twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകത്തെ എല്ലാ സിനിമയും കാണും, അതിൽ നിന്ന് മറ്റൊരു സിനിമ; അന്ന് പ്രിയദർശൻ അപമാനിക്കപ്പെട്ടപ്പോൾ

    |

    മലയാള സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് പ്രിയ​ദർശൻ. പ്രിയദർശൻ സിനിമകൾക്ക് ഇപ്പോഴും വലിയ ആരാധക വൃന്ദം പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നു. 80 കളിലും 90 കളിലും പ്രിയദർശൻ‌ സിനിമകൾ ഉണ്ടാക്കിയ തരം​ഗം ചെറുതല്ല. മോഹൻലാൽ-പ്രിയദർശൻ കൂട്ട് കെട്ട് എപ്പോഴും ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. മോ​ഹൻലാൽ എന്ന നടന്റെയും പ്രിയദർശൻ എന്ന സംവിധായകന്റെയും വളർച്ച് ഏകദേശം ഒരു കാലഘട്ടത്തിൽ തന്നെ ആയിരുന്നു.

    പ്രിയന്റെ സിനിമകൾ മോഹൻലാലിന്റെ കരിയറിനും മോഹൻലാലിന്റെ സാന്നിധ്യം പ്രിയനും സംവിധായകനെന്ന നിലയിൽ ഉപകരിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും പ്രിയദർശൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ചെയ്ത ഹിറ്റ് സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താണ് പ്രിയദർശൻ ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ഇപ്പോഴിതാ പ്രിയദർശനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പത്രപ്രവർത്തകനായ സുകു പാൽക്കുളങ്ങര. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം.

    Also Read: നിഷ്‌കളങ്കമായി ഈ ചിരി മതി ജീവിതകാലം മുഴുവനെന്ന് ഗോപി സുന്ദര്‍! എത്ര കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെ!Also Read: നിഷ്‌കളങ്കമായി ഈ ചിരി മതി ജീവിതകാലം മുഴുവനെന്ന് ഗോപി സുന്ദര്‍! എത്ര കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെ!

     ഒരു ചിരിസാ​ഗരം സൃഷ്ടിക്കുന്നത് നിസാര കാര്യം അല്ല

    'ലോകത്ത് ഏത് സിനിമ ഇറങ്ങിയാലും പ്രിയദർശൻ കാണും. അതിൽ നിന്ന് പുതിയൊരു സിനിമ ഉണ്ടാക്കും. എല്ലാം സാഹിത്യ സൃഷ്ടികളും അങ്ങനെ ആണുണ്ടാവുന്നത്. പ്രിയന്റെ പടങ്ങൾ അവിടെന്നും ഇവിടെന്നുമൊക്കെ കട്ട് ചെയ്തതാണെന്ന് പലരും പറയുന്നു. പക്ഷെ അത് റീമേക്ക് ആണെങ്കിലും മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് കൊണ്ട് വന്ന് ഒരു ചിരിസാ​ഗരം സൃഷ്ടിക്കുന്നത് നിസാര കാര്യം അല്ല'

     വീട്ടിൽ പോവാൻ നൂറ് രൂപ ചോദിച്ച് പോലും അവർ കൊടുത്തില്ല

    Also Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നുAlso Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

    'പ്രിയദർശന് ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഐവി ശശിയുടെ കൂടെ ഒരു പടത്തിന് സ്ക്രിപ്റ്റ് എഴുതി അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു. അവിടെ നിന്ന് അദ്ദേഹത്തിന് പരി​ഗണന ഒന്നും ലഭിച്ചില്ല. വീട്ടിൽ പോവാൻ നൂറ് രൂപ ചോദിച്ച് പോലും അവർ കൊടുത്തില്ല. ടൈറ്റിലിൽ പോലും പേര് വെച്ചില്ല. ഒരു സിനിമയ്ക്ക് അദ്ദേഹം സ്ക്രിപ്റ്റ് എഴുതി ടൈറ്റിലിൽ പേര് വരും എന്ന് കൂട്ടുകാരോടെല്ലാം പറഞ്ഞിട്ട് ടൈറ്റിൽ വന്നപ്പോൾ പ്രിയദർശന്റെ പേരില്ല'

    അതിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി

    കൂട്ടുകാരുടെ മുന്നിൽ ഇളിഭ്യനായ ചെറുപ്പക്കാരനായി. തിരക്കഥാകൃത്തിന്റെ പേരായി മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരന്റെ പേരാണ്. അതിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി നിങ്ങളെയൊക്കെ ആരറിയും എന്നാണ്. അത്തരം വീഴ്ചകളിൽ നിന്നും അവഹേളനങ്ങളിൽ നിന്നും വാശിയോടെ രക്ഷപ്പെട്ട സംവിധായകനാണ്. ഈ ദുരനുഭവങ്ങൾ കൊണ്ട് പല പ്രാവശ്യം ഇനി സിനിമയിലേക്ക് ഇല്ല എന്ന് പറഞ്ഞ പോയ ഒരാളാണ് പിന്നെ തിരിച്ചു വരുന്നത്.

    അവരുടെ വീട്ടിൽ ജീവിക്കാനുള്ള എല്ലാ സൗഭാ​ഗ്യവും ഉണ്ടായിരുന്നു

    'സിനിമാക്കാരനാവണമെന്ന മോഹവുമായി മദ്രാസിൽ താമസിക്കുമ്പോൾ കൈയിൽ കാശില്ല. വീരാളി എന്ന നിർമാതാവിന്റെ കൂടെ താമസിച്ചു. അവിടെ താമസിച്ച് കഥ എഴുതിക്കൊടുക്കും. അദ്ദേഹത്തിന് രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം. വാടകകൊടുക്കണ്ട. അങ്ങനെ കുക്കിന്റെ പണി കൂടെ ചെയ്തു'

    'കഷ്ടപ്പാടൊന്നും പ്രിയന് അനുഭവിക്കേണ്ട കാര്യമില്ല. കുടുംബപരമായി നോക്കുമ്പോൾ അച്ഛൻ സ്റ്റേറ്റ് ലൈബ്രേറിയൻ ആയിരുന്നു. അമ്മ സോഷ്യൽ വെൽഫെയറിലെ ഉദ്യോ​ഗസ്ഥ ആയിരുന്നു. അവരുടെ വീട്ടിൽ ജീവിക്കാനുള്ള എല്ലാ സൗഭാ​ഗ്യവും ഉണ്ടായിരുന്നു,' സുകു പാൽക്കുളങ്ങര പറഞ്ഞു.

    ഹിന്ദിയിൽ ചെയ്ത മിക്ക സിനിമകളും മറ്റ് പലരും മലയാളത്തിൽ ചെയ്തവ

    പ്രശസ്തി പോലെ തന്നെ കരിയറിൽ പ്രിയദർശന് വിമർശനങ്ങളും വന്നിട്ടുണ്ട്. ചെയ്ത മിക്ക സിനിമകളും ഹോളിവുഡ് സിനിമകളും മറ്റും കോപ്പിയടിച്ചാണെന്നായിരുന്നു വിമർശനം. താളവട്ടം എന്ന സിനിമ വൺ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന സിനിമയുടെ പകർപ്പാണെന്ന് പലരും ചൂണ്ടികാട്ടിയിരുന്നു. ഹിന്ദിയിൽ ചെയ്ത മിക്ക സിനിമകളും മറ്റ് പലരും മലയാളത്തിൽ ചെയ്തവ ആണ്. ഇതിന്റെ പകർ‌പ്പവകാശവും ചൊല്ലി തർക്കം നിലനിന്നിരുന്നു.

    Read more about: priyadarshan
    English summary
    Director Priyadarshan's Struggling Period In Films; Film Journalist's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X