Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
എൻ്റെ കളിപ്പാട്ടം കൊണ്ട് കളിച്ചത് വാപ്പച്ചിയാണ്; റിമോര്‍ട്ട് കണ്ട്രോളര് കാര്‍ വാങ്ങിയ കഥ പറഞ്ഞ് ദുല്‍ഖര്‍
ദുല്‍ഖര്‍ സല്മാന് നായകനായി തെലുങ്കില്‍ നിന്നും റിലീസിനൊരുങ്ങുന്ന ചിത്രമാണ് സീതരാമം. മൃണാല്‍ ടാക്കൂര്‍ നായികയായി അഭിനയിക്കുന്ന സിനിമ ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് താരം. ഇതിനിടെ ഇന്ത്യ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില്‍ ചെറുപ്പക്കാലത്തെ ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുകയാണ്. പഴയ കാലത്തുള്ള മിട്ടായികള്‍ അവതാരകന് താരങ്ങളെ കാണിച്ചിരുന്നു.
ഇതെല്ലാം കാണുമ്പോള്‍ എനിക്കെന്റെ ചേച്ചിയെയാണ് ഓര്‍മ്മ വരികയെന്ന് ദുല്‍ഖര്‍ പറയുന്നു. കാരണം ഇതൊക്കെ ഏറ്റവും ഇഷ്ടമുള്ളത് എന്റെ ചേച്ചിയ്ക്കാണ്. എന്റെ രണ്ട് വല്യപ്പന്മാരും ഉത്സവങ്ങള്‍ക്ക് പോയിട്ട് വരുമ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങി വരും. അതില്‍ ചില മുട്ടായികളും കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടാവും. നാവില്‍ നിറം വരുന്ന മുട്ടായി എന്റെ സഹോദരിയ്ക്ക് വലിയ ഇഷ്ടമായിരുന്നു.
മാത്രമല്ല ഞങ്ങളുടെ നാട്ടില്‍ ഒരു ഷോപ്പ് ഉണ്ടായിരുന്നു. അതിന്റെ പേര് മന്ത്രി എന്നാണ്. അതെന്താണ് ആ പേര് വന്നതെന്ന് എനിക്ക് അറിയില്ല. അവിടെ പോയാല്‍ ഈ സാധനങ്ങളൊക്കെ കിട്ടും. ആ കടയിലേക്ക് പോവുന്നത് തെങ്ങിന് പാടത്തിലൂടെയാണ്. അങ്ങനെ വരമ്പത്തൂടെ നടന്നിട്ടാണ് ഞാന്‍ ബാലന്‍സിങ് പഠിച്ചത്. ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ക്കൊക്കെ അത് ശീലമായി. മധുര മിട്ടായികള്‍ വാങ്ങിക്കാം പോവാം എന്നതിനൊപ്പം ഇത്തരം സാഹസിക കാര്യങ്ങളും ചെയ്യാമെന്നും ചിന്തിച്ച് ഞങ്ങള്‍ കുട്ടികളെല്ലാം പോവുമായിരുന്നു.
ആനിയുടെ കഴുത്തില്‍ രണ്ട് തവണ താലിക്കെട്ടി; വിമാനത്തില്‍ നിന്നും മോതിരം മാറി കഥ പറഞ്ഞ് ഷാജി കൈലാസ്
ഞാനും സഹോദരി സുറുമിയും ചേര്‍ന്ന് ഒത്തിരി തവണ അങ്ങനെ പോയിട്ടുണ്ട്. അടുത്തിടെയും ഞാന്‍ ഡ്രൈവ് ചെയ്ത് പോവുന്നതിനിടയില്‍ ഒരു ഉത്സവം കണ്ടു. അവിടെ വണ്ടി നിര്‍ത്തി, കുറേ മിട്ടായികള്‍ വാങ്ങി സഹോദരിയ്ക്ക് അയച്ച് കൊടുത്തതായിട്ടും ദുല്‍ഖര്‍ പറഞ്ഞു. മമ്മൂക്കയുമായി ഇതുപോലെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോന്ന് അവതാരകന് ചോദിച്ചിരുന്നു.
ഒരു പിതാവ് ആയതിന് ശേഷം എനിക്ക് അതൊക്കെ മനസിലാവുന്നുണ്ട്. കാരണം വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും. എന്നിട്ട് അദ്ദേഹം അതുകൊണ്ട് കളിക്കും. ഇത് എനിക്ക് വാങ്ങിയതാണോ അതോ പുള്ളിയ്ക്ക് വാങ്ങിയതാണോ എന്ന സംശയം എനിക്ക് ചെറുപ്പത്തില്‍ വന്നിട്ടുണ്ട്. ശരിക്കും വീണ്ടുമൊരു കുട്ടിയായി മാറണമെങ്കില്‍ നമുക്കൊരു കുഞ്ഞ് ജനിച്ചാല്‍ മതി. ഇടയ്ക്ക് റിമോര്‍ട്ട് കണ്ട്രോള് കാറൊക്കെ വാങ്ങിയാല്‍ അദ്ദേഹം തന്നെയാണ് അതുകൊണ്ട് കളിക്കുക.
Recommended Video
ഇപ്പോള്‍ മകള്‍ മറിയത്തിന് വേണ്ടി ഞാന്‍ എന്തെങ്കിലും കളിപ്പാട്ടം വാങ്ങിയാല്‍ ആദ്യം അതുകൊണ്ട് കളിക്കുന്നത് ഞാന്‍ തന്നെയാണ്. എല്ലാ മാതാപിതാക്കളും ഇങ്ങനെ തന്നെയായിരിക്കുമെന്ന് തോന്നുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍