്ഞു.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെ.ആര്‍ കൃഷ്ണകുമാറാണ് കൂമന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സൺ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍