Don't Miss!
- News ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പോക്കിരിരാജയിൽ മുറിഇംഗ്ലീഷ് ഇല്ലായിരുന്നു, അതിന് കാരണം മമ്മൂട്ടി, സംഭവം വെളിപ്പെടുത്തി വൈശാഖ്
മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ. 2010 ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയാണ്. പുതുമ നഷ്ടപ്പെടാതെ മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നമുണ്ട്. പേക്കിരി രാജയുടെ വിജയത്തിന് 2019 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരുന്നു. 25 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രവും വൻ വിജയമായിരുന്നു. മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
വസ്ത്രം വരെ സെലക്ട് ചെയ്തു, എന്നാൽ സംഭവിച്ചത്, ആലീസിന്റെ വിവാഹത്തിന് പോകാഞ്ഞതിനെ കുറിച്ച് ആനന്ദ്
മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും പോക്കരി രാജയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സഹോദരൻ ആയിട്ടായിരുന്നു പൃഥ്വി എത്തിയത്. എന്നാൽ രണ്ടാം ഭാഗത്തിൽ നടൻ ഇല്ലായിരുന്നു. തമിഴ് താരം ജയ് ആയിരുന്നു എത്തിയത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് വൈശാഖ് സിനിമ ഒരുക്കിയത്. പോക്കരി കാജയിലെ പ്രധാന ഹൈലൈറ്റ് മമ്മൂട്ടിയുടെ ഇംഗ്ലീഷ് ആയിരുന്നു. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. മമ്മൂട്ടിയായിരുന്നു ആ ഇംഗ്ലീഷിന് പിന്നിൽ എന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മനോരമന്യൂസ് സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
മമ്മൂട്ടി നവാഗത സംവിധായകർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കവെയാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംവിധായകരെ പിന്തുണക്കുന്ന താരമാണ് മമ്മൂട്ടി. സംവിധായകന്റെ വാക്കുകൾ ഇങ്ങന... ''മാസ് സിനിമകൾ അദ്ദേഹത്തിന് താൽപര്യമുളളത് കൊണ്ടാണ് അങ്ങനത്തെ ചിത്രങ്ങൾ സംഭവിക്കുന്നത്. അതിന് വേണ്ടിയുള്ള പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. പ്രത്യേകിച്ചും ഈ എന്‌റർടെയ്മെന്‌റിന്റെ വല്ലാത്തൊരു ആസ്വാദനം പുള്ളിയുടെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ മെച്ചപ്പെടുത്താൻ പുള്ളിയ്ക്ക് ഭയങ്കര ഇഷ്ടമാണ്''.
മമ്മൂട്ടി നവാഗത സംവിധായകർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കവെയാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംവിധായകരെ പിന്തുണക്കുന്ന താരമാണ് മമ്മൂട്ടി. സംവിധായകന്റെ വാക്കുകൾ ഇങ്ങന... ''മാസ് സിനിമകൾ അദ്ദേഹത്തിന് താൽപര്യമുളളത് കൊണ്ടാണ് അങ്ങനെ ഒരു ചിത്രം സംഭവിക്കുന്നത്. അതിന് വേണ്ടിയുള്ള പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. പ്രത്യേകിച്ചും ഈ എന്‌റർടെയ്മെന്‌റിന്റെ വല്ലാത്തൊരു ആസ്വാദനം പുള്ളിയുടെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ മെച്ചപ്പെടുത്താൻ പുള്ളിയ്ക്ക് ഭയങ്കര ഇഷ്ടമാണ്.
മമ്മൂട്ടി തിരക്കഥയിലും മറ്റും ഇടപെടുന്നതിനെ കുറിച്ചും അവതാരകൻ വൈശാഖിനോട് ചോദിക്കുന്നുണ്ട്. അത്തരത്തിൽ മെഗാസ്റ്റാർ നിർദ്ദേശങ്ങൾ നൽകുന്നത് സിനിമയ്ക്ക് നല്ല കാര്യമാണെന്നാണ് വൈശാഖ് പറയുന്നത്. സിനിമ മെച്ചപ്പെടുത്താൻ വേണ്ടി നല്ല കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറയുന്നത്. അതിന് നമുക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഇല്ലെന്നും വൈശാഖ് പറയുന്നു.
Recommended Video
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...' ഇംപ്രേവസൈഷൻ എന്ന് വിളിക്കാണ് എനിക്ക് ഇഷ്ടം. അത് ആരും ആകട്ടെ. ഒരു കാര്യം പറയുമ്പോൾ അത് എത്രത്തോളം നമുക്ക് ആവശ്യമുണ്ട്. അത് നമുക്ക് എത്രത്തോളം നല്ലതിന് വേണ്ടിയുള്ളതാണെന്നാണ് പ്രധാനപ്പെട്ട കാര്യം. മമ്മൂക്ക മികച്ച കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. അതിന് നമുക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഇല്ല. പ്രത്യേകിച്ച് എന്റടെയ്മെന്റിന്റെ കാര്യത്തിൽ. പുള്ളിയ്ക്ക് വ്യക്തമായ ധാരണയുണ്ട്. എന്ത് പറഞ്ഞാലാണ് തിയേറ്ററിൽ ഭംഗിയാവുന്നതെന്നും അത് ഏത് രീതിയിൽ പറയണമെന്നും അദ്ദേഹത്തിന അറിയാം. അതകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് സിനിമ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് മാത്രമേ കാണാറുള്ളൂ. ഇചിതമായ നിർദ്ദേശങ്ങൾ മാത്രമേ നൽകാറുള്ളൂവെന്നും വൈശാഖ് പറയുന്നു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്