Just In
- 16 min ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 2 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 2 hrs ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 3 hrs ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
Don't Miss!
- News
ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല, ആക്ഷേപം കൊണ്ടത് കാട്ടുകള്ളന്മാര്ക്ക്: ബിജു പ്രഭാകര്‍
- Sports
IPL 2021: ഇത്തവണ കപ്പടിക്കണം, ഡല്‍ഹി നോട്ടമിടുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെ?
- Finance
ഐസ്ക്രീമിലും കൊറോണ, ആയിരക്കണക്കിന് ബോക്സുകൾ പിടിച്ചെടുത്തു
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയുമായി സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ചെറിയാന് കല്‍പ്പകവാടി
മോഹൽലാലിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചതിരക്കഥകൃത്തായിരുന്നു ചെറിയാന് കല്‍പ്പകവാടി. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. മോഹൻലാലിന് ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്ത് മമ്മൂട്ടിക്ക് വേണ്ടി സിനിമകൾ എഴുതിയിരുന്നില്ല. ഇപ്പോഴിത അതിനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാനും മോഹന്‍ലാലും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാന്‍ എഴുതിയ ആദ്യ സിനിമയില്‍ നായകനായതും മോഹന്‍ലാല്‍ ആണ്. 'സര്‍വകലാശാല' എന്ന ചിത്രത്തില്‍ അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയ ബന്ധമുണ്ടായി. പിന്നെ തുടരെ തുടരെ സിനിമകള്‍ സംഭവിച്ചു. മോഹന്‍ലാല്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ ഒരു പുതിയ കഥ പറയും, മോഹന്‍ലാലിനു അത് ഇഷ്ടപ്പെട്ടിട്ട് എഴുതാന്‍ പറയും. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി തുടരെ തുടരെ സിനിമകള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞു.
അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല. പക്ഷെ നിര്‍ണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നെ നടക്കാതെ പോയി, അത് ഇങ്ങനെ തള്ളി തള്ളി പോയപ്പോള്‍ ലാല്‍ നിര്‍ണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ ആ സിനിമയിലും മോഹന്‍ലാല്‍ നായകനായി. തിരക്കഥാകൃത്ത് ചെറിയാന് കല്‍പ്പകവാടി പറയുന്നു.
നിർണയം എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് ചെറിയാന് കല്‍പ്പകവാടി പറഞ്ഞതിങ്ങനെ. ഒരിക്കല്‍ സംഗീത് ശിവന് ഫ്യൂജിറ്റീവ് എന്നൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം. അങ്ങനെ എഴുതിയതാണ് നിര്‍ണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല. നിര്‍ണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു. ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുന്നതും