പോക്കിരിരാജയിൽ മുറിഇംഗ്ലീഷ് ഇല്ലായിരുന്നു, അതിന് കാരണം മമ്മൂട്ടി, സംഭവം വെളിപ്പെടുത്തി വൈശാഖ്
മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ. 2010 ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയാണ്. പുതുമ നഷ്ടപ്പെടാതെ മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നമുണ്ട്. പേക്കിരി രാജയുടെ വിജയത്തിന് 2019 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരുന്നു. 25 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രവും വൻ വിജയമായിരുന്നു. മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും പോക്കരി രാജയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സഹോദരൻ ആയിട്ടായിരുന്നു പൃഥ്വി എത്തിയത്. എന്നാൽ രണ്ടാം ഭാഗത്തിൽ നടൻ ഇല്ലായിരുന്നു. തമിഴ് താരം ജയ് ആയിരുന്നു എത്തിയത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് വൈശാഖ് സിനിമ ഒരുക്കിയത്. പോക്കരി കാജയിലെ പ്രധാന ഹൈലൈറ്റ് മമ്മൂട്ടിയുടെ ഇംഗ്ലീഷ് ആയിരുന്നു. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. മമ്മൂട്ടിയായിരുന്നു ആ ഇംഗ്ലീഷിന് പിന്നിൽ എന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മനോരമന്യൂസ് സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടി നവാഗത സംവിധായകർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കവെയാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംവിധായകരെ പിന്തുണക്കുന്ന താരമാണ് മമ്മൂട്ടി. സംവിധായകന്റെ വാക്കുകൾ ഇങ്ങന... ''മാസ് സിനിമകൾ അദ്ദേഹത്തിന് താൽപര്യമുളളത് കൊണ്ടാണ് അങ്ങനത്തെ ചിത്രങ്ങൾ സംഭവിക്കുന്നത്. അതിന് വേണ്ടിയുള്ള പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. പ്രത്യേകിച്ചും ഈ എന്‌റർടെയ്മെന്‌റിന്റെ വല്ലാത്തൊരു ആസ്വാദനം പുള്ളിയുടെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ മെച്ചപ്പെടുത്താൻ പുള്ളിയ്ക്ക് ഭയങ്കര ഇഷ്ടമാണ്''.

മമ്മൂട്ടി നവാഗത സംവിധായകർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കവെയാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംവിധായകരെ പിന്തുണക്കുന്ന താരമാണ് മമ്മൂട്ടി. സംവിധായകന്റെ വാക്കുകൾ ഇങ്ങന... ''മാസ് സിനിമകൾ അദ്ദേഹത്തിന് താൽപര്യമുളളത് കൊണ്ടാണ് അങ്ങനെ ഒരു ചിത്രം സംഭവിക്കുന്നത്. അതിന് വേണ്ടിയുള്ള പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. പ്രത്യേകിച്ചും ഈ എന്‌റർടെയ്മെന്‌റിന്റെ വല്ലാത്തൊരു ആസ്വാദനം പുള്ളിയുടെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ മെച്ചപ്പെടുത്താൻ പുള്ളിയ്ക്ക് ഭയങ്കര ഇഷ്ടമാണ്.

മമ്മൂട്ടി തിരക്കഥയിലും മറ്റും ഇടപെടുന്നതിനെ കുറിച്ചും അവതാരകൻ വൈശാഖിനോട് ചോദിക്കുന്നുണ്ട്. അത്തരത്തിൽ മെഗാസ്റ്റാർ നിർദ്ദേശങ്ങൾ നൽകുന്നത് സിനിമയ്ക്ക് നല്ല കാര്യമാണെന്നാണ് വൈശാഖ് പറയുന്നത്. സിനിമ മെച്ചപ്പെടുത്താൻ വേണ്ടി നല്ല കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറയുന്നത്. അതിന് നമുക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഇല്ലെന്നും വൈശാഖ് പറയുന്നു.
Recommended Video

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...' ഇംപ്രേവസൈഷൻ എന്ന് വിളിക്കാണ് എനിക്ക് ഇഷ്ടം. അത് ആരും ആകട്ടെ. ഒരു കാര്യം പറയുമ്പോൾ അത് എത്രത്തോളം നമുക്ക് ആവശ്യമുണ്ട്. അത് നമുക്ക് എത്രത്തോളം നല്ലതിന് വേണ്ടിയുള്ളതാണെന്നാണ് പ്രധാനപ്പെട്ട കാര്യം. മമ്മൂക്ക മികച്ച കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. അതിന് നമുക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഇല്ല. പ്രത്യേകിച്ച് എന്റടെയ്മെന്റിന്റെ കാര്യത്തിൽ. പുള്ളിയ്ക്ക് വ്യക്തമായ ധാരണയുണ്ട്. എന്ത് പറഞ്ഞാലാണ് തിയേറ്ററിൽ ഭംഗിയാവുന്നതെന്നും അത് ഏത് രീതിയിൽ പറയണമെന്നും അദ്ദേഹത്തിന അറിയാം. അതകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് സിനിമ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് മാത്രമേ കാണാറുള്ളൂ. ഇചിതമായ നിർദ്ദേശങ്ങൾ മാത്രമേ നൽകാറുള്ളൂവെന്നും വൈശാഖ് പറയുന്നു.


Click it and Unblock the Notifications











