Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ചട്ടമ്പിനാട് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് മമ്മൂക്കയുടെ ആ ശ്രദ്ധേയ ചിത്രം, തുറന്നുപറഞ്ഞ് ഷാഫി
മലയാളത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകരില്‍ ഒരാളാണ് ഷാഫി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളായിരുന്നു സംവിധായകന് കൂടുതല്‍ ഒരുക്കിയത്. സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ഷാഫി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. കോമഡി എന്റര്ടെയ്നര് ഒരുക്കുന്നതില്‍ മലയാളത്തില്‍ മുന്നില്‍ നില്ക്കുന്ന സംവിധായകരില്‍ ഒരാളാണ് ഷാഫി. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയുളള ഷാഫി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
2005ല്‍ പുറത്തിറങ്ങിയ തൊമ്മനും മക്കളും എന്ന സിനിമയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി മലയാളത്തില്‍ ഒന്നിച്ചത്. മമ്മൂക്കയും ലാലും രാജന് പിദേവും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. പിന്നീട് മിനിസ്ക്രീനില്‍ വന്നപ്പോഴും തൊമ്മനും മക്കളും മലയാളികള്‍ ഏറ്റെടുത്തു.
തൊമ്മനും മക്കള്‍ക്കും പിന്നാലെ മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളും മമ്മൂട്ടി-ഷാഫി കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. 2011ല്‍ റിലീസ് ചെയ്ച വെനീസിലെ വ്യാപാരിയാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അതേസമയം ചട്ടമ്പിനാട് എന്ന ഷാഫി ചിത്രത്തില്‍ കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.
ചിത്രത്തിലെ വീരേന്ദ്ര മല്ലയ്യ എന്ന മെഗാസ്റ്റാറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു, മമ്മൂട്ടിക്കൊപ്പം സിദ്ധിഖ്, മനോജ് കെ ജയന്, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, റായി ലക്ഷ്മി, മീനാക്ഷി, വിനു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ചട്ടമ്പിനാട്.
അതേസമയം ചട്ടമ്പിനാട് എന്ന സിനിമ എടുക്കാന്‍ പ്രചോദനമായ ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഷാഫി വെളിപ്പെടുത്തിയിരുന്നു. ഓരോ സിനിമയും ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ഓരോ കാരണങ്ങള്‍ ഉണ്ടാകുമെന്നും അങ്ങനെ ഒരു കാരണത്തില്‍ നിന്ന് സംഭവിച്ച സിനിമയാണ് ചട്ടമ്പിനാടെന്നും ഷാഫി പറയുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചട്ടമ്പിനാട് 2009 ക്രിസ്മസ് റീലിസായിട്ടാണ് തിയ്യേറ്ററുകളില്‍ എത്തിയത്.
അടൂര്‍ ഗോപാലകൃഷ്ണന് സാര്‍ സംവിധാനം ചെയ്ത വിധേയന് എന്ന മമ്മൂക്ക ചിത്രമാണ് എന്നെ ചട്ടമ്പിനാട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഷാഫി പറയുന്നു. വിധേയന് എന്ന സിനിമയിലെ മമ്മൂക്കയുടെ സ്ലാങ് സൂപ്പര്‍ ആണെന്ന് തോന്നി. അത് ഒരു കൊമേഴ്സ്യല്‍ സിനിമയിലേക്ക് മാറി ചിന്തിച്ചാല്‍ എങ്ങനെയുണ്ടാവും എന്ന ചിന്തയില്‍ നിന്നാണ് ചട്ടമ്പിനാടിന്റെ കഥയും കഥാപാത്രങ്ങളും സംഭവിച്ചത്. അഭിമുഖത്തില്‍ ഷാഫി പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളെ വെച്ചും സിനിമകള്‍ ചെയ്ത സംവിധായകനാണ് ഷാഫി. 2019ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'