അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?; ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ഗംഗൈഅമരൻ!

സൂപ്പർഹിറ്റുകളുടെ പരമ്പര തീർത്ത മറ്റൊരു പ്രതിഭയെയാണ് ഭാരതിരാജയുടെ മരണത്തിലൂടെ തമിഴ് സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ ഇത്രമേൽ മനോഹരമായി ക്യാമറയിൽ പകർത്തിയ മറ്റൊരു സംവിധായകനുണ്ടാകില്ല. ചലച്ചിത്ര ലോകത്തെ ഭീഷ്മാചാര്യനെ നഷ്ടപ്പട്ട വേദനയിലാണ് തമിഴകം. ആരോഗ്യപ്രശ്നങ്ങളും വാർധക്യസഹജമായ അസുഖങ്ങളും കാരണം ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

സോറി പറഞ്ഞിട്ടും വണ്ടിയിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ എന്റെ മുഖത്ത് അടിച്ചു, കരഞ്ഞ് മരവിച്ച അവസ്ഥയിലായിരുന്നു!
സോറി പറഞ്ഞിട്ടും വണ്ടിയിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ എന്റെ മുഖത്ത് അടിച്ചു, കരഞ്ഞ് മരവിച്ച അവസ്ഥയിലായിരുന്നു!

84 വയസായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ നിരവധി പ്രമുഖർ ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നീലങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനായി വെച്ചപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ള ഒട്ടേറെ കലാകാരന്മാർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

Bharathiraja Gangai Amaran

അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാരതിരാജയുടെ മൃതദേഹം കണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന സംഗീത സംവിധായകൻ ഗംഗൈ അമരൻ പ്രകോപിതനാകുന്ന വീഡിയോയാണ് വൈറലാകുന്നത്. ഭർത്താവിന്റെ മൃതദേഹം കണ്ട് എന്നെ വിട്ട് പോയല്ലോ... എന്ന് പറഞ്ഞാണ് അവർ പൊട്ടിക്കരഞ്ഞത്. ഭാര്യയ്ക്കൊപ്പം ഭാരതിരാജയുടെ മകളും ഉണ്ടായിരുന്നു.

ഇരുവരും മൃതദേഹത്തിൽ വീണ് കരയുന്ന രംഗം കണ്ടപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഗംഗൈ അമരൻ രൂക്ഷമായി പ്രതികരിച്ചത്. അവസാന സമയത്ത് ആരുമില്ലായിരുന്നല്ലോ. ഫോൺ പോലും എടുത്തില്ല. ഇപ്പോൾ അദ്ദേഹം പോയതിന് ശേഷം എല്ലാവരും വന്നത് എന്തിനാണ്?. അനാഥനായല്ലേ അദ്ദേഹം മരിച്ചത് എന്നാണ് ഗംഗൈ അമരൻ ഭാര്യയേയും മകളേയും വിമർശിച്ച് ചോദിച്ചത്.

കൂടുതൽ ഷെെൻ ചെയ്യേണ്ടെന്ന് ജഗദീഷ്, തിലകൻ ചെയ്തത് അറിഞ്ഞിട്ടും ജഗദീഷ് കാര്യമാക്കിയില്ല: ശാന്തിവിള ദിനേശ്
കൂടുതൽ ഷെെൻ ചെയ്യേണ്ടെന്ന് ജഗദീഷ്, തിലകൻ ചെയ്തത് അറിഞ്ഞിട്ടും ജഗദീഷ് കാര്യമാക്കിയില്ല: ശാന്തിവിള ദിനേശ്

അവസാന കാലത്ത് ഭാരതി രാജയെ ശുശ്രൂഷിക്കാനുള്ള മടി കാരണം ഭാര്യയും മകളും അദ്ദേഹത്തെ വിട്ട് പോയിരുന്നുവത്രെ. അങ്ങനെയുള്ള ആളുകൾ ഇപ്പോൾ എന്തിന് വന്നുവെന്ന് ചോദിച്ചാണ് ഗംഗൈ അമരൻ ദേഷ്യപ്പെട്ടത്. രംഗം കൂടുതൽ വഷളാകും മുമ്പ് അദ്ദേഹത്തെ നടി രാധിക ശരത്കുമാറും മറ്റുള്ളവരും ചേർന്ന് ആശ്വസിപ്പിച്ച് കൂട്ടികൊണ്ടുപോയി.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെയെല്ലാം വളർത്തി ഉയർത്തിയ വ്യക്തിയാണ് ഭാരതിരാജ. അദ്ദേഹം ചെന്നൈയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളും ഇവിടെ എത്തുമായിരുന്നില്ല. ഇളയരാജയും ഞങ്ങളും പല ദിവസങ്ങളിലും ഭാരതിരാജ ജോലി ചെയ്ത് ലഭിച്ച ശമ്പളം പങ്കുവെച്ചാണ് ജീവിച്ചത്. അത്തരമൊരു മഹാനായ വ്യക്തി ഇനി ഇല്ലെന്നത് അതീവ വേദനാജനകമാണ്.

Bharathiraja Gangai Amaran

സംസാരിക്കാൻ പോലും കഴിയുന്നില്ല. ഇനി അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെയാണ് അദ്ദേഹത്തെ ഓർക്കേണ്ടത് എന്നാണ് കണ്ണീരോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ഗംഗൈ അമരൻ പറഞ്ഞത്. വീട്ടിനുള്ളിൽ എന്തിനാണ് അങ്ങനെ പ്രതികരിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞങ്ങളുടെ കുടുംബത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാൻ ഞാൻ തയ്യാറല്ല.

അതിനെക്കുറിച്ച് പറയാനില്ല. സഹോദരങ്ങൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാം. അതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. ഞാൻ പറഞ്ഞത് വാർത്തയാക്കേണ്ടതില്ല എന്നായിരുന്നു ഗംഗൈ അമരന്റെ മറുപടി. മലയാള സിനിമയിലും ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. തുടരും എന്ന മോഹൻലാൽ-തരുൺ മൂർത്തി സിനിമയാണത്.

ബോക്സ് ഓഫീസിൽ 'പെദ്ദി' കൊടുങ്കാറ്റ്; 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന റാം ചരൺ ചിത്രം!
ബോക്സ് ഓഫീസിൽ 'പെദ്ദി' കൊടുങ്കാറ്റ്; 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന റാം ചരൺ ചിത്രം!

ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് മകനെ നഷ്ടമായത്. 2025 മാര്‍ച്ചിലാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ മരണപ്പെട്ടത്. മകന്റെ അപ്രതീക്ഷിതമായ വിയോഗമാണ് ഭാരതിരാജയെ തളര്‍ത്തിയത്. അതിനുശേഷമാണ് അസുഖവും അവശതകളും മൂർച്ഛിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഭാരതിരാജ ക്ഷീണിച്ചിരുന്നു. ചെറുപ്പം മുതലേ നാടകവും സിനിമയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പതിനാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് 1977ല്‍ ആണ് ഭാരതിരാജ സിനിമയിലേക്ക് വരുന്നത്.

Read more about: bharathiraja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X