Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
‘ഗോഡ്ഫാദര്‍’ സിനിമ ദേശീയ അവാര്‍ഡില്‍ നിന്ന് പുറത്തായത് ഇത് കൊണ്ടാണ്, വെളിപ്പെടുത്തി സിദ്ധിഖ്
മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു.സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന, ജഗദീഷ്, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചു ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിരുന്നു.
വലിയ ജനശ്രദ്ധ നേടി ചിത്രം ആ വർഷത്തെ നാഷണൽ അവാർഡിന് പരിഗണിച്ചിരുന്നു. എന്നാൽ ചിത്രം തഴയപ്പെടുകയായിരുന്നു. ഇപ്പോഴിത ഇതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്റെ സിദ്ദിഖ്. "വിജയം കൊയ്ത വാണിജ്യ സിനിമകള്‍ക്കുള്ള ഒന്നല്ല ദേശീയ അവാര്‍ഡ് എന്നത് പലരുടെയും മനസ്സില്‍ കടന്നുകൂടിയത് കൊണ്ട് 'ഗോഡ്ഫാദര്‍' അന്നത്തെ നാഷണല്‍ അവാര്‍ഡ് ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടതാണ്. 'ചിന്നതമ്പി'യും ഗോഡ്ഫാദറിനൊപ്പം ജൂറി നാഷണല്‍ അവാര്‍ഡില്‍ നിന്ന് പുറത്താക്കിയ സിനിമയാണ്. വിജയം നേടിയ മികച്ച കൊമേഴ്സ്യല്‍ സിനിമകള്‍ നാഷണല്‍ അവാര്‍ഡ് നിലയിലേക്ക് ഉയരേണ്ട എന്ന പൊതുവായ ജൂറി സങ്കല്‍പ്പമാകും അന്ന് ഗോഡ്ഫാദറിനെ തഴയാന്‍ കാരണം.സിദ്ധിഖ് വ്യക്തമാക്കുന്നു. അന്ന് അത് ആലോചിക്കുമ്പോള്‍ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവാര്‍ഡ് എന്നത് എനിക്ക് ഒരു വിഷയമേയല്ല". സിദ്ധിഖ് പറയുന്നു.
Recommended Video
ആനപ്പാറയിൽ അച്ചാമ്മയുടേയും അഞ്ഞൂറാൻ മുതലാളിയുടേയും കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. ഇരു കുടുംബങ്ങൾ തമ്മിലുള്ള വഴക്കും പ്രതികാരവും ഏറെ രസകരമായിട്ടാണ് സിദ്ദിഖ് -ലാൽ കൂട്ടകെട്ട് പ്രേക്ഷകർക്കായി അവതരിപ്പിച്ചത്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഫിലോമിനി. എന്നാൽ ചിത്രത്തിൽ താരത്തിന്റെ ഒരു വ്യത്യസ്ത മുഖമായിരുന്നു കണ്ടത്. എൻഎൻ പിള്ളയായിരുന്നു അഞ്ഞൂറൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സഠവിധായകർ കണ്ടെത്തിയത്ര. ഈ പേര് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
സിനിമയിലെ ഗാനങ്ങളും ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജുകളിൽ ആനപ്പറയിൽ അച്ചാമയും അഞ്ഞൂറാനും ചർച്ച വിഷയമാണ്. ശിദ്ദഇക് -ലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ഒരു മനോഹര ചിത്രമാണ് ഗോഡ്ഫാദർ. മുകേഷ്, കനക എന്നിവരാണ് ചിത്രത്തിൽ നായകനും നായികയുമായി അഭിനയിച്ചത്. അഞ്ഞൂറന്റെ ഇളയ മകനായ രാമഭഭ്രൻ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്. ആനപ്പാറ കുടുംബത്തിലെ അംഗമാണ് കനക.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്