Don't Miss!
- News ചാലക്കുടിയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്: ഇടത് ആത്മവിശ്വാസം രവീന്ദ്രനാഥിന്റെ ജനകീയതയില്‍
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ജയസൂര്യ അപ്സെറ്റായി; കഥയുടെ പ്രധാന ഭാഗം മാറ്റേണ്ടി വന്നു; ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സിദ്ദിഖ്
2017 ൽ പുറത്തിറങ്ങിയ സിദ്ദിഖ് സിനിമയായിരുന്നു ഫുക്രി. ജയസൂര്യ നായകനായെത്തിയ സിനിമ സിദ്ദിഖ്-ജയസൂര്യ കോംബോയെന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സിദ്ദിഖിന് കരിയറിൽ തുടരെ വന്ന രണ്ടാമത്തെ പരാജയ സിനിമ ആയിരുന്നു ഇത്.
അതിന് മുമ്പിറങ്ങിയ ലേഡീസ് ആന്റ് ജെന്റിൽ മാൻ എന്ന സിനിമയും വലിയ പരാജയം ആയിരുന്നു. ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. കഥയിലെ പ്രധാന ഭാഗം എടുത്ത് കളഞ്ഞതാണ് സിനിമയെ ബാധിച്ചതെന്ന് സിദ്ദിഖ് പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.
'ജയസൂര്യയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥ പുരോഗമിക്കവെ ഇതിനകത്ത് വ്യത്യസ്തമായ ഒരു ആശയം എനിക്ക് കിട്ടി. അതനുസരിച്ചാണ് പിന്നീട് കഥ എഴുതിയത്. ഒരു ഫാന്റസി എലമെന്റ് ആയിരുന്നു അത്. അത് വരുമ്പോഴാണ് സിനിമയ്ക്ക് ഡെപ്ത് വരിക. സ്ക്രിപ്റ്റ് വർക്ക് ചെയ്യുന്ന ഘട്ടത്തിൽ സിദ്ദിഖിന് പകരം ഈ വേഷത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന ശശികുമാറിനെ ആയിരുന്നു. കഥ അദ്ദേഹത്തിന് വളരെ ഇഷ്ടമായി'
സിനിമ ഷൂട്ടിഗ് തുടങ്ങുന്നതിന് മുമ്പ് ജയസൂര്യയുടെ മറ്റൊരു സിനിമ ഇറങ്ങുന്നു. അതും ഫാന്റസി കഥയായിരുന്നു. ജയസൂര്യ ആകെ അപ്സെറ്റായി. അപ്പോഴാണ് ജയസൂര്യ കഥയിലെ പുതിയ മാറ്റം കേൾക്കുന്നത്. അയ്യോ ഇത് ശരിയാവില്ല മാറ്റണം സിദ്ദിക്ക, അല്ലെങ്കിൽ അതേ സിനിമ തന്നെയാവുമെന്ന് പറഞ്ഞു.
'പക്ഷെ ഈ സിനിമയിൽ നിന്ന് ഈ ഭാഗം മാറ്റിയിൽ കഥയുടെ പവർ കുറയുമെന്ന് ഞാൻ പറഞ്ഞു. ജയസൂര്യ വല്ലാതെ അപ്സെറ്റായി. അങ്ങനെ ആ ഭാഗം മാറ്റി. അതിന് ശേഷം വീണ്ടും ശശികുമാറിനെ പോയി കണ്ട് കഥ മാറ്റിയ കാര്യം പറഞ്ഞു. ഇതിനകത്ത് ഒരു സുഖമില്ല, മുമ്പത്തെ കഥയായിരുന്നു നല്ലത്, എന്നെ സിനിമയിൽ നിന്ന് ഒഴിവാക്ക് എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു'
വാങ്ങിച്ച അഡ്വാൻസ് തിരിച്ചു തന്നു. പിന്നീടാണ് നടൻ സിദ്ദിഖ് ഈ കഥാപാത്രത്തിലേക്കെത്തുന്നത്. ആ സിനിമ സാധാരണ സിനിമയായി അവസാനിച്ചു. എങ്കിലും വലിയ പരാജയം ആയിരുന്നില്ല സിനിമയെന്ന് സിദ്ദിഖ് പറയുന്നു.
ഫുക്രിക്ക് ശേഷം ചെയ്ത ബിഗ് ബ്രദർ എന്ന സിനിമ പരാജയപ്പെട്ടതിനെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. മോഹൻലാൽ നായകനായെത്തിയ ബിഗ് ബജറ്റ് സിനിമയുടെ കഥാപരിസരം പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റിയില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. ബാംഗ്ലൂർ ആണ് സിനിമയുടെ കഥ നടക്കുന്നത്. പക്ഷെ ഷൂട്ട് ചെയ്തത് മുഴുവൻ കേരളത്തിലാണ്.
നാട്ടിൽ നടക്കുന്ന അവിശ്വസനീയ കഥയെന്ന തരത്തിൽ പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുത്തില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സിനിമയുമായി തിരിച്ചു വരാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്.
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ