Don't Miss!
- Sports IPL 2024: ജയം തുടരാന്‍ സിഎസ്കെ, തിരിച്ചുവരാന്‍ ലഖ്നൗ- ടോസ് 7 മണിക്ക്
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
'വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാലും'; പ്രിയതാരത്തെ ആദ്യമായി കണ്ടുമുട്ടിയ കഥ പറഞ്ഞ് ഷാജി കൈലാസ്!
ഷാജി കൈലാസെന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചമാണ് സിനിമാ പ്രേമികൾക്ക്. സംവിധായകന്റെ പേര് നോക്കി പലരും സിനിമയ്ക്ക് പോകാൻ ധൈര്യപ്പെട്ടത് അല്ലേൽ സിനിമ കാണാൻ ഇരിക്കുന്നത് ഷാജി കൈലാസെന്ന പേര് കൂടി കേൾക്കുമ്പോഴാണ്.
മോഹൻലാലിനെ ഒരു മാസ് സൂപ്പർസ്റ്റാറാക്കി മാറ്റിയതിന് പിന്നിൽ ഷാജി കൈലാസിനും പങ്കുണ്ട്. ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്നതാണ്. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഈ കൂട്ടുക്കെട്ടിൽ നിന്നും അവസാനം പുറത്തിറങ്ങിയ ചിത്രം.
അടുത്തിടെ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ താൻ ആദ്യം എപ്പോഴാണ് കണ്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്. 'കോളജില്‍ കേറുമ്പോഴെ ഞങ്ങളൊക്കെ എസ്എഫ്ഐക്കാരാണ്.'
'അവിടെ ഭരിക്കുന്നത് എസ്എഫ്ഐയാണ്. അപ്പോള്‍ റിബലിസം, റെവലൂഷന്‍ എന്നൊക്കെ പറഞ്ഞ് നടക്കുകയാണ്. ഞാന്‍ പഠിച്ച കോളജിന്റെ ത്രില്ലടിക്കണമെങ്കില്‍ എസ്എഫ്ഐ ആകണമെന്നാതാണ് മറ്റൊരു കാര്യം. വീടിനടുത്തും ഡിവൈഎഫ്ഐലൊക്കെ ഉണ്ടായിരുന്നു.'
'കോളജില്‍ ചേരുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ പ്രത്യേകം കത്തൊക്കെ തന്നുവിട്ടു. ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ്. കോളജില്‍ പിന്നെ പോസ്റ്ററുകളൊക്കെ ഞാന്‍ എഴുതുന്നുണ്ട്.'
25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ
'അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ടായിരുന്നു. ഭയങ്കര രസത്തില്‍ നടക്കുന്നൊരാള്‍. സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തെ അവിടെ കാണാം.'
'ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി സിനിമയില്‍ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു അത്. ലാല്‍ അന്ന് ഭയങ്കര ബിസിയായിരിക്കുന്ന സമയാണ്.'
'ആ സമയത്ത് 33 സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഷൂട്ടിനാണ് വന്നത്. ഞാന്‍ പെട്ടെന്ന് സീനും കോസ്റ്റ്യൂമും കൊണ്ട് കൊടുത്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസിലായി. എന്നെ നോക്കി അല്ല... എന്ന് പറഞ്ഞു.'
'ഞാന്‍ അതേ... കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്നാണ് പിന്നീട് എന്നോട് ചോദിച്ചത്. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്.'
'വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു. ആ സിനിമയിൽ തന്നെ എനിക്കൊരു ഷെഡ്യൂൾ ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമാണ്' ഷാജി കൈലാസ് പറഞ്ഞു.
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!