Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മമ്മൂട്ടിയുമായി സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ചെറിയാന് കല്‍പ്പകവാടി
മോഹൽലാലിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചതിരക്കഥകൃത്തായിരുന്നു ചെറിയാന് കല്‍പ്പകവാടി. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. മോഹൻലാലിന് ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്ത് മമ്മൂട്ടിക്ക് വേണ്ടി സിനിമകൾ എഴുതിയിരുന്നില്ല. ഇപ്പോഴിത അതിനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാനും മോഹന്‍ലാലും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാന്‍ എഴുതിയ ആദ്യ സിനിമയില്‍ നായകനായതും മോഹന്‍ലാല്‍ ആണ്. 'സര്‍വകലാശാല' എന്ന ചിത്രത്തില്‍ അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയ ബന്ധമുണ്ടായി. പിന്നെ തുടരെ തുടരെ സിനിമകള്‍ സംഭവിച്ചു. മോഹന്‍ലാല്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ ഒരു പുതിയ കഥ പറയും, മോഹന്‍ലാലിനു അത് ഇഷ്ടപ്പെട്ടിട്ട് എഴുതാന്‍ പറയും. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി തുടരെ തുടരെ സിനിമകള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞു.
അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല. പക്ഷെ നിര്‍ണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നെ നടക്കാതെ പോയി, അത് ഇങ്ങനെ തള്ളി തള്ളി പോയപ്പോള്‍ ലാല്‍ നിര്‍ണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ ആ സിനിമയിലും മോഹന്‍ലാല്‍ നായകനായി. തിരക്കഥാകൃത്ത് ചെറിയാന് കല്‍പ്പകവാടി പറയുന്നു.
നിർണയം എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് ചെറിയാന് കല്‍പ്പകവാടി പറഞ്ഞതിങ്ങനെ. ഒരിക്കല്‍ സംഗീത് ശിവന് ഫ്യൂജിറ്റീവ് എന്നൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം. അങ്ങനെ എഴുതിയതാണ് നിര്‍ണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല. നിര്‍ണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു. ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുന്നതും
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്