പൃഥ്വിരാജിന്റെ മകളായി തിളങ്ങിയ അത്ഭുത ബാലിക! തരുണി മോളെക്കുറിച്ച് വിനയന്റെ കുറിപ്പ്
ബാലതാരമായി കൈയ്യടി നേടിയ താരങ്ങളേറെയാണ്. മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നൊരു മുഖമാണ് തരുണി സച്ച്‌ദേവിന്റേത്. 14ാം വയസിലായിരുന്നു അപ്രതീക്ഷിത വിയോഗം. അമ്മയോടൊപ്പമായിരുന്നു തരുണിയുടെ ഫ്‌ളൈറ്റ് യാത്ര. വിമാനം തകര്‍ന്നായിരുന്നു അമ്മയും മകളും മരിച്ചത്. 2012 മെയ് 14നായിരുന്നു വിമാനാപകടം. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ലോകമറിയുന്ന താരറാണിയായി മാറിയേനെ തരുണി. വെള്ളിനക്ഷത്രം എന്ന ചിത്രത്തിനിടയിലെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് വിനയന്‍. തരുണിക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു.
ഓർമ്മപ്പൂക്കൾ. നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ "വെള്ളിനക്ഷത്രം "എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പ്രഥ്വിരാജായിരുന്നു നായകൻ. ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 12 വയസ്സുള്ളപ്പോൾ 2012 ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു എന്നായിരുന്നു അദ്ദേഹം കുറിച്ചത്.



Click it and Unblock the Notifications











