സിനിമയ്ക്ക് വേണ്ടി സ്ഥലം വിറ്റു, ജോലി പോയി, ഒടുവിൽ മമ്മൂട്ടി ആശ്രയമായി, സിനിമയെ വെല്ലുന്ന ജീവിതം

പണ്ടൊക്കെ കർക്കശക്കാരനായ മെഗാസ്റ്റാറിനെ കുറിച്ചുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥകളായിരുന്നു പുറത്ത് വന്നിരുന്നത്. സിനിമയെ അങ്ങേയറ്റം ആത്മാർത്ഥയോടെ നോക്കി കാണുന്ന താരം ഒരു വിട്ടുവീഴ്ചത്തും തയ്യാറായിരുന്നില്ല. കഥാപാത്രം നന്നാക്കാൻ വേണ്ടി എന്ത് ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ കോളങ്ങളിൽ പുറത്ത് വരുന്നത് എല്ലാവർക്കും താങ്ങായി നിൽക്കുന്ന മമ്മൂട്ടിയെ കുറിച്ചാണ്. വല്യേട്ടൻ സ്ഥാനമാണ് ‌അദ്ദേഹത്തിനുള്ളത്.

ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് സംവിധായകനും നിർമ്മാതാവുമായ ഉണ്ണി ആറന്മുളയുടെ ജീവിത കഥയാണ് . സിനിമയ്ക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ ഉണ്ണിയ്ക്ക് ഒരു സഹായമാവുകയാണ് മെഗാസ്റ്റാർ. മനോരമ ഓൺലൈനിലൂടെയാണ് സിനിമയെ വെല്ലുന്ന ഇദ്ദേഹത്തിന്റെ റിയൽ ലൈഫ് ജീവിതകഥ പുറത്ത് വരുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരനായ ഉണ്ണി നല്ല ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ ഇറങ്ങുന്നത്. ഇന്ന് മമ്മൂട്ടിയുടെ ഓഫീസിലെ ജീവനക്കാരനാണ്. മെഗാസ്റ്റാർ തന്നെയാണ് തന്റെ പഴയ സംവിധായകനെ കൈ പിടിച്ച് കയറ്റിയത്.

സിനിമയെ വെല്ലുന്ന ഉണ്ണിയുടെ ജീവിതം

സിനിമയെ വെല്ലുന്ന ഉണ്ണിയുടെ ജീവിതം ഇങ്ങനെ... ആറന്മുള ഭഗവാന്‍ കനിഞ്ഞരുളിയ ഭവനത്തിലാണ് ഉണ്ണി ജനിക്കുന്നത് . എഴുത്തും വായനയുമൊക്കെ ചെറുപ്പകാലം മുതല്‍ തന്നെയിണ്ടായിരുന്നു. മിലിട്ടറിയിലെ ഓഡിറ്റിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി ജോല നേടിയപ്പോഴും എഴുത്തും വായനയുമൊന്നും വിട്ടില്ല. ജോലിയിൽ പ്രവേശിപ്പിച്ചപ്പോഴും സിനിമ മോഹം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നു മാത്രം അറിയില്ല. മദിരാശിയാണ് അന്ന് സിനിമക്കാരുടെ തലസ്ഥാനം.അങ്ങനെ മദിരാശിയിൽ പോവുകയായിരുന്നു.

 സിനിമ മോഹം

മദിരാശിയിലെ ആര്‍. കെ. ലോഡ്ജില്‍ ഒരു ഉണ്ണി ഒരു അന്തേവാസിയാവുന്നു. ചിരഞ്ജീവി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ലാലു അലക്‌സ്, ആലപ്പി അഷ്‌റഫ് തുടങ്ങി നിരവധി സിനിമാക്കാരന്ന് ഈ ലോഡ്ജിലാണ് താമസം. വന്നു പോകുന്ന സിനിമാക്കാര്‍ അതിലും ഏറെ. ഏതെങ്കിലും സിനിമാക്കാരെയൊക്കെ പരിചയപ്പെടുക, സിനിമ പഠിക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. അവരില്‍ പലരെയും പരിചയപ്പെട്ടതോടെ സിനിമാപ്രേമവും കൂടിവന്നു. ചര്‍ച്ചകളും സിനിമ കാണലും പഠനവുമൊക്കെയായി സിനിമാക്കാരനാകാന്‍ തയാറെടുത്തു.

മമ്മൂട്ടിയെ വെച്ചുള്ള  സിനിമ

1981ല്‍ സുഹൃത്തായ കുര്യന്‍ വര്‍ണശാല നിര്‍മിച്ച്, ഷെരീഫ് സംവിധാനം ചെയ്ത 'അസ്തമിക്കാത്ത പകലുകളെന്ന' ചിത്രത്തിന്റെ തുടക്കം മുതല്‍ സഹകരിച്ചു. അതൊരു വലിയ പഠനകാലയളവുതന്നെയായിരുന്നു . സിനിമയെ, കണ്ടും കേട്ടും അറിഞ്ഞും, പഠിച്ചു. പിന്നീടങ്ങോട്ട് സ്വന്തമായൊരു സിനിമ എന്ന ശ്രമങ്ങള്‍ക്കു പിന്നാലെയായി. 1984ല്‍ ഉണ്ണിയുടെ ആദ്യ സിനിമയും സംഭവിച്ചു, 'എതിര്‍പ്പുകള്‍'. സംവിധാനം, നിര്‍മാണം, രചന, കലാസംവിധാനം, ഗാനരചന എന്നിവയെല്ലാം ഉണ്ണിയായിരുന്നു. പാട്ടെവുത്തി അവിചാരിതമായിട്ടാണ് അന്ന് എത്തിപ്പെടുന്നത് . പാട്ട് എഴുതി ശീലമില്ലാത്ത ഉണ്ണിയ്ക്ക് ഗാനരചന അത്ര എളുപ്പമായിരുന്നില്ല. എന്നാൽ 'എതിര്‍പ്പുകളില്‍' വാണി ജയറാം പാടിയ 'പൂനുള്ളും കാറ്റേ പൂങ്കാറ്റേ' എന്ന ഗാനവും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.

എതിര്‍പ്പുകള്‍' സിനിമ

'എതിര്‍പ്പുകള്‍' ചിത്രീകരണം പൂര്‍ത്തിയാകുമ്പോഴേക്കും ഉണ്ണിയുടെ ആറന്മുളയിലെ പുരയിടത്തിന്റെ വലിയൊരു ഭാഗം വിറ്റു. മമ്മൂട്ടി, രതീഷ്, ഉര്‍വശി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. സാമ്പത്തിക പ്രയാസം കാരണം സിനിമയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകി. ചിത്രത്തില്‍ ഉപനായകനായി അഭിനയിച്ച മമ്മൂട്ടി അപ്പോഴേക്കും നായകനായി. അത് ഉണ്ണിയ്ക്കു ഗുണമായി ഭവിച്ചു. മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന് അറിഞ്ഞതോടെ വിതരണക്കാര്‍ ചിത്രം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. അതോടെ മമ്മൂട്ടിയുടെ സീനുകള്‍ കൂടുതല്‍ ചിത്രീകരിക്കാനായി ഉണ്ണിയുടെ തീരുമാനം. ഉപനായകനായ മമ്മൂട്ടിയെ നായകതുല്യമായ കഥാപാത്രമാക്കി മാറ്റിയെങ്കില്‍ മാത്രമേ കച്ചവടം നടക്കൂ എന്ന തിരിച്ചറിവായിരുന്നു അതിനു കാരണം.

മമ്മൂട്ടി ചിത്രം വിജയം കണ്ടില്ല

തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അതിനു സമ്മതം മൂളി. രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള സമയം മമ്മൂട്ടി ഉണ്ണിയ്ക്കുവേണ്ടി നീക്കിവച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോൾ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ല. ഉര്‍വശി എന്ന താരത്തിനെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ചിത്രമായി 'എതിര്‍പ്പുകൾ'.

ജോലി പോയി

ആദ്യ ചിത്രത്തിന്റെ പരാജയം ഉണ്ണി എന്ന സിനിമക്കാരനെ ബാധിച്ചില്ലായിരുന്നു. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു താരം. തുടര്‍ച്ചയായ അവധി എടുത്തതോടെ മിലട്ടറിയിലെ ജോലി നഷ്ടപ്പെട്ടു. അതോടെ സിനിമ മാത്രമായി ലക്ഷ്യം. ശേഷിക്കുന്ന സ്ഥലവും സിനിമയ്ക്ക് വേണ്ടി വിറ്റു. സ്വർഗമായിരുന്നു അടുത്ത ചിത്രം. അതിലെ പാട്ടുകളെഴുതിയതും ഉണ്ണി തന്നെയായിരുന്നു. എന്നാൽ. ഈ ചിത്രവും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇത് അദ്ദേഹത്തിന് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അപ്പോഴും സിനിമയെ അദ്ദേഹം കൈ വിട്ടില്ല. പിന്നീടും പല സിനിമകൾക്കായി ശ്രമിച്ചു. എന്നാൽ അതൊന്നു ഫലം കണ്ടില്ല. എന്നാൽ 2007ല്‍ ഒരു സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററിലെത്തിക്കാന്‍ കഴിഞ്ഞില്ല.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
സഹായഹസ്തവുമായി മെഗാസ്റ്റാർ

എന്നാൽ ഇവിടെയൊന്നും ഉണ്ണി തളർന്നില്ല. അദ്ദേഹം വീണ്ടും സിനിമയ്ക്ക് പിന്നാലെ നടക്കുകയായിരുന്നു. ഒരിക്കൽ കൂടി എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയും പൂര്‍ത്തിയാക്കിയ പാട്ടുകളുമായി തന്റെ പ്രിയപ്പെട്ട നായകനായ മമ്മൂട്ടിയെ കാണാൻ പോയി. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതം മാറുകയായിരുന്നു. ഡേറ്റ് കൊടുക്കുന്നതിന് പകരം ജോലി കൊടുക്കുകയായിരുന്നു. 'ഇനി ഉണ്ണി വിശ്രമിക്കണം. അതിനു പണം വേണ്ടേ, എന്റെ ഓഫിസില്‍ ഒരു ജീവനക്കാരനായി പോയിരുന്നോളൂ. എല്ലാ മാസവും കൃത്യമായി ശമ്പളവും തരാം' എന്നു മമ്മൂട്ടി പറഞ്ഞു. സിനിമയെ വെല്ലുന്ന വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു താൻ കടന്നു പോയതെന്നാണ് അദ്ദേഹം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

മമ്മൂട്ടി സിനിമ

ഇത്തരത്തിൽ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് സഹായവുമായി മമ്മൂട്ടി എത്താറുണ്ട്. ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി മാത്രമല്ല ദുൽഖറും സഹായിക്കാറുണ്ട്. ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി സിനിമയിൽ സജീവമായിട്ടുമ്ട്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ബീഷ്മപർവമാണ് ആദ്യ റലീസ് ചെയ്യുന്ന ചിത്രം. പുഴു, സിബിഐ അഞ്ചാം പതിപ്പ്, ലിജോ ജോസ് ചിത്രം എന്നിവയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X